ന്യൂഡൽഹി: സർവ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട തുക ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കേരളത്തിലെ റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
അർഹമായ പണംപോലും നൽകുന്നില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് എസ്എസ്കെ ഫണ്ട് ഉടൻ കൈമാറുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിനെ തുടർന്നാണ് ഈ ഫണ്ട് കേന്ദ്രം തടഞ്ഞിരിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത്തരത്തിൽ ഫണ്ടുകൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത്.
എന്നാൽ സിപിഐയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി മരവിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ എസ്എസ്കെ ഫണ്ട് കേരളത്തിന് ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.
ഇതിനിടയിലാണ് കേന്ദ്രം എസ്എസ്കെ ഫണ്ട് കൈമാറുമെന്ന് അറിയിച്ചിരിക്കുന്നത്. പത്താം തീയതി ഡല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു.
Tags : ssk funds centre supreme court