x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുബീൻ ഗാർഗ് കേസിൽ വിചാരണയ്ക്കു തുടക്കം


Published: December 23, 2025 05:28 AM IST | Updated: December 23, 2025 05:28 AM IST

ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴുപ്രതികൾക്കെതിരേ വിചാരണയ്ക്കു തുടക്കം. വീഡിയോ കോൺഫറൻസിംഗിലൂടെയാണു കാംരുപ് (മെട്രോ) ജില്ലാ സെഷൻസ് കോടതി മുന്പാകെ പ്രതികൾ എത്തിയത്.

അടുത്തവാദം കേൾക്കുന്ന ജനുവരി മൂന്നിനു പ്രതികൾക്കെതിരേയുള്ള കുറ്റങ്ങളും ചുമത്തുമെന്നാണു സൂചന. കഴിഞ്ഞ സെപ്റ്റംബർ 19 നു സിംഗപുരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയപ്പോഴാണു ഗായകന്‍റെ മരണം. കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണു റിപ്പോർട്ട്.

സംഭവം വിവാദമായതിനെത്തുടർന്ന് ആസാം സർക്കാർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്‍റെ സെക്രട്ടറി സിദ്ധാർഥ ശർമ, അർധസഹോദരൻ സന്ദീപൻ ഗാർഗ്, സ്വകാര്യ സുരക്ഷാ ഓഫീസർമാരായ നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ, ഗായകരായ ശേഖർജ്യോതി ഗോസ്വാമി, അമൃത്പ്രവ മഹന്ത എന്നിവരെ പ്രതിചേർക്കുകയുമായിരുന്നു.

Tags : Trial begins singer Subeen Garg case

Recent News

Up