x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമത ബാനർജി നേരിട്ട് ഹാജരായതിനെതിരെയുള്ള പരാതി സുപ്രീംകോടതി തള്ളി


Published: February 9, 2026 11:22 PM IST | Updated: February 9, 2026 11:22 PM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചതിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾ സുപ്രീംകോടതി തള്ളി. ഒരു മുഖ്യമന്ത്രി നേരിട്ട് ഹാജരാകുന്നത് ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് മമത ബാനർജി നേരിട്ട് ഹാജരായത്. ഇതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ ഉന്നയിച്ച എതിർപ്പുകളാണ് കോടതി തള്ളിയത്.

"ഇതിൽ കേട്ടുകേൾവിയില്ലാത്തതായി എന്താണുള്ളത്? ഇത് ഭരണഘടനയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്," എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹിന്ദു മഹാസഭയുടെ അഭിഭാഷകനോട് പറഞ്ഞു.

ഫെബ്രുവരി നാലിന് നടന്ന ഹിയറിംഗിൽ മമത ബാനർജി നേരിട്ട് ഹാജരാവുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക നിർദ്ദേശങ്ങൾ വാട്സാപ്പ് വഴി നൽകുന്നു എന്ന് ആരോപിച്ച് കമ്മീഷനെ "വാട്സാപ്പ് കമ്മീഷൻ" എന്നാണ് മമത വിശേഷിപ്പിച്ചത്.

അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും, വിവാഹശേഷം പേര് മാറിയ സ്ത്രീകളെയും ദരിദ്രരായ വോട്ടർമാരെയും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും മമത വാദിച്ചു. പുതുതായി പേര് ചേർക്കുന്നതിനേക്കാൾ കൂടുതൽ പേരുകൾ ഒഴിവാക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

ബിഹാറിൽ വോട്ടർ പട്ടിക പുതുക്കിയതിന് പിന്നാലെയാണ് കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഈ നടപടി തുടരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതിനെതിരെയാണ് മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.

 

Tags : Supreme Court Mamata Banerjee

Recent News

Up