കേന്ദ്രപ്പാറ: ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ അങ്കണവാടിയിൽ ദളിത് സ്ത്രീയെ ഹെൽപ്പറായി നിയമിച്ചതിനെത്തുടർന്ന് ഇരുപതു കുട്ടികളും എത്തുന്നില്ല. മേൽജാതി വിഭാഗക്കാരാണ് മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾ. മാതാപിതാക്കളാണ് കുട്ടികളെ അയയ്ക്കാതിരിക്കുന്നത്.
ഘാലിമാല ഗ്രാമപഞ്ചായത്തിലെ നുവാഗാവ് ഗ്രാമത്തിലാണു സംഭവം. പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചു. ജാതി വിവേചത്തിന് ഇരയാണു താനെന്ന് ശർമിഷ്ഠ സേത്തി പറഞ്ഞു.
ഹെൽപ്പർ സ്ഥാനത്തേക്ക് അപേക്ഷിച്ചതു ഞാൻ മാത്രമാണ്. 2025 നവംബറിൽ എന്നെ നിയമിച്ചു. നവംബർ 21 മുതൽ കുട്ടികൾ അങ്കണവാടിയിൽ വരുന്നില്ല. എന്നെ നിയമിച്ചത് കുട്ടികളുടെ മാതാപിതാക്കൾ എതിർക്കുന്നു”- ശർമിഷ്ഠ കൂട്ടിച്ചേർത്തു.
ശർമിഷ്ഠ ചുമതലയേൽക്കുന്നതിനു മുന്പ് എല്ലാ കുട്ടികളും ദിവസവും അങ്കണവാടിയിലെത്തിയിരുന്നു.
Tags : Dalit woman helper Children Anganwadi not reaching