ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് കിതയ്ക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം കോൺഗ്രസിന് ഏഴു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്.
സീമാഞ്ചൽ മേഖലയിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. ആർജെഡിയുടെ തോളിലേറിയാണ് കോൺഗ്രസ് മത്സരരംഗത്തേക്കുവന്നെങ്കിലും അവരുടെ പല മുതിർന്ന നേതാക്കളും പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ചിരുന്ന കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
അതിനാൽ തന്നെ ഇത്തവണ കോൺഗ്രസിന്റെ സീറ്റുകൾ വെട്ടിക്കുറച്ചിരുന്നു. പ്രചാരണ രംഗത്ത് രാഹുൽ ഗാന്ധിയും തേജ്വസി യാദവും സജീവമായിരുന്നെങ്കിലും മുന്നേറ്റം നടത്താൻ അവർക്ക് കഴിയുന്നില്ല. നിലവിൽ ആർജെഡി 51 സീറ്റിൽ മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷത്തിലെത്തി.
ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്. അലിനഗറിൽ ബിജെപിയുടെ മൈഥിലി ഠാക്കൂർ മുന്നിൽ നിൽക്കുകയാണ്.
Tags : bihar election rjd congress rahul gandhi tejashwi yadav