x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറിഞ്ഞു കളയുക, വലിച്ചു കയറ്റുക

ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ
Published: February 24, 2026 03:33 AM IST | Updated: February 24, 2026 03:33 AM IST

ദൈവരാജ്യം കടലിൽ എറിയുന്ന വലയ്ക്കു സദൃശം. കർത്താവിന്‍റെ ദൈവരാജ്യ വെളിപാടുകളിൽ ഏറ്റവും ചിന്തനീയമായ ഒരു ഭാഗം. മത്സ്യങ്ങൾ നിറയുന്പോൾ മത്സ്യത്തൊഴിലാളികൾ വല വലിച്ചു കയറ്റുന്നു. അവർ ചീത്ത മത്സ്യങ്ങൾ എറിഞ്ഞു കളയുകയും നല്ല മത്സ്യങ്ങൾ പാത്രങ്ങളിൽ ശേഖരിക്കുകയും ചെയ്യുന്നു (മത്താ 13:48). എല്ലാ വിഷയവും അരിച്ചെടുക്കുന്ന ആത്മീയ ആരോഗ്യത്തിന്‍റെ നിദർശനമാണ് ഈ ഉപമാലങ്കാരം.

നമ്മുടെ ജീവിതവുമായും ഇതിനു ബന്ധമുണ്ട്. ചീത്ത മത്സ്യങ്ങൾ എറിഞ്ഞു കളയുക. ചീത്തയായവയെ എറിഞ്ഞു കളയണമെന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാടും. വലിച്ചു കയറ്റുക എന്നതിലും ചിന്തിക്കാനുണ്ട്, ലോകത്തിൽനിന്ന് എടുക്കുന്ന എല്ലാ കാര്യങ്ങളെയും ഹൃദയത്തിലേക്കു വലിച്ചു കയറ്റരുത്. ചീത്തയുണ്ടെങ്കിൽ എറിഞ്ഞു കളയണം.

►ദ്രവിച്ച് ഉടയാതിരിക്കാൻ◄

നമ്മൾ പലപ്പോഴും ചീത്ത മത്സ്യങ്ങളും നല്ല മത്സ്യങ്ങളും ഒരുമിച്ചു വലിച്ചു കയറ്റും, പാത്രത്തിൽ ശേഖരിക്കും. ഇതു മനസിനെ ഭാരപ്പെടുത്തും. വിമർശനം വളർത്താനും തളർത്താനും നടത്താം. ചിലർ നമ്മെ തളർത്തുക എന്ന ലക്ഷ്യത്തോടെ രൂക്ഷ വിമർശനം നടത്തും. ഇതു ശരിക്കും ചീത്ത മത്സ്യമാണ്. ഇതു പാത്രത്തിൽ ശേഖരിക്കേണ്ട ആവശ്യമില്ല. അതുപോലെ ചില ആളുകളോടു നമ്മൾ ക്ഷമിക്കാതെ ഇരിക്കുന്നതും ചീത്ത മത്സ്യങ്ങളെ പാത്രത്തിൽ സൂക്ഷിക്കുന്നതിനു തുല്യമാണ്.

ക്ഷമ കൊടുക്കാൻ അവസരം ഉണ്ടായിട്ടും പ്രതികാരത്തിനുവേണ്ടി അവ സൂക്ഷിച്ചുവയ്ക്കുന്നവർ. അത് ഉപ്പു സൂക്ഷിക്കുന്നതുപോലെയാണ്. ഉപ്പിരിക്കുന്ന കുടം ദ്രവിച്ച് ഉടഞ്ഞുപോകും. ഇതുപോലെയാണ് ചീത്ത ചിന്തകളും. അവ സൂക്ഷിക്കുന്ന പാത്രം ദ്രവിച്ചുടയും.

►പുതിയ മനുഷ്യൻ◄

പഴയ മനുഷ്യനെ അവന്‍റെ ചെയ്തികളോടുകൂടെ ദൂരെ എറിയാൻ കൊളോസോസ് 3:10ൽ പറയുന്നു. അപ്പോൾ ദൂരെ എറിയുക എന്നുള്ളത് സുവിശേഷത്തിൽ ആകമാനം പടർന്നു കിടക്കുന്ന ആധ്യാത്മികമായ ഒരു ദൈവിക വെളിപാടാണെന്നു കാണാം.

പഴയ മനുഷ്യനെ അവന്‍റെ ചെയ്തികളോടുകൂടെ എന്ന വാക്യം ശ്രദ്ധിക്കുക. ചിന്തയും പ്രവൃത്തിയും ചീത്തയാണെങ്കിൽ അതു പഴയതാണെന്നുള്ള നിലപാടാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്നത്. ചീത്തയാണെങ്കിൽ അതു നമ്മെ ജഡിക മനുഷ്യരാക്കും.

സ്രഷ്ടാവിന്‍റെ പ്രതിച്ഛായയ്ക്കൊത്തു നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ സ്വീകരിക്കാനാണ് നോമ്പുകാലത്തിന്‍റെ ആഹ്വാനം. സുവിശേഷ വിഹിതമല്ലാത്ത ജീവിതരീതികൾ, ജീവിത ചിന്തകൾ, പെരുമാറ്റ ദൂഷ്യങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവയെല്ലാം ഈ നോന്പുകാലത്ത് എറിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യരാകാം.

Tags : Hridayavazhi Kalvari

Recent News

Up