x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്

ലാൽ വർഗീസ്
Published: January 19, 2026 03:45 PM IST | Updated: January 19, 2026 03:45 PM IST

വാഷിംഗ്ടൺ ഡിസി: യുഎസ് ഡിപ്പാർട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം പ്രഖ്യാപിച്ചു.

ഇതിലൂടെ പുരോഹിതർ, പാസ്റ്റർമാർ, സന്യാസിനിമാർ, റബ്ബിമാർ എന്നിവരടങ്ങുന്ന ആർ-1 മതപ്രവർത്തകർക്ക് യുഎസിലേക്ക് തിരിച്ചെത്തുന്നതിനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

പുതിയ ചട്ടപ്രകാരം, നിയമപരമായ അഞ്ചുവർഷത്തെ പരമാവധി താമസകാലാവധി പൂർത്തിയാക്കിയതിന് ശേഷം ആർ-1 വിസയിലുള്ള മതപ്രവർത്തകർ ഒരു വർഷം മുഴുവൻ യുഎസിന് പുറത്ത് താമസിക്കണം എന്ന നിർബന്ധം ഇനി ഉണ്ടായിരിക്കില്ല.

അഞ്ച് വർഷം പൂർത്തിയാകുമ്പോൾ യുഎസിൽ നിന്ന് പുറപ്പെടണം എന്ന വ്യവസ്ഥ തുടരും. എന്നാൽ, വീണ്ടും ആർ-1 വിസയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായ കുറഞ്ഞ കാലയളവ് വിദേശത്ത് താമസിക്കണം എന്ന നിബന്ധന ഒഴിവാക്കി.

മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും മതസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം എന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.

പാസ്റ്റർമാർ, പുരോഹിതർ, സന്യാസിനിമാർ, റബ്ബിമാർ എന്നിവർ അമേരിക്കൻ സമൂഹത്തിന്‍റെ സാമൂഹ്യവും നൈതികവുമായ അടിത്തറയുടെ ഭാഗമാണെന്ന് ഡിഎച്ച്എസ് വക്താവ് പറഞ്ഞു.

പശ്ചാത്തലവും പ്രാധാന്യവും

ഈ ചട്ടം പ്രസിഡന്‍റ് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ 14205 (വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സ്ഥാപിക്കൽ) പിന്തുണയ്ക്കുന്നതാണ്.

വർഷങ്ങളായി ഇബി-4 (മതപ്രവർത്തകർക്കുള്ള) ഇമിഗ്രന്‍റ് വിസാ വിഭാഗത്തിൽ അപേക്ഷകരുടെ എണ്ണം ലഭ്യമായ വിസകളെ മറികടന്നതിനെ തുടർന്ന് വലിയ കുടുക്കാണ് നിലവിലുണ്ടായിരുന്നത്.

2023-ൽ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് നടപ്പിലാക്കിയ മാറ്റങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള മതപ്രവർത്തകർക്ക് വിസാ കാത്തിരിപ്പ് സമയം കൂടുതൽ നീളാൻ കാരണമായി.

ഇതിന്‍റെ ഫലമായി, നിരവധി മതപ്രവർത്തകർ സ്ഥിരതാമസ വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ ആർ-1 വിസയിലെ അഞ്ചുവർഷ പരിധി പൂർത്തിയാക്കേണ്ടിവന്നു.

ഇത് മൂലം നിരവധി പള്ളികളും ക്ഷേത്രങ്ങളും സിനഗോഗുകളും ആരാധനാലയങ്ങളും വിശ്വസ്തരായ പുരോഹിതരെയും മറ്റ് മതസേവകരെയും നഷ്ടപ്പെടുന്ന സാഹചര്യം നേരിട്ടിരുന്നു.

ഒരു വർഷത്തെ വിദേശതാമസ നിർബന്ധം ഒഴിവാക്കിയതോടെ, ഇത്തരം സ്ഥാപനങ്ങൾ നേരിടുന്ന തടസ്സങ്ങൾ ഗണ്യമായി കുറയുമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.

ചട്ടം ഉടൻ പ്രാബല്യത്തിൽ

ഈ ഇടക്കാല അന്തിമ ചട്ടം ഉടൻ പ്രാബല്യത്തിൽ വന്നു. ചട്ടത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചതിന് ശേഷം 60 ദിവസത്തിനുള്ളിൽ യുഎസ്‌സിഐഎസിലേക്ക് സമർപ്പിക്കാമെന്ന് ഡിഎച്ച്എസ് അറിയിച്ചു.

ദീർഘകാലമായി ഇബി-4 വിസാ കുടുക്കിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മതപ്രവർത്തകർക്കും മതസ്ഥാപനങ്ങൾക്കും ഈ തീരുമാനം വലിയ ആശ്വാസവും സ്ഥിരതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags : US Re Entry

Recent News

Up