ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ വിചാരണ നിരീക്ഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്നും വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതുവരെ ആരംഭിക്കാത്ത വിചാരണ നിരീക്ഷിക്കാൻ കഴിയില്ലെന്നു വിമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
കോടതിയുടെ നിർദേശങ്ങൾ സ്ഫോടനത്തിൽ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പ് നൽകുമെന്നും ചെങ്കോട്ടയ്ക്കു സമീപം 2000 ഡിസംബറിൽ നടന്ന സ്ഫോടനത്തിന്റെ വിചാരണ പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
കേസ് നിലവിൽ എൻഐഎയ്ക്കു കൈമാറിയിട്ടുണ്ടെന്നും യുഎപിഎ നിയമച്ചട്ടക്കൂടിനു കീഴിലായിരിക്കും ഇനി കേസ് പുരോഗമിക്കുകയെന്നും ഹർജിയെ എതിർത്ത് കേന്ദ്രം കോടതിയെ അറിയിച്ചു.
Tags : Red Fort blast Petition blast court