ന്യൂഡൽഹി: കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന (പോക്സോ) നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
വിവാഹബന്ധത്തിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിലും പരസ്പര സമ്മതത്തോടെയുള്ള കൗമാരബന്ധങ്ങളിലുമാണ് ഈ നിയമം കൂടുതലും ദുരുപയോഗിക്കപ്പെടുന്നത്.
പലപ്പോഴും ആണ്കുട്ടികൾക്കുമേൽ നിയമം അടിച്ചേൽപ്പിക്കപ്പെടുന്നുവെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഈ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും ഭേദഗതികളെക്കുറിച്ചും ആണ്കുട്ടികൾക്കും പുരുഷന്മാർക്കും ബോധവത്കരണം നടത്തണമെന്നും കോടതി വാക്കാൽ നിർദേശിച്ചു.
Tags : POCSO Act Supreme Court