ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം (വ്യാപാരക്കമ്മി) നേരിയ തോതിൽ വർധിച്ചെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം.
ഡിസംബറിൽ ഇന്ത്യ 3851 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോൾ ഇറക്കുമതി ചെയ്തത് 6355 കോടി ഡോളറിന്റെ ചരക്കുകളാണ്. ഇറക്കുമതി കയറ്റുമതിയെക്കാൾ അധികമാകുന്പോഴുള്ള വ്യാപാരക്കമ്മി കഴിഞ്ഞ മാസം 2504 കോടി ഡോളറാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കിൽ പറയുന്നു.
കഴിഞ്ഞ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി അഞ്ചുമാസത്തിനിടെ ഏറ്റവും കുറവായ 2453 കോടി ഡോളറിലെത്തിയിരുന്നെങ്കിലും ഡിസംബറിൽ ഇറക്കുമതി നല്ല രീതിയിൽ വർധിച്ചു.
അമേരിക്ക ചുമത്തിയ കനത്ത പിഴത്തീരുവയ്ക്കിടയിലും ഇന്ത്യക്ക് കയറ്റുമതി ചെറിയ രീതിയിലെങ്കിലും ഡിസംബറിൽ വർധിപ്പിക്കാനായതും നവംബറിൽനിന്ന് വ്യപാരക്കമ്മി കഴിഞ്ഞ മാസം നേരിയ തോതിൽ വർധിക്കുന്നതിനു കാരണമായി.
നടപ്പുസാന്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിലെ യുഎസ് കയറ്റുമതി മാസാമാസം വർധിച്ചിട്ടുണ്ടെന്നു ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. മാർച്ച് 31ന് സാന്പത്തിക വർഷം അവസാനിക്കുന്പോഴേക്കും ഇന്ത്യയുടെ മൊത്തം കയറ്റുമതി വ്യാപാരം 85,000 കോടി ഡോളറിലധികമാകുമെന്നും അഗർവാൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
Tags : India's trade deficit Union Commerce Ministry Central Government