x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നാപ്പ് പദ്ധതിയിൽ ഈ വർഷം നൽകാനുള്ള തുക ഉടൻ നൽകുമോ?

ഏബ്രഹാം തോമസ്
Published: November 12, 2025 01:25 PM IST | Updated: November 12, 2025 01:25 PM IST

വാഷിംഗ്ടൺ ഡിസി: യുഎസിലെ ഭരണ സ്‌തംപനം താത്കാലികമായി അവസാനിച്ചെങ്കിലും നിലച്ചു പോയ പല പദ്ധതികളും തുടർന്ന് നൽകാനുള്ള ചില ഫണ്ടിംഗുകളുടെ കാര്യത്തിൽ ഒരു തീരുമാനമാകുക എപ്പോഴാണെന്ന് പറയാനാവുന്നില്ല.

പ്രത്യേകിച്ച് സ്നാപ്പ് ഫണ്ടിംഗ് പോലെ കോടതിക്ക് മുൻപിലുള്ള പ്രശ്നങ്ങളിൽ തുടർന്നെന്താണ് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നാല് ബില്യൺ ഡോളർ ആവശ്യമായ സ്നാപ്പ് ഫണ്ടിംഗ് തുടർന്ന് നൽകുവാൻ സമയം വേണം എന്ന ട്രംപ് ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ഫണ്ടിംഗ് താത്കാലികമായി മരവിപ്പിച്ചിരുന്നു.

ഇതിനെതിരേ സുപ്രീം കോടതിയുടെ വിധി ഉണ്ടായി. ഭരണകൂടത്തിന്‍റെ ഈ തീരുമാനം മരവിപ്പിച്ചു. മറ്റൊരു ഫെഡറൽ ഗവൺമെന്‍റ് അപ്പീലിൽ സുപ്രീം കോടതി ഈ വിധി തത്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഭരണസ്‌തംപനം അവസാനിച്ചപ്പോൾ ഉടനെ തന്നെ സ്നാപ്പ് തുടരുവാൻ കോടതി വിധിച്ചു.

തുടർന്ന് ഈ വർഷാവസാനം വരെയുള്ള മുഴുവൻ ഫണ്ടിംഗും വിതരണം ചെയ്യുവാൻ ഫെഡറൽ ഗവൺമെന്‍റിനോട് കോടതി നിർദേശിച്ചു. ഫുൾ ഫണ്ടിംഗ് ഇരു സഭകളും അംഗീകരിക്കുകയും പ്രസിഡന്‍റ് ഒപ്പു വയ്ക്കുകയും ചെയ്താൽ ഉടനെ തന്നെ വർഷാവസാനം വരെയുള്ള ഫണ്ടുകൾ വിതരണം ചെയ്യണം എന്ന് കോടതി വിധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വിഷയം ആദ്യമായി കോടതിയുടെ മുൻപാകെ എത്തിയത്. റോഡ് ഐലൻഡിലെ ഒരു സുപ്രീം കോടതി ജഡ്ജിയോട് ഈ വിഷയത്തിൽ വിധി ആരാഞ്ഞു ഫെഡറൽ ഗവൺമെന്‍റ് ഒരു ഹർജി ഫയൽ ചെയ്തതാണ് ആദ്യമായി ഉണ്ടായത്. യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോൺ ജെ. മെക്കോണേൽ ജൂനിയർ നൽകിയ വിധി നീതി ന്യായ വ്യവഹാര ചരിത്രത്തിൽ ആദ്യമായി ഉണ്ടായതാണ്.

ഇത് സെപറേഷൻ ഓഫ് പവേഴ്‌സിന്‍റെ ഒരു ഫലിതമായി ആണ് കാണേണ്ടത്. 38 ദിവസം നീണ്ട ഭരണസ്‌തംപനം വരുത്തി വച്ച ഫണ്ടിംഗ് ലാപ്സായിരുന്നു ഇത്. കോൺഗ്രസ് ഇടക്കിടെ വരുത്തുന്ന കൃത്യ വിലോപനത്തിന്‍റെ ഉദാഹരണമായിരുന്നു ഇത്. കോൺഗ്രസിന്‍റെ ഒരു നടപടിയിലൂടെ തിരുത്താവുന്ന കൃത്യ വിലോപമായിരുന്നു എന്ന് യുഎസ് സോളിസിറ്റർ ജനറൽ ജോൺ ജെ മെക്കോണേൽ എഴുതി.

കോൺഗ്രസാണ് സപ്പ്ളിമെന്‍റൽ ന്യൂട്രിഷൻ അസ്സിസ്റ്റൻസ് പ്രോഗ്രാമിന് (സ്നാപ്പ്) ഫണ്ടിംഗ് നൽകുന്നത്. ഇത് വർഷാവസാനം വിവിധ പദ്ധതികൾക്ക് ഫണ്ടിംഗ് നൽകുമ്പോൾ ചെയ്യുന്നതാണ്. പ്രോഗ്രാമിന് 2025 സെപ്റ്റംബർ 30 വരെ (സാമ്പത്തിക വർഷാവസാനം വരെ) പൂർണമായും ഫണ്ടിംഗ് ചെയ്തിരുന്നു. എന്നാൽ 2025 കോടോബർ ഒന്നിനു ആരംഭിച്ച 2026 സാമ്പത്തിക വർഷത്തേക്ക് ഫണ്ടിംഗ് നടത്തിയിരുന്നില്ല.

2025 ഒക്ടോബർ 26നു യു എസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ (ഈ ഡിപ്പാർട്മെന്‍റാണ് ഈ പദ്ധതി നിർവഹിക്കുന്നത് ) നവംബർ മാസത്തിന്‍റെ ആനുകൂല്യങ്ങൾ ഭരണ സ്‌തംപനം മൂലം നൽകാനാവില്ലെന്ന് അറിയിച്ചു.

തുടർന്ന് ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നഗരങ്ങളും റോഡ് ഐലൻഡിലെ ഫെഡറൽ കോടതിയെ സമീപിച്ചു. ആനുകൂല്യങ്ങൾ തടയുന്നതു ഫെഡറൽ നിയമങ്ങൾക്കു വിരുദ്ധമാണെന്നു വാദിച്ചു.

ജഡ്ജ് മക്കോണലിനോട് ഈ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ഫെഡറൽ നിയമത്തിനു എതിരാണെന്നും ഈ ഏജൻസി എമർജൻസി ഫണ്ടുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ നല്കാൻ വിധിക്കണമെന്നും അഭ്യർഥിച്ചു. കേസ് തുടരുകയാണ്.

Tags : Snap benefits USA Donald Trump

Recent News

Up