x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹിതയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കില്ല: സുപ്രീംകോടതി


Published: February 7, 2026 12:41 AM IST | Updated: February 7, 2026 12:41 AM IST

ന്യൂഡല്‍ഹി: വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം അയാള്‍ക്കെതിരേ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോള്‍ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്ന തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിവാഹബന്ധത്തിലായിരിക്കെ അഭിഭാഷക സുഹൃത്തുമായി മൂന്ന് വര്‍ഷത്തോളം ബന്ധം സ്ഥാപിച്ച് ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയാണ് പരാതിക്കാരി.

ആദ്യബന്ധത്തില്‍ വിവാഹമോചനക്കേസ് കുടുംബക്കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും അതില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സ്ത്രീ മറ്റൊരു പുരുഷനുമായി ബന്ധം സ്ഥാപിച്ചതെന്ന് കോടതി കണക്കിലെടുത്തു.

1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഇണ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി.

കേസില്‍ കുറ്റാരോപിതനെ വെറുതെവിട്ടുകൊണ്ടാണ് സുപ്രീംകോടതി നടപടി.

Tags : Supreme Court harassment Complaint not maintainable promising marriage

Recent News

Up