x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറ്റപ്പാലത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ പിടിയിൽ‌


Published: December 21, 2025 12:28 AM IST | Updated: December 21, 2025 12:28 AM IST

പാലക്കാട്: ഒറ്റപ്പാലത്ത് കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കാൻ ശ്രമിച്ചതിന്‍റെ വൈരാഗ്യത്തിൽയുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. കേസിൽ വിജീഷ്കുമാർ, ഷിജിൽ, വൈശാഖ് എന്നിവരാണ് പിടിയിലായത്.

വരോട് സ്വദേശി രാഹുലിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കുണ്ടുപറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. രാഹുലിന്‍റെ സുഹൃത്ത് പ്രജീഷിന്‍റെ ജേഷ്ഠൻ പ്രശാന്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളാണ് വിജീഷ് കുമാറും ഷിജിലും.

പ്രതികൾക്കെതിരെ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് രാഹുലിനെതിരെ ആക്രമണമുണ്ടായത്. പ്രശാന്ത് കൊല്ലപ്പെട്ട കേസിൽ‌ ജനുവരി അഞ്ചിന് ഒറ്റപ്പാലം കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആക്രമണം.

കൊലപാതക കേസിലെ ഒന്നാം പ്രതിയായ വിജീഷാണ് രാഹുലിനെ കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വിജീഷ്കുമാറും ഷിജിലും നിരവധി കേസുകളിലെ പ്രതിയാണ്.

Tags : kerala police crime news Ottapallam murder case

Recent News

Up