x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിതിൻ നബീൻ ചൊവ്വാഴ്ച ചുമതലയേൽക്കും


Published: January 15, 2026 01:34 AM IST | Updated: January 15, 2026 01:34 AM IST

ന്യൂഡൽഹി: ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ നബീൻ സിൻഹ ചൊവ്വാഴ്ച ചുമതലയേൽക്കും. നിലവിൽ ബിജെപിയുടെ ആക്‌ടിംഗ് പ്രസിഡന്‍റായ നിതിൻ 19ന് നാമനിർദേശ പത്രിക സമർപ്പിക്കും. പിറ്റേദിവസമാണു തെരഞ്ഞെടുപ്പ്. മറ്റൊരു സ്ഥാനാർഥിയും മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ എതിരില്ലാതെ നിതിൻ ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും.

ബിജെപിയുടെ തലമുറമാറ്റം എന്ന രീതിയിലാണു ബിഹാർ മുൻ മന്ത്രിയായ നിതിൻ രാജ്യത്തിന്‍റെ ഭരണകക്ഷിയുടെ അധ്യക്ഷസ്ഥാനമേറ്റെടുക്കുന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയപാർട്ടിയുടെ അധ്യക്ഷസ്ഥാനമേറ്റെടുക്കുന്ന നിതിന് ചുമതലയേറ്റെടുക്കുന്ന വർഷംതന്നെ പരീക്ഷണങ്ങളും നേരിടണം.

ഈ വർഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു മികച്ച വിജയം നേടുകയെന്ന വലിയ അഗ്‌‌നിപരീക്ഷയാണ് നിതിനുമുന്നിലുള്ളത്.
തെക്കേ ഇന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലുമായി അഞ്ചിടങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പുകൾ. ഇവയിൽ ബിജെപി അധികാരത്തിലിരിക്കുന്നത് ആസാമിൽ മാത്രമാണെന്നത് നിതിന്‍റെ വെല്ലുവിളി വർധിപ്പിക്കുന്നു.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ഭരണമുന്നണിയുടെ സഖ്യകക്ഷിയാണ് ബിജെപിയെങ്കിലും പശ്ചിമബംഗാളും തമിഴ്നാടും കേരളവും ബിജെപിക്ക് ബാലികേറാമലയാണ്. എന്നാൽ, ബിജെപിക്ക് ഒന്നും നഷ്‌ടപ്പെടാനില്ലാത്ത ഈ സംസ്ഥാനങ്ങളിൽ നിതിന്‍റെ യുവത്വത്തിന്‍റെ കരുത്തിൽ കൈയും മെയ്യും മറന്നു പോരാടാമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്.
തെക്കേ ഇന്ത്യയിൽ ബിജെപിയുടെ ശക്തി വർധിപ്പിക്കുകയെന്നതാണ് നിതിന്‍റെ മുൻഗണനകളിലൊന്ന്.

തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ വെല്ലുവിളിക്കാനായി ഭരണവീഴ്ചകൾ തുറന്നുകാട്ടിയുള്ള 90 ദിവസത്തെ പ്രചാരണപരിപാടികൾ നിതിൻ പ്രഖ്യാപിച്ചുകഴിഞ്ഞു.

പാർട്ടി ഇതുവരെയും ഭരണം നേടിയിട്ടില്ലാത്ത ബംഗാളിലും കേരളത്തിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വർധിപ്പിച്ചിട്ടുള്ള വോട്ട് ശതമാനം നിയമസഭാസീറ്റുകളായി പരിവർത്തനം ചെയ്യാമെന്നും പുതിയ അധ്യക്ഷൻ കണക്കുകൂട്ടുന്നുണ്ട്.

നബീന്‍റെ സ്ഥാനമേറ്റെടുക്കലിനു പിന്നാലെ പുതിയൊരു സംഘടനാടീമിനെയും ബിജെപി നേതൃത്വം പ്രഖ്യാപിച്ചേക്കാം. സീനിയോറിറ്റി മാത്രം കണക്കിലെടുക്കാതെ പ്രവർത്തനക്ഷമത കൂടി പരിഗണിച്ചാണ് എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഈ ടീമിനെ നേതൃത്വം തെരഞ്ഞെടുപ്പിനുമുന്പ് പ്രഖ്യാപിക്കുക.

Tags : Nitin Nabeen sinha BJP President BJP

Recent News

Up