x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള റോയൽസ് പ്രിമിയർ ലീഗ്: കേരള സ്മാഷേഴ്‌സ് ചാമ്പ്യന്മാർ

എബി മക്കപ്പുഴ
Published: November 24, 2025 12:26 PM IST | Updated: November 24, 2025 12:27 PM IST

ടെക്സസ്: ജോയൽ തോമസ് നിയന്ത്രിക്കുകയും രമേശ് രവീന്ദ്രൻ നയിക്കുകയും ചെയ്ത കേരള സ്മാഷേഴ്‌സിന് ആധിപത്യവും ചരിത്രപരവുമായ തോൽവിയറിയാതെ ചാമ്പ്യൻഷിപ് ട്രോഫി ലഭിച്ചതോടെ കേരള റോയൽസ് പ്രിമിയർ ലീഗ് (കെപിഎൽ) ആറാം സീസൺ ഗംഭീരമായി അവസാനിച്ചു.

ഐപിഎല്ലിന്‍റെ മാതൃകയിൽ ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിലുടനീളമുള്ള മികച്ച മലയാളി ക്രിക്കറ്റ് കളിക്കാരെ ഉൾപ്പെടുത്തിയ കെപിഎൽ, ടെക്സസിലെ പ്രീമിയർ കമ്യൂണിറ്റി ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ ഒന്നായി വളർന്നുകൊണ്ടേയിരിക്കുന്നു.

ഈ ആറാം പതിപ്പിൽ 100+ രജിസ്റ്റർ ചെയ്ത കളിക്കാർ ഡ്രാഫ്റ്റിൽ പ്രവേശിച്ച് ആറ് ഫ്രാഞ്ചൈസികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിന്നി ഫിലിപ്പ്, സ്റ്റാൻലി ജോൺ, ചാൾസ് ഫിലിപ്പ്, ടിജു വർഗീസ്, വിഷ്ണു സോമനാഥൻ പിള്ള, അരുൺ ജോണി, വിജിൻ ഉമ്മൻ, ബ്രയാൻ തോമസ് എന്നിവരടങ്ങുന്ന സമർപ്പിത കമ്മിറ്റിയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.

 

K-Rail Survey

ടീമുകളും നേതൃത്വവും

കേരള തണ്ടർബോൾട്ട്സ് - മാനേജുമെന്‍റ് & ക്യാപ്റ്റന്‍ ധനേഷ് ഗോപിനാഥൻ പിള്ള, കേരള സ്മാഷേഴ്സ് - മാനേജ്മെന്‍റ് ജോയൽ തോമസ്, ക്യാപ്റ്റന് രമേശ് രവീന്ദ്രൻ, റോയൽ ചലഞ്ചേഴ്സ് ഡാളസ് - മാനേജുമെന്‍റ് & ക്യാപ്റ്റന്‍ ജോഫി ജേക്കബ്, കിംഗ്സ് ഇലവൻ - മാനേജ്മെന്‍റ് ജോഫിൻ സെബാസ്റ്റ്യൻ, ക്യാപ്റ്റന്‍ സജിത് മേനോൻ, അഡിപോളി അവഞ്ചേഴ്സ് - മാനേജ്മെന്‍റ് & ക്യാപ്റ്റന്‍ സ്റ്റീവിൻ ഇടുക്കള, കേരള ചെക്ക്പോസ്റ്റ് - മാനേജ്മെന്‍റ് & ക്യാപ്റ്റന്‍ സാം നൈനാൻ.

ഓഗസ്റ്റ് 31ന് മാർക്വീ ഡ്രാഫ്റ്റ് നടന്നു. തുടർന്ന് സെപ്റ്റംബർ ആറിന് മെയിൻ ഡ്രാഫ്റ്റ് നടന്നു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച് എല്ലാ ഞായറാഴ്ച വൈകുന്നേരവും മക്കിന്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ലീഗ് മത്സരങ്ങൾ നടന്നു.

നവംബർ ഒമ്പതിന് ഗ്രാൻഡ് ഫിനാലെയിൽ അവസാനിച്ചു. കേരള സ്മാഷേഴ്സ് 48 റൺസിന് വിജയിച്ചു സ്മാഷേഴ്സ്: 213/4 (20 ഓവർ) തണ്ടർബോൾട്ട്സ്: 165/9 (20 ഓവർ). പ്ലെയർ ഓഫ് ദ മാച്ച്: ബ്ലെസൺ ബോബി ജോർജ്.

മുഹമ്മദ് ഷമീം - 49 (26), ഗോഡ്വിൻ മാത്യു - 38 (33), രമേശ് രവീന്ദ്രൻ - 28 (17), ക്യാപ്റ്റൻ ഡെയ്സൺ ജോൺ - 26 (11), ബ്ലെസൺ ബോബി ജോർജ് - 37 (18) എന്നിവർ കേരള സ്മാഷേഴ്സിനായി തിളങ്ങി.

ബിജിത്ത് നായർ - 42 (26), ഫിലിപ്പ് മാത്യു - 25 (19), വിജിൻ ഉമ്മൻ - 21 (23) എന്നിവർ കേരള തണ്ടർബോൾട്ട്സിനായി മികച്ച പ്രകടനം നടത്തി.

ബ്ലെസൺ ബോബി ജോർജ് - 3/39, രാഹുൽ രവീന്ദ്രൻ - 2/19, ബോണി ഈപ്പൻ - 2/34, രജിത് അറക്കൽ - 1/36 എന്നിവർ കേരള സ്മാഷേഴ്‌സിനായി മികച്ച ബാളിംഗ് കാഴ്ചവച്ചു.

 

 

K-Rail Survey

അവാർഡുകൾ

1. എംവിപി (ഏറ്റവും വിലപ്പെട്ട കളിക്കാരൻ): രമേഷ് രവീന്ദ്രൻ (കേരള സ്മാഷേഴ്‌സ്) - 602 പോയിന്‍റുകൾ.

2. എറ്റവും അധികം റൺസ്: രമേഷ് രവീന്ദ്രൻ (കേരള സ്മാഷേഴ്‌സ്) - 257 റൺസ്

3. എറ്റവും അധികം വിക്കറ്റുകൾ: രാഹുൽ രവീന്ദ്രൻ (കേരള സ്മാഷേഴ്‌സ്) - 10 വിക്കറ്റ്.

4. പ്ലെയർ ഓഫ് ദി മാച്ച് - ഫൈനൽ & സെമിഫൈനൽ: ബ്ലെസൺ ബോബി ജോർജ് (കേരള സ്മാഷേഴ്‌സ്).

Tags : kerala royals premier league kerala smashers cricket

Recent News

Up