ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് ചിദംബരം പറഞ്ഞു.
രാഷ്ട്രത്തിന്റെ ഓർമകളിൽ നിന്ന് മഹാത്മഗാന്ധിയെ മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നുവെന്ന് പി. ചിദംബരം ആരോപിച്ചു. ഇന്ത്യൻ ജനതയുടെ ഓർമ്മയിൽ നിന്ന് ഗാന്ധിജി മാഞ്ഞുപോകണം. കുട്ടികൾ മഹാത്മഗാന്ധിയെക്കുറിച്ച് അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
ജനങ്ങളുടെ അധരത്തിൽ മഹാത്മഗാന്ധിയുടെ പേര് ഉണ്ടാകരുതെന്നാണ് അവരുടെ താത്പര്യമെന്ന് പറഞ്ഞ പി. ചിദംബരം ജവാഹർലാൽ നെഹ്റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും കൂട്ടിച്ചേർത്തു.
Tags : P Chidambaram congress central government mahatma gandhi