വാഷിംഗ്ടൺ: സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തിയെന്ന് ആരോപിച്ച് ഇറാന്റെ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതോടൊപ്പം ഇറാനിലെ സാമ്പത്തിക ശൃംഖലകൾക്കുമെതിരെയും ഉപരോധം ഏർപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും കോടിക്കണക്കിന് എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടപടികൾ പ്രഖ്യാപിച്ചത്.
ഉപരോധം നേരിടുന്നവരിൽ ഇറാന്റെ ദേശീയ സുരക്ഷക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉൾപ്പെടുന്നുണ്ട്. അടിച്ചമർത്തൽ ഏകോപിപ്പിച്ചതായും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്തതുമായുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനുമേലുള്ളത്.
ലോറെസ്റ്റാൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കെടുത്തതിന് ഇറാന്റെ ലോ എൻഫോഴ്സ്മെന്റ് ഫോഴ്സിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
Tags : sanctions iran officials donald trump