x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമാനതകളില്ലാത്ത വികസനം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിജയിപ്പിക്കും

എം. പ്രേംകുമാർ
Published: November 29, 2025 03:22 AM IST | Updated: November 29, 2025 03:22 AM IST

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും എന്ന കാര്യത്തിൽ മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന് സംശയമൊന്നുമില്ല. ഒമ്പതു വർഷമായി സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനമാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയെക്കുറിച്ച് ദീപികയുമായി സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങൾ:

“ഏതു പ്രതിസന്ധിയും മറികടക്കാനുള്ള സംവിധാനം ഇടതുമുന്നണിക്കുണ്ട്. ഒരു മുന്നണിയാകുമ്പോൾ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. ഒരു വിഷയത്തിൽ എല്ലാ പാർട്ടികൾക്കും ഒരേ അഭിപ്രായംതന്നെ വേണമെന്നു വാശിപിടിക്കാനാകില്ല. ആശയവ്യക്തതയുണ്ടാക്കി അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുക്കുക എന്നതാണു പ്രധാനം. ഇപ്പോൾ ഇടതുമുന്നണിയിൽ പരിഹരിക്കപ്പെടാൻ കഴിയാത്തതായി ഒന്നുമില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടും. ഇതിനുള്ള തയാറെടുപ്പിലാണു എല്ലാവരും. പാർട്ടികളുമായുള്ള സീറ്റു വിഭജനം തന്നെ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ കണ്ടോളൂ ഇടതുമുന്നണിയുടെ കെട്ടുറപ്പ്”.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഇടതുഭരണത്തിന്‍റെ വിലയിരുത്തലാകുമോ?

അതിനെന്താ സംശയം. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വൻ മുന്നേറ്റമുണ്ടാകും. കഴിഞ്ഞ ഒൻപതു വർഷമായി സംസ്ഥാനത്തു നടപ്പിലാക്കിയ ചെറുതും വലുതുമായ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണ്. സമാനതകളില്ലാത്ത വികസനമാണു നടന്നത്. സർക്കാരിൽ ജനങ്ങൾക്കുള്ള സ്വീകാര്യത വർധിച്ചു. സ്വന്തമായി വീടില്ലാത്തവർക്കു ലൈഫ് പദ്ധതിയിലൂടെ വീടു നൽകി. ആറുലക്ഷത്തോളം വീടുകളാണു ലൈഫിലൂടെ നൽകിയത്. ഇനിയും അർഹതപ്പെട്ടവർക്കു വീടു നൽകും. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നതാണു സർക്കാർ നയം.

ഇത്രയുമധികം പട്ടയം നൽകിയ ഒരു കാലവും മുമ്പുണ്ടായിട്ടില്ല. സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയാക്കി. യുഡിഎഫ് സർക്കാർ അവരുടെ ഭരണകാലത്ത് ആകെ കൂട്ടിയതു നൂറു രൂപയാണ്. ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്.

എന്നാൽ ഇതിനെയൊക്കെ രാഷ്‌ട്രീയമായി കണ്ടു സർക്കാരിനെ വിമർശിക്കുന്ന പണി മാത്രമാണു പ്രതിപക്ഷം ചെയ്യുന്നത്. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാർ ജനങ്ങളുടെ മനസിലുണ്ട്. ഇതു ഭരണത്തിനുള്ള അംഗീകാരം കൂടിയാണ്. ഈ അംഗീകാരം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലത്തിലും പ്രതിഫലിക്കും. ഉറപ്പ്.

ശബരിമലയിലെ സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?

ഒരിക്കലുമില്ല. അങ്ങനെ കണക്കാക്കുന്നുമില്ല. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലായെന്നതാണു സർക്കാർ നയം. ആരു തെറ്റു ചെയ്താലും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രിയും സിപിഎമ്മും പറഞ്ഞതാണ്. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കേരള പോലീസ് തന്നെയാണ് അന്വേഷിക്കുന്നതും. നല്ല രീതിയിലുള്ള അന്വേഷണമാണു നടക്കുന്നത്.

ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. അന്വേഷണത്തിനു സർക്കാരിന്‍റെ പൂർണ പിന്തുണയുണ്ട്. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. യുഡിഎഫും ബിജെപിയും വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ലൈംഗികപീഡന കേസിനെ എങ്ങനെ കാണുന്നു?

ജനപ്രതിനിധിയായി രാഹുൽ തുടരണമോയെന്നതു തീരുമാനിക്കേണ്ടതു കോണ്‍ഗ്രസാണ്. ഡിജിറ്റൽ തെളിവുകളടക്കമാണു പീഡിപ്പിക്കപ്പെട്ട സ്ത്രീ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വലിയ ക്രൂരതയാണ് ആ സ്ത്രീയോടു രാഹുൽ കാണിച്ചത്. ഇതൊരു സാധാരണ ആരോപണമായി എങ്ങനെ കാണാൻ കഴിയും.

മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രാഹുൽ തെറ്റുചെയ്തിട്ടില്ലായെന്നാണു പ്രതികരിച്ചത്. അതു മാത്രമല്ല അദ്ദേഹം പീഡനത്തിനിരയായ പെണ്‍കുട്ടിയെ വാക്കുകൾകൊണ്ട് അപമാനിക്കുകയും ചെയ്തു. കോണ്‍ഗ്രസിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തുവെന്നാണു നേതാക്കൾ പറയുന്നത്. വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കൾക്കുതന്നെ വ്യത്യസ്ത അഭിപ്രായമാണ്. ദീപാദാസ് മുൻഷിപോലും പീഡനത്തിനിരയായ സ്ത്രീയെ ആണ് കുറ്റപ്പെടുത്തുന്നത്. ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണ് രാഹുൽ ചെയ്യേണ്ടത്.

പിഎംശ്രീയെ പോലെ ലേബർ കോഡും മുന്നണിക്കുള്ളിൽ പുതിയ വിവാദം സൃഷ്ടിക്കുമോ?

അങ്ങനെയൊന്നും ഉണ്ടാകില്ല. പിഎംശ്രീയും ലേബർ കോഡും രണ്ടാണ്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ല. തൊഴിൽ മന്ത്രി കൂടിയായ വി. ശിവൻകുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ചില ഉദ്യോഗസ്ഥർ എന്തെങ്കിലും ചെയ്താൽ അതു നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയില്ല.

ഇപ്പോൾ 85 മേഖലയിൽ മിനിമം കൂലിയുണ്ട്. ഈ കോഡ് വന്നാൽ മിനിമം കൂലിയെന്നത് ഉണ്ടാകില്ല. നിലവിലെ 29 തൊഴിൽ നിയമങ്ങൾ പുതിയ കോഡ് വരുന്പോൾ റദ്ദു ചെയ്യപ്പെടും. നാലു നിയമങ്ങൾ മാത്രമേ നടപ്പിലാക്കാൻ കഴിയൂ. തികച്ചും തൊഴിലാളികളെ വഞ്ചിക്കുന്നതാണു ലേബർ കോഡ്.

വീണ്ടും ഭരണം കിട്ടിയാൽ പിണറായി വിജയൻ തന്നെയാകുമോ മുഖ്യമന്ത്രി?

അതൊന്നും ഇപ്പോൾ പറയാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇതുവരെയും സിപിഎമ്മോ ഇടതുമുന്നണിയോ ചർച്ച ചെയ്തിട്ടില്ല. ഭരണം ലഭിക്കുമെന്നത് ഉറപ്പാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാകും അത്.

Tags : Left Front Kerala Local body election Unparalleled development LDF Convenor

Recent News

Up