കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന വിധിപകർപ്പിൽ പ്രോസിക്യുഷൻ വീഴ്ചകളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോടതി. പ്രോസിക്യുഷൻ ഹാജരാക്കിയ തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
1,709 പേജുള്ള വിധിപകർപ്പിൽ 300 പേജുകളില്‍ ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കിയെന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല.
അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാല്‍ ഇതിൽ വാക്കുകൾക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.
ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുണ്ട്. എന്നാൽ അത് ഗൂഢാലോചന നടത്താനാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
Tags : kerala police dileep crime news kochi pulsar suni