ചെന്നൈ: മൂന്നാംതവണ ഗർഭിണിയാകുന്പോഴും പ്രസവാവധി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും ജീവനക്കാരി അർഹയാണെന്നു മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
അനുകൂല ഉത്തരവുകളുണ്ടെങ്കിലും മൂന്നാമത്തെ ഗർഭത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ ജസ്റ്റീസ് ആർ. സുരേഷ് കുമാറും ജസ്റ്റീസ് ഷാമിൽ അഹമ്മദും അടങ്ങുന്ന ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഉത്തരവ് കൃത്യമായി പാലിക്കാൻ മുഴുവൻ വകുപ്പു തലവന്മാർക്കും അയച്ചുനൽകണമെന്ന് ചീഫ് സെക്രട്ടറിക്കു കോടതി നിർദേശം നൽകി. കോടതി ജീവനക്കാരിക്കും സമാനമായ നീതിനിഷേധം ഉണ്ടായെന്നു വ്യക്തമായതോടെ ജില്ലാ കോടതികളിലുൾപ്പെടെ ഉത്തരവിന്റെ പകർപ്പ് നൽകാൻ ഹൈക്കോടതി രജിസ്ട്രാറിനും ഡിവിഷൻ ബഞ്ച് നിർദേശം നൽകി.
Tags : Maternity leave third pregnancy Madras High Court