ന്യൂഡൽഹി: ഒരു ശതമാനത്തിന്റെ വ്യത്യാസം അത്ര വലുതാണോയെന്നു സംശയിച്ചേക്കാം. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒന്നിന്റെ വ്യത്യാസത്തിനുപോലും നൂറിന്റെ വലിപ്പമുണ്ട്. പാക്കിസ്ഥാനേക്കാൾ ഒരു ശതമാനം തീരുവ ഇന്ത്യക്കു കുറച്ച അമേരിക്കയുടെ നടപടി പാക്കിസ്ഥാനിൽ ചർച്ചയും വിവാദവുമായി.
പുറമേയുള്ള നാട്യങ്ങളിലോ വ്യക്തിബന്ധങ്ങളിലോ അല്ല 21-ാം നൂറ്റാണ്ടിലെ വിദേശനയമെന്നും സാന്പത്തികശക്തി, തീരുവകൾ, വിപണി പ്രവേശനം എന്നിവയെക്കുറിച്ചാണെന്നും ഇന്ത്യയുടെ സമീപകാല വ്യാപാര കരാറുകൾ തെളിയിക്കുന്നുവെന്ന് പാക്കിസ്ഥാനിലെ മുൻ മന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവുമായ ഹമദ് അസ്ഹർ എക്സിൽ കുറിച്ചു.
സ്തുതിഗീതങ്ങളും ഫോട്ടോ ഓപ്പറേഷനുകളും ഉപയോഗശൂന്യമാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസീം മുനീറിനെയും അദ്ദേഹം പരിഹസിച്ചു.
Tags : Pakistan losing one percent Tarif