x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ്; അന്തിമ വാദം ചൊവ്വാഴ്ച മുതൽ ആരംഭിക്കും


Published: January 13, 2026 06:36 AM IST | Updated: January 13, 2026 07:25 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമ വാദം ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ഹൈക്കോടതിയിലാണ് വാദം.

കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയുടെ അഭിഭാഷകൻ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കേസ് പരിഗണിച്ച ജസ്റ്റീസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കുകയായിരുന്നു.

ജസ്റ്റീസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് എടുത്തപ്പോൾ എസ്എഫ്ഐഒയുടെ അഭിഭാഷകൻ ഹാജരാകത്തതിനെ കപില്‍ സിബല്‍ ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു.

സിഎംആർഎൽ നിന്ന് നൽകാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സാലോജിക്കും ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

Tags : masappadi case final hearing delhi high court

Recent News

Up