x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ ഇപ്പോൾ എന്തു ചെയ്യുന്നു?

ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ
Published: February 21, 2026 01:11 AM IST | Updated: February 21, 2026 01:11 AM IST

അപ്പോൾ ഏലിയാ, മേലങ്കികൊണ്ട് മുഖം മറച്ചു പുറത്തേക്കു വന്ന് ഗുഹാമുഖത്തുനിന്നു. അപ്പോൾ അവൻ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? (1 രാജാ19:13). ദൈവത്തിന്‍റെ ഈ ചോദ്യം ഓരോ ദിവസവും നമ്മോടുതന്നെ ചോദിക്കണം. നീ ഇവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു?... സെമിനാരിയിലെ സ്റ്റഡി ഹാളിൽ പഠന സമയത്ത് ഓരോ മണിക്കൂർ കഴിയുന്പോൾ ഒരു ചെറിയ മണികിലുക്കുമായിരുന്നു.

ആത്മപരിശോധനയ്ക്കു വേണ്ടിയാണ് ഈ മണികിലുക്കം. ഇപ്പോൾ നമ്മൾ എന്തു ചെയ്യുന്നു എന്നാണ് മണികിലുക്കത്തിന്‍റെ ചോദ്യം. പഠിക്കുന്നതിനുപകരം ചിലർ പടം വരയ്ക്കുകയായിരിക്കും. മണികിലുങ്ങുമ്പോൾ അതെല്ലാം മാറ്റിവച്ചു സ്വയം സോറി പറഞ്ഞിട്ടു വീണ്ടും പഠിക്കാൻ തുടങ്ങും.

►സംരക്ഷണം നഷ്ടമായാൽ

റീൽസ് നോക്കി ജീവിതം തീർക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഗതികേട് സമയനഷ്ടം തന്നെ. മുഴുവൻ സമയവും മൊബൈൽ ഫോണിൽ കുടുങ്ങിയവരെ കാണുമ്പോൾ കഴുത്ത് ചോദ്യചിഹ്നം പോലെ ഒടിഞ്ഞിരിക്കുന്ന മനുഷ്യരാകുമോ അടുത്ത തലമുറ എന്നു തോന്നിപ്പോകും. നീ ഇവിടെ എന്ത് ചെയ്യുന്നു? ദൈവത്തിന്‍റെ ആ ചോദ്യം നമ്മളോടുതന്നെ ചോദിച്ചാൽ വേണ്ടാത്ത കാഴ്ചകൾ കണ്ട് ജീവിതം വ്യർഥമാകാതിരിക്കും. ശരീരം ഉരയുകയോ ഒടിയുകയോ ഒക്കെ ചെയ്താൽ വീണ്ടും കൂടിച്ചേരും. മുറിവുകൾ മാംസം വന്നു മൂടും. എന്നാൽ, തലച്ചോറിന്‍റെ ഒരു അംശം പോയാൽ നമുക്ക് സാരമായ കുഴപ്പങ്ങളുണ്ടാകാം. അതുകൊണ്ടാണ് ദൈവം തലച്ചോറിനെ സംരക്ഷിക്കാൻ തലയോട്ടി തന്നിരിക്കുന്നത്.

ദൈവസംരക്ഷണം എന്നത് ഒരു വസ്തുതയാണ്. എന്നാൽ, നമ്മുടെ അഹങ്കാരംകൊണ്ട് ഈ സംരക്ഷണം നമ്മൾതന്നെ പലപ്പോഴും നഷ്ടമാക്കും. ഹെൽമറ്റ് വയ്ക്കാതെ ബൈക്കിലും മറ്റും ചീറിപ്പാഞ്ഞുപോയി ജീവൻ നഷ്ടപ്പെടുത്തുന്നവരെ കണ്ടിട്ടില്ലേ...

►ഒരു മണികിലുക്കം

ഒരാളിൽ അഹങ്കാരം വന്നാൽ ദൈവം അപ്പോൾത്തന്നെ അവിടെനിന്നു മാറും. അതോടെ നമ്മുടെ സംരക്ഷണവും നഷ്ടമാകും. "നീ ഇപ്പോൾ എന്തു ചെയ്യുന്നു' എന്നുള്ള ചോദ്യത്തിന്‍റെ പ്രസക്തി ഇത്തരം ഘട്ടങ്ങളിലാണ്.

അപ്പോൾ ന്യായമായ ഉത്തരം നമുക്ക് ഉണ്ടാകണം. വാഹനം അമിതവേഗത്തിൽ പറത്താൻ തോന്നുമ്പോൾ ഈ ചോദ്യം സ്വയം ചോദിക്കണം. പല അപകടങ്ങളും നമ്മളിൽനിന്ന് അകന്നുപോകും. റീൽസിൽ ജീവിതം കുടുങ്ങിപ്പോകുന്പോൾ ഈ ചോദ്യം ഉയരണം... അപ്പോൾ കുറച്ചൊക്കെ അതിൽനിന്നു വിട്ടുനിൽക്കാൻ പ്രചോദനം കിട്ടും. അപ്പോഴാണ് ജീവിതം ദൈവത്തിനു നിരക്കുന്നതാകുന്നത്.

ദൈവം ഈ ചോദ്യം ഏലിയയോടു ചോദിച്ചപ്പോൾ ഏലിയ പറഞ്ഞതു ശ്രദ്ധേയമാണ്, "ഞാൻ നിന്നെക്കുറിച്ചു തന്നെ ഓർത്തുകൊണ്ടിരിക്കുകയാണ്.'' അതിനേക്കാൾ നല്ല ഉത്തരം വേറെയുണ്ടോ? നിന്നെക്കുറിച്ചുള്ള തീക്ഷ്ണതയിൽ ഞാൻ ജ്വലിക്കുകയാണ് (1 രാജാ 19:10). ഇടയ്ക്കൊക്കെ ഓർക്കും ഏലിയയെപ്പോലെ ഇങ്ങനെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ... ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ പറയാൻ കഴിഞ്ഞാൽ അതു വലിയ അനുഗ്രഹമാണ്. വർത്തമാന കാലത്തോടു നമ്മൾ കാണിക്കുന്ന ഉത്തരവാദിത്വം ദൈവം നിരീക്ഷിക്കുന്ന ഒരു മേഖലയാണ്. ഇടയ്ക്കിടെ ഒരു മണികിലുക്കം ജീവിതത്തിൽ ഉണ്ടായാൽ ദൈവത്തിന്‍റെ
സംരക്ഷണത്തിൽ ജീവിക്കാനാകും.

Tags : Hridayavazhi kalvari

Recent News

Up