x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒബാമകെയർ സബ്‌സിഡി നിർത്തലാക്കാൻ നീക്കം; ട്രംപ് അനുകൂല നിലപാടിൽ

പി.പി. ചെറിയാൻ
Published: December 11, 2025 03:16 PM IST | Updated: December 11, 2025 03:16 PM IST

വാഷിംഗ്ടൺ ഡിസി: 20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന ഒബാമകെയർ നികുതി ഇളവുകൾ (സബ്‌സിഡികൾ) ഡിസംബർ 31ന് കാലാവധി തീരുന്നതോടെ നീട്ടിനൽകേണ്ടതില്ലെന്ന നിലപാടിലേക്ക് റിപ്പബ്ലിക്കൻ നേതാക്കൾ നീങ്ങുന്നു.

ഇൻഷുറൻസ് കമ്പനികൾക്ക് പണം നൽകുന്നതിന് പകരം ജനങ്ങൾക്ക് പണം നൽകണം എന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട്. എന്നാൽ, സബ്‌സിഡി നിർത്തലാക്കുന്നത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു.

ഇക്കാര്യത്തിൽ ഒരു ആരോഗ്യ പരിപാലന നിയമനിർമാണം കൊണ്ടുവരാൻ സ്പീക്കർ മൈക്ക് ജോൺസൺ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു സമവായത്തിൽ എത്തിയിട്ടില്ല.

Tags : Obamacare Health Care Donald Trump USA

Recent News

Up