മോറി: ആന്ധ്രാപ്രദേശിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തം രണ്ടാം ദിവസവും അണയ്ക്കാനായില്ല. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് തീപിടിത്തത്തിൽ നേരിയ ശമനമുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് ഒഎന്‍ജിസിയുടെ വിദഗ്ധ സംഘം ഇന്നലെ സ്ഥലത്തെത്തി.
ഡോ. ബി.ആര്. അംബേദ്കര്‍ കൊണസീമ ജില്ലയിലെ എണ്ണക്കിണറില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. ഒഎന്‍ജിസിയുടെ മോറി-5 എന്ന കിണറിലാണ് സംഭവം.
അഞ്ച് കിലോമീറ്റർ ചുറ്റളവില്‍നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഗ്രാമങ്ങളില്‍നിന്നായി 600ഓളം പേരെ ഒഴിപ്പിച്ചു. 2024ല്‍ 1,402 കോടി രൂപയുടെ കരാറിലൂടെ ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഈ എണ്ണക്കിണര്‍ ഏറ്റെടുത്തിരുന്നു.
Tags : Andhra Pradesh Oil well fire