Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanY

CAREER DEEPIKA

ജർമനിയിൽ 250 നഴ്‌സ്

നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ്ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിംഗ് റിക്രൂട്‌മെന്‍റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 23.

യോഗ്യത: ബിഎസ്‌സി/ ജനറൽ നഴ്സ‌ിംഗ്. ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുള്ളവർക്ക് ഒരു വർഷവും ജനറൽ നഴ്സിംഗ് പാസായവർക്ക് മൂന്നുവർഷവും പരിചയം വേണം. അപേക്ഷിക്കുന്നവർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയർ ഗ്യാപ് ഒരു വർഷത്തിലധികമാകരുത്.

പ്രായം (2026 മേയ് 31ന്): 36 കവിയരുത്. ജെറിയാട്രിക്സ് സ്പെഷാലിറ്റിയിലും വിദേശ രാജ്യങ്ങളിൽ ക്ലിനിക്കൽ പ്രവൃത്തിപരിചയമുള്ളവർക്കും 200ൽ അധികം ബെഡുകളുള്ള ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ ജോലി പരിചയമുള്ളവർക്കും മുൻഗണന നൽകും.

വയോജന പരിചരണത്തിൽ ജെറിയാട്രിക്സ് അല്ലെങ്കിൽ ദീർഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുള്ള ഹോം കെയർ/ നഴ്‌സിംഗ് ഹോം, പ്രത്യേകിച്ച് ഇൻ പേഷ്യന്‍റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.

ഐസിയു, ഇന്‍റർമീഡിയറ്റ് കെയർ യൂണിറ്റ്, ജനറൽ വാർഡ്, സർജിക്കൽ മെഡിക്കൽ വാർഡ്, ന്യൂറോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും. എന്നാൽ എമർജൻസി വിഭാഗം, എൻഐസിയു, പീഡിയാട്രിക്‌സ്, പിഐസിയു, സ്‌കൂൾ നഴ്സ‌ിംഗ്, വാക്സസിനേഷൻ നഴ്‌സിംഗ്, കമ്യൂണിറ്റി ഹെൽത്ത് എന്നിവയിൽ മാത്രം പരിമിതമായ പ്രവൃത്തിപരിചയം പരിഗണിക്കപ്പെടുകയില്ല.

അപേക്ഷകർക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടണം. A2 ലെവലിൽ 70 % നേടുന്നവരെ പ്രോഗ്രാമിൽ ഉൾപ്പെടുത്തി കോഴ്സ‌് ഫീ തിരികെ നൽകും. 70 % മാർക്കോടെ B1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്‌സ് ഫീയുടെ ബാക്കി തുക തിരികെ നൽകും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2770577.

NRI

ആരോഗ്യ പ്രവർത്തകരെ ജർമനി വിളിക്കുന്നു; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റിനായുള്ള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എട്ടാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി, ജനറല്‍ നഴ്സിംഗാണ് അടിസ്ഥാന യോഗ്യത.

ബിഎസ്‌സി, പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തേയും ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് മൂന്നു വര്‍ഷത്തെയും പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. അപേക്ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലിനിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരിക്കണം.

അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയര്‍ ഗ്യാപ്പ് ഒരു വര്‍ഷത്തിലധികം ആകരുത്. ഉയര്‍ന്ന പ്രായപരിധി 2026 മേയ് 31ന് 36 വയസ് കവിയരുത്. ഉദ്യോഗാർഥികള്‍ക്ക് നോര്‍ക്ക റൂട്ട്സ്, എന്‍ഐഎഫ്എല്‍ എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഈ മാസം 23നകം അപേക്ഷ നല്‍കാവുന്നതാണ്.

200ലധികം ബെഡ്ഡുകളുള്ള ആശുപത്രികളിലോ മെഡിക്കല്‍ കോളജുകളിലോ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. വയോജന പരിചരണത്തില്‍ ജിരിയാട്രിക്സ് അല്ലെങ്കില്‍ ദീര്‍ഘകാല പരിചരണം, ആശുപത്രിക്ക് പുറത്തുള്ള ഹോം കെയര്‍, നഴ്സിംഗ് ഹോം, പ്രത്യേകിച്ച് ഇന്‍പേഷ്യന്‍റ് പരിചയമോ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.

ഐസിയു, ഇന്‍റര്‍മീഡിയറ്റ് കെയര്‍ യൂണിറ്റ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ മെഡിക്കല്‍ വാര്‍ഡുകള്‍, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് എന്നിവയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും. എന്നാല്‍ എമര്‍ജന്‍സി വിഭാഗം, എന്‍ഐസിയു , പീഡിയാട്രിക്സ്, പിഐസിയു, സ്കൂള്‍ നഴ്സിംഗ്, വാക്സീനേഷന്‍ നഴ്സിംഗ്, കമ്യൂണിറ്റി ഹെല്‍ത്ത് എന്നിവയില്‍ മാത്രം പരിമിതമായ പ്രവൃത്തി പരിചയം പരിഗണിക്കപ്പെടുകയില്ല. ‌

പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികള്‍ക്ക് ജർമന്‍ ഭാഷാപരിജ്ഞാനം നിര്‍ബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ ജർമന്‍ ഭാഷയില്‍ ബി1 ലെവല്‍ പരിശീലനം നേടേണ്ടതാണ്.

എ2 ലെവലില്‍ 70 ശതമാനം നേടുന്ന ഉദ്യോഗാർഥികളെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതും കോഴ്സ് ഫീ തിരികെ നല്‍കുന്നതുമാണ്. 70 ശതമാനം മാര്‍ക്കോടെ എ1 ലെവല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോഴ്സ് ഫീയുടെ ബാക്കി തുക തിരികെ നല്‍കുന്നതുമാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമായിരിക്കും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

നോര്‍ക്ക റൂട്ട്സും ജർമന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്‍റനാഷനല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770577, 2770536, 2770540, 2770548 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

NRI

കൊളോൺ - ബോൺ വിമാനത്താവളത്തിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

ബെർലിൻ: സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് കൊളോൺ - ബോൺ വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച വിമാന സർവീസുകൾ നിർത്തിവച്ചത് യാത്രക്കാർക്ക് തടസം നേരിട്ടു.

വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവത്തെത്തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സുരക്ഷാ മേഖലകൾ അടയ്ക്കുകയും ചെയ്തു. രാവിലെ വൈകി, പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർക്ക് ഇപ്പോഴും സുരക്ഷാ കാലതാമസം നേരിടുന്നുണ്ട്.

വിമാനത്താവളത്തിന്‍റെ വെബ്സൈറ്റിലെ അപ്ഡേറ്റ് ചെയ്ത പ്രസ്താവനയിൽ പ്രവർത്തനം പൂർത്തിയായതായും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും അറിയിച്ചു. എന്നാൽ കാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

NRI

ജര്‍മനിയിലെ ആശുപത്രികളിലും സ്കൂളുകളിലും ചൊവ്വാഴ്ച പണിമുടക്ക്

ബെര്‍ലിന്‍: ചൊവ്വാഴ്ച ജര്‍മനിയിലെ ആശുപത്രികളിലും സ്കൂളുകളിലും പണിമുടക്ക് നടക്കും. ഡ്യൂസല്‍ഡോര്‍ഫില്‍ വെര്‍ഡി ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച റാലിയില്‍ പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി.

ജിഇഡബ്ല്യുവും വെര്‍ഡിയും ഈ ആഴ്ച മുന്നറിയിപ്പ് പണിമുടക്കുകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ആവോ ഡേകെയര്‍ സെന്‍ററുകളെയും സ്കൂളുകളെയും യൂണിവേഴ്സിറ്റികളെയും ആശുപത്രികളെയും ബാധിക്കും. തിങ്കളാഴ്ചയും ജീവനക്കാര്‍ സമരത്തിലായിരുന്നു.

പ്രത്യേകിച്ച്, നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ബാഡന്‍ - വുര്‍ട്ടംബര്‍ഗ്, മധ്യ ജര്‍മനി എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവശ്യ സേവനങ്ങളിലേക്കുള്ള കാലതാമസം, റദ്ദാക്കല്‍ അല്ലെങ്കില്‍ കുറവ് എന്നിവ അനുഭവപ്പെടാം.

നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ആഹന്‍, എസെന്‍, കൊളോണ്‍ എന്നിവിടങ്ങളിലെ പ്രധാന സര്‍വകലാശാല ആശുപത്രികളില്‍ രണ്ട് ദിവസത്തെ പണിമുടക്ക് നടക്കും.

അടിയന്തര ചികിത്സ ഇപ്പോഴും ലഭ്യമാകുമെങ്കിലും രോഗി പരിചരണം നിയന്ത്രിക്കുമെന്ന് ഈ ആശുപത്രികള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബാഡന്‍ - വുര്‍ട്ടംബര്‍ഗില്‍, സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്‍ബ്രോണിലും ശ്രദ്ധ കേന്ദ്രീകരിക്കും. അവിടെ മിക്കവാറും എല്ലാ സംസ്ഥാന സ്ഥാപനങ്ങളും പ്രവര്‍ത്തനത്തില്‍ പങ്കുചേരും.

ഇതില്‍ സര്‍വകലാശാലകളും കോളജുകളും സംസ്ഥാന പാര്‍ലമെന്‍റും മന്ത്രാലയങ്ങളും വിദ്യാര്‍ഥി സേവനങ്ങളും വില്‍ഹെല്‍മ, സ്റ്റേറ്റ് ഗാലറി, സ്റ്റേറ്റ് തിയേറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

വീന്‍സ്ബര്‍ഗ് സെന്‍റര്‍ ഫോര്‍ സൈക്യാട്രിയെയും ഷ്വാബിഷ് ഹാളിലെ അതിന്‍റെ ശാഖയെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്‍ബ്രോണിലും വലിയ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

മധ്യ ജര്‍നനിയില്‍, ലൈപ്സിഗ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പണിമുടക്കുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്സണി, സാക്സണി - അന്‍ഹാള്‍ട്ട്, തുറിംഗിയ എന്നിവിടങ്ങളില്‍, സംസ്ഥാന അധികാരികള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടും.

ഹാലെ, ജെന, ലീപ്സിഗ് എന്നിവിടങ്ങളിലെ സര്‍വകലാശാല ആശുപത്രികളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തുരിംഗിയയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജെനയില്‍ നടക്കുന്ന ഒരു വലിയ റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്കൂളുകള്‍, സ്കൂള്‍ കഴിഞ്ഞുള്ള പരിചരണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ഥി യൂണിയന്‍ ചൈല്‍ഡ്കെയര്‍ സൗകര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ജീവനക്കാരെ ഒരുമിച്ച് കൊണ്ടുവരും.

മാര്‍ച്ചുകളും പ്രകടനങ്ങളും കാരണം വലിയ നഗരങ്ങളിലും ഗതാഗത കാലതാമസം ഉണ്ടായേക്കാം. ചൊവ്വാഴ്ച ആശുപത്രികളിലോ സ്കൂളുകളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ അപ്പോയിന്‍റ്മെന്‍റുകള്‍ ഉള്ളവര്‍ അവ മുന്‍കൂട്ടി പരിശോധിക്കാന്‍ അധികൃതർ നിര്‍ദശിച്ചു.

പണിമുടക്കുകള്‍ എന്തുകൊണ്ട് നടക്കുന്നു

ജര്‍മ്മനിയിലെ ഫെഡറല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഒരു പ്രധാന പൊതുമേഖലാ വേതന തര്‍ക്കത്തിന്‍റെ ഭാഗമാണ് പണിമുടക്കുകള്‍. വെര്‍ഡി, ജിഇഡബ്ല്യു, മറ്റുള്ളവ ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ഏഴ് ശതമാനം ശമ്പള വര്‍ധനവ് (അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 300 യൂറോ), ജൂണിയര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 200 യൂറോ എന്നിവ ആവശ്യപ്പെടുന്നു.

ബുധനാഴ്ച പോട്സ്ഡാമില്‍ ആരംഭിക്കാന്‍ പോകുന്ന മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സമ്മര്‍ദം വര്‍ധിപ്പിക്കുക എന്നതാണ് യൂണിയനുകളുടെ ലക്ഷ്യം.

NRI

ആഗോള റാങ്കിംഗില്‍ ജർമന്‍ പാസ്പോര്‍ട്ട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു

ബെർലിൻ: ആഗോള റാങ്കിംഗിൽ ജർമൻ പാസ്പോർട്ട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റാങ്കിംഗാണ് ഇത്. ഹെൻലി ആൻഡ് പാർട്ണേഴ്സ് ആണ് വീസഫ്രീ അഥവാ വീസ ഓൺ അറൈവൽ എൻട്രി അനുവദിക്കുന്ന രാജ്യങ്ങളു‌ടെ എണ്ണം അനുസരിച്ച് റാങ്കുകൾ തയാറാക്കുന്നത്.

ജർമൻ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. നിലവിൽ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പുരാണ്. 192 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നു.

ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു. ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്താണ്.

2024ൽ ജർമനി പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. 2025ൽ മൂന്നാം സ്ഥാനത്തും.

NRI

മുന്‍ ജര്‍മന്‍ മലയാളി സെബാസ്റ്റ്യന്‍ മാത്യു അന്തരിച്ചു

കോട്ടയം: മുന്‍ ജര്‍മന്‍ മലയാളിയും 1986ലെ ബെര്‍ലിന്‍ ലോകമലയാള സമ്മേളനത്തിന്‍റെ സംഘാടകനിലൊരാളുമായ മണ്ണംപ്ലാക്കല്‍ സെബാസ്റ്റ്യന്‍ മാത്യു (ദേവസ്യാച്ചന്‍ - 76) കാഞ്ഞിരപ്പള്ളിയില്‍ അന്തരിച്ചു.

സംസ്കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി സെബാസ്റ്റ്യന്‍ കുളത്തൂര്‍ അത്യാലില്‍ കുടുംബാംഗം. മക്കള്‍: ദീപക് (ജര്‍മനി), വികാസ് (ജര്‍മനി), മരുമക്കള്‍: സില്‍വി പൊങ്കത്തില്‍ (പാലാ, ജര്‍മനി), സോണിയ പുത്തന്‍കളം (ചങ്ങനാശേരി, ജര്‍മനി).

ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്‍റെയും കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്‍റ് ഷാജന്‍ മാത്യുവിന്‍റെയും സഹോദരനാണ് പരേതന്‍. പ്രഫ. എം.എം. ഡൊമിനിക്ക്, സാലമ്മ ജോര്‍ജ് തേനംമാക്കല്‍, ജോസുകുട്ടി മാത്യു, ഗീതമ്മ മാത്യു കൊച്ചുപറമ്പില്‍ എന്നിവരാണ് മറ്റുസഹേദരങ്ങള്‍.

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണാപ്ളാക്കല്‍ പിതൃസഹോദര പുത്രനും ഫാ.ലിയോപോള്‍ഡ് സിഎംഐ മാതൃസഹോദരനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്‍റെ ഭര്‍തൃസഹോദരനുമാണ്.

സെബാസ്റ്റ്യന്‍ ദീര്‍ഘകാലം ബെര്‍ലിനില്‍ താമസിച്ചതിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങി വിശ്രമജീവിതത്തിലായിരുന്നു.

NRI

ജര്‍മന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും ഉയര്‍ച്ചയിലേക്ക്

 

ബെര്‍ലിന്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യമായി ജര്‍മന്‍ കയറ്റുമതി വളര്‍ച്ച കൈവരിച്ചു. രണ്ട് ദുര്‍ബല വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മന്‍ കയറ്റുമതി വീണ്ടും ഉയരുകയാണ്. 2025ല്‍, കമ്പനികള്‍ ഏകദേശം 1,569.6 ബില്യൺ യൂറോയുടെ സാധനങ്ങള്‍ വിദേശത്ത് വിറ്റു.

ഒരു ശതമാനത്തിന്‍റെ വര്‍ധനവ്. വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പല വിദഗ്ധരും കൂടുതല്‍ ഇടിവ് പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ജര്‍മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കുറഞ്ഞത് ആശ്വാസം ലഭിക്കുന്നുണ്ടെന്ന് ജാഗ്രതയോടെയുള്ള പ്രതീക്ഷ നല്‍കുന്നു.

2025ല്‍ പ്രതിസന്ധി ഉണ്ടായിരുന്നിട്ടും ജര്‍മനി ഒരു കയറ്റുമതി രാഷ്ട്രമായി തുടര്‍ന്നു. കയറ്റുമതിയേക്കാള്‍ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചെങ്കിലും ജര്‍മനി ഇപ്പോഴും 200 ബില്യൺ യൂറോയിലധികം കയറ്റുമതി മിച്ചത്തോടെയാണ് വര്‍ഷം അവസാനിപ്പിച്ചത്.

 

 

 

 

 

 

 

 

 

 

 

NRI

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പൊതുയോഗം സംഘടിപ്പിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ 51-ാമത് പൊതുയോഗം ഫ്രാങ്ക്ഫർട്ട് നോര്‍ത്ത് വെസ്റ്റ് സെൻട്രത്തിലെ സാൽ ബൌ ടിറ്റൂസ് ഫോറത്തില്‍ സമാജം പ്രസിഡന്‍റ് ഡിപിൻ പോളിന്‍റെ അധ്യക്ഷതയില്‍ കൂടി.

പ്രസിഡന്‍റിന്‍റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി ഹരീഷ് പിള്ള 2025ലെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രതീഷ് മേടമേൽ വാര്‍ഷിക വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് നടന്ന പൊതുചർച്ചയിൽ സമാജത്തിന്‍റെ 2025ലെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു എന്നും പ്രത്യേകിച്ച് 55-ാം വാർഷികാഘോഷം വളരെ നന്നായിരുന്നു എന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

2026ലെ പുതിയ ഭാരവാഹികളായി ഡിപിന്‍ പോള്‍ (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറര്‍), വനിതാ മെമ്പറായി റജീന രജീന്ദ്രനാഥ്, കമ്മിറ്റിയംഗങ്ങളായി ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. ജിബിന്‍ ജോണ്‍ ആണ് ഓഡിറ്റര്‍.

പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരികള്‍ക്കും പുതിയ പ്രസിഡന്‍റ് ഡിപിന്‍ പോള്‍ നന്ദി പറഞ്ഞു.

NRI

ജോസ് കുമ്പിളുവേലിൽ രണ്ടാം തവണയും ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം

ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ ജോസ് കുമ്പിളുവേലില്‍ അഞ്ചാം ലോക കേരള സഭയില്‍ ജര്‍മനിയെ പ്രതിനിധീകരിക്കും. നാലാം ലോക കേരള സഭയിലും അദ്ദേഹം അംഗമായിരുന്നു. 

പിജി വിദ്യാദ്യാസത്തിനു ശേഷം1992ല്‍ ജര്‍മനിയിലെത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 26 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും നടത്തി വരുന്നു.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ ദീപിക, മലയാള മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലും വിവിധ ചാനലുകളിലും വാർത്തകൾ നൽകാറുണ്ട്.

യൂറോപ്പിലെ ജനറല്‍ വാര്‍ത്തകളും മലയാളി സംഘടനകളുടെ വാർത്തകളും കായിക മാമാങ്കങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു വരുന്നു. വേള്‍ഡ് കപ്പ് ഫുട്ബോള്‍, യൂറോ കപ്പ് തുടങ്ങിയവ 2006 മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യൂറോപ്പില്‍ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ പ്രവാസി ഓണ്‍ലൈനിന്‍റെ സ്ഥാപകനും മുഖ്യപത്രാധിപരുമാണ് ജോസ് കുമ്പിളുവേലില്‍. 2020 ഫെബ്രുവരി മുതല്‍ ഇതിന്‍റെ തുടര്‍ച്ചയായി രണ്ട് യൂട്യൂബ് ചാനലുകളും നടത്തിവരുന്നു.

ജര്‍മനിയില്‍ എത്തിയ കാലം മുതല്‍ ജര്‍മന്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജോസ്.

43 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്‍റെ കള്‍ച്ചറല്‍ സെക്രട്ടറിയായി 26 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.

ജര്‍മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004ല്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് കൊളോണ്‍ (കെപിഎസി കൊളോണ്‍) എന്ന പേരില്‍ ഒരു രജിസ്റ്റേര്‍ഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്‍റെ സ്ഥാപക പ്രസിഡന്‍റായി തുടരുന്നു.

പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്സല്‍, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവരെ ജര്‍മനിയിലെത്തിച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും മലയാള സംഗീതത്തെ ജര്‍മനിയിലെ പ്രവാസികള്‍ക്ക് ആസ്വദിക്കാനും ജര്‍മന്‍കാര്‍ക്കു കൂടി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2018 ജൂലൈ 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെത്തി ജര്‍മനിയിലെ നഴ്സിംഗ് ജോലിയും പഠന സാധ്യതകളെപ്പറ്റിയും ഒരു മെമ്മോറാണ്ടം നല്‍കിയതിന്‍റെ വെളിച്ചത്തില്‍ 2021 ഡിസംബറില്‍ ജര്‍മനിയിലെ എംപ്ലോയ്മെന്‍റ് ഏജന്‍സിയുമായി (ബിഎ) കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയുമായി തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങളില്‍ ട്രിപ്പിള്‍ വിന്‍ എന്ന പേരില്‍ നിലവില്‍ തുടരുന്ന പദ്ധതി ജോസ് കുമ്പിളുവേലിയുടെ പ്രവര്‍ത്തനത്തിന്‍റെ സാക്ഷ്യപത്രമാണ്.

നിലവില്‍ ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ജോയിന്‍റ് സെക്രട്ടിയാണ്. ജര്‍മനിയിലെ രജിസ്റ്റേര്‍ഡ് സംഘടനയായ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിലെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

നിരവധി ലേഖനങ്ങള്‍ക്ക് പുറമെ കവിതകളും നിരവധി ഭക്തിഗാനങ്ങള്‍ രചിച്ച് കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പുറത്തിറക്കിയിട്ടുണ്ട്. പലതും യുട്യൂബില്‍ ഹിറ്റാണ്.

ജര്‍മനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷന്‍ പഠനസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയും നേരിട്ടും നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവര്‍ത്തിച്ചുവരുന്നു.

2000 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സില്‍ അംഗമായും പിന്നീട് ചെയര്‍മാന്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്‍റുമാണ്.

ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ അതുല്യമായ സംഭാവന നല്‍കിയതു പരിഗണിച്ച് സ്വന്തം ഇടവകയായ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവകയുടെ പുരസ്കാരം രണ്ടു തവണ (2023, 2024) ലഭിച്ചിട്ടുണ്ട്.

ജര്‍മനിയിലെ ഡൂയീസ്ബുര്‍ഗ് ആസ്ഥാനമായ ഡൂയീസ്ബുര്‍ഗ് മലയാളി അസോസിയേഷന്‍റെ പത്രപ്രവര്‍ത്തനത്തിനുള്ള സമഗ്ര മാധ്യമ പുരസ്കാരം (2024), കൊളോണ്‍ ഫ്രെഷനില്‍ ആസ്ഥാനമായ നിലവറയുടെ 2024 ലെ മാധ്യമ പുരസ്കാരം, മാധ്യമരംഗത്തെ സംഭാവനയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണിന്‍റെ 2025ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജർമനിയിലെ ലിൻഗൻ മലയാളി അസോസിയേഷന്‍റെ 2025 ലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും ലഭിച്ചിട്ടുണ്ട്. കോട്ടാങ്ങൽ ചുങ്കപ്പാറ സെന്‍റ് ജോർജസ് ഹൈസ്കൂളിന്‍റെ 2026ലെ മാധ്യമ, സാമൂഹ്യ സേവന സമഗ്ര സംഭാവനയ്ക്കുള്ള ജോർജിയൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2024ലെ കോട്ടയം മാറ്റൊലി തിയറ്റേഴ്സിന്‍റെ ഒലിവുമരങ്ങൾ സാക്ഷി എന്ന നാടകത്തിന് ഗാനം രചിച്ചു നൽകിയിട്ടുണ്ട്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെന്‍സ് മെക്കാനിക്കല്‍ എന്‍ജിനിയറും ജോയല്‍ ആഹന്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപന വിദ്യാര്‍ഥിയുമാണ്.

പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം. കഴിഞ്ഞ 34 വർഷമായി കൊളോണിലാണ് താമസിക്കുന്നത്. കോട്ടാങ്ങല്‍ സെന്‍റ് ജോര്‍ജ്സ് ഹൈസ്കൂള്‍ റിട്ട അധ്യാപകന്‍ പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫിന്‍റെയും ഏലിയാമ്മയുടെയും മകനാണ്. മൂന്നു സഹോദരങ്ങളുണ്ട്.

Education

നഴ്സുമാർക്ക് ജർമനിയിൽ ജോലിയും പഠിക്കാൻ അവസരവും

കോട്ടയം: നഴ്സുമാർക്ക് ജർമനിയിൽ ജോലി ചെയ്യാനും ഉയർന്ന വിദ്യാഭ്യാസം നേടാനും അവസരം. സീക്ക് കണ്‍സൽട്ടന്‍റ് വഴി ജർമനിയിലെ അംഗീകൃത ആശുപത്രികളിലും ഹെൽത്ത്കെയർ സ്ഥാപനങ്ങളിലുമുള്ള നഴ്സിംഗ് അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

2025-ൽ 3.65 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭ്യമാക്കി 360 നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ചത് സീക്ക് കണ്‍സൽട്ടന്‍റിന്‍റെ പ്രധാന നേട്ടമാണ്. നിരവധി നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ച് സൗജന്യ റിക്രൂട്ട്മെന്‍റിലൂടെ ജർമനിയിൽ ജോലി നേടിക്കൊടുത്തു.

ജിഎൻഎം, ബിഎസ്‌സി, എംഎസ്‌സി നഴ്സുമാർക്ക് മികച്ച ശന്പളം, സ്ഥിര ജോലി, പിആർ സാധ്യതയും. ഫോണ്‍: +91-9633621212, +91-9633741414.

NRI

ജർമനിയിൽ മഞ്ഞുമൂടിയ റോഡിൽ തെന്നി വാഹനാപകടം; മൂന്ന് മരണം 

ബെർലിൻ: ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ് ഫാളിയയിലെ പാഡർബോന്നിലെ മഞ്ഞുമൂടിയ റോഡിൽ വാഹനം തെന്നിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു.

വെള്ളിയാഴ്ച വെളുപ്പിന് മോട്ടോർവേ 44ലുണ്ടായ അപകട പരമ്പരയിൽ നിരവധിയാളുകൾക്ക് പരിക്കേറ്റു. പേപ്പർ കയറ്റി വന്ന ട്രക്കാണ് അപകടം വിതച്ചത്.

മഞ്ഞ് മൂലം ഹൈവേയിൽ തെറ്റൽ ഉണ്ടായി. വാഹനത്തിന്‍റെ വേഗത കുറച്ചിട്ടും അപകടപരമ്പര തന്നെ സൃഷ്ടിച്ചു. തണുപ്പിന്‍റെ കാഠിന്യം കാരണം ഭൂമി ഉറഞ്ഞു കിടക്കുകയാണ്.

വരുംദിവസങ്ങളിലും സമാനമായ കാലാവസ്ഥയുണ്ടാവും എന്ന് മുന്നറിയിപ്പുണ്ട്.

National

കൂടുതൽ ഇന്ത്യൻ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ജർമനി

അഹമ്മദാബാദ്: നഴ്സുമാരുൾപ്പെടെ കൂടുതൽ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ ജർമനിയിലേക്കു റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്‍റെ അഹമ്മദാബാദ് സന്ദർശനവേളയിലായിരുന്നു കരാറിൽ ഒപ്പിട്ടത്. ഇതുപ്രകാരം ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങൾ ഇരുരാജ്യങ്ങളും കൊണ്ടുവരും.

ഇന്ത്യൻ നഴ്സുമാരെയും കെയർ ഗിവർമാരെയും റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഇതോടെ എളുപ്പമാകുമെന്ന് ജർമൻ ആരോഗ്യമന്ത്രി നീന വാർകെൻ പറഞ്ഞു. അതേസമയം, ദീർഘകാല പരിചരണത്തിൽ ഇന്ത്യക്ക് ജർമനിയുടെ വൈദഗ്ധ്യം പ്ര‍യോജനപ്പെടുത്തുകയും ചെയ്യാം. ഇന്ത്യയിലെ പരിശീലനപരിപാടിയിൽ ജർമൻ ഭാഷയും ജർമനിയിൽ ജോലി ചെയ്യാനും ജീവിക്കാനും ആവശ്യമായ കോഴ്സുകളും ഉൾപ്പെടുത്തും. ട്രെയിനികൾക്ക് ഇത്തരം കോഴ്സുകൾ സൗജന്യമായിരിക്കും. എന്നാൽ ബി2 ലെവൽ വരെ ജർമൻ ഭാഷാവൈദഗ്ധ്യം നേടേണ്ടതുണ്ട്.

ജർമനിയും ഇന്ത്യയും പ്രതിരോധം, ഊർജം, വ്യാപാരം എന്നീ മേഖലകളിലും കരാറിൽ ഒപ്പിട്ടു. ഊർജമേഖലയിൽ ഇരു രാജ്യങ്ങളും സഹകരിച്ചുപ്രവർത്തിക്കും. ജർമൻ ഊർജ കന്പനിയായ യൂണിപ്പെറും ഇന്ത്യൻ കന്പനിയായ എഎം ഗ്രീൻ അമോണിയയും സുപ്രധാനമായ ധാരണയിലെത്തിയിട്ടുണ്ട്. വർഷം 500,000 ടൺ ഗ്രീൻ അമോണിയ യൂണിപ്പെർ വാങ്ങും. 90 ശതമാനം കാർബൺ ന്യൂട്രലായ ഗ്രീൻ അമോണിയ സുസ്ഥിര ഊർജ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിൽ നിർണായകമാണ്.

കൂടാതെ, രാസവളം, കണ്ടെയ്നർ കപ്പലുകളിലെ ഇന്ധനം, ഹൈഡ്രജൻ നീക്കം തുടങ്ങിയവയ്ക്കെല്ലാം അനിവാര്യമായ അസംസ്കൃതവസ്തുവാണ് ഗ്രീൻ അമോണിയ അടങ്ങിയ രാസസംയുക്തം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക സഹകരണം വിപുലമാക്കും. കൂടാതെ, അപൂർവ ധാതുക്കളുടെ കൈമാറ്റം, നിർമിത ബുദ്ധി, പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റം എന്നീ മേഖലകളിലും കരാറുകളിൽ ഒപ്പിട്ടു.

ജർമനിയിലെ പ്രമുഖ കപ്പൽ നിർമാണ കന്പനിയായ തൈസെൻക്രുപ് മറൈൻ സിസ്റ്റംസ് (ടികെഎംഎസ്) ഇന്ത്യക്കുവേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനും ധാരണയായി. ഇതുസംബന്ധിച്ച കരാർ മാർച്ചിൽ അന്തിമമാക്കും. ജർമനിയിലെ തപാൽസേവന കന്പനിയായ ഡോയ്ഷെ പോസ്റ്റ് ഇന്ത്യൻ പോസ്റ്റൽ സർവീസുമായി കൂടുതൽ സഹകരിച്ചുപ്രവർത്തിക്കും. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരകരാർ ഈമാസം അവസാനത്തോടെ ഒപ്പിടാനും തീരുമാനിച്ചു.

ജർമനിക്ക് കൂടുതൽ ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് മെർസ് പറഞ്ഞു.

NRI

ഇന്ത്യ - ജർമനി സഹകരണം വർധിപ്പിക്കും; ഇന്ത്യക്കാർക്ക് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം

അഹമ്മദാബാദ്: ഇന്ത്യൻ പൗരന്മാർക്ക് ജർമനി വഴി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിന് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും അഹമ്മദാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ ചാൻസലറുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജം തുടങ്ങി വിവിധ മേഖലകളിലായി 19 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

പ്രധാന കരാറുകൾ

പ്രതിരോധ വ്യവസായരംഗത്തു സഹകരണം വർധിപ്പിക്കുന്നതിനും ആയുധങ്ങളുടെ സംയുക്ത നിർമാണത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കും. ജർമനിയിൽ നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നിയമനത്തിന് സ്കിൽ പാർട്ണർഷിപ്പ് കരാറിൽ ഒപ്പുവച്ചു. നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജർമനിയിലുള്ളത്.

ജർമൻ സർവകലാശാലകളുമായി സഹകരണം മെച്ചപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് പുതിയ ദിശാബോധം നൽകുന്ന കരാറുകൾ‌ ഒപ്പിട്ടു. ഊർജമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് ഇരുരാജ്യങ്ങളും തുടക്കം കുറിക്കും.

ഭീകരതയ്ക്കെതിരേ സംയുക്ത പോരാട്ടം

ഭീകരവാദം ലോകത്തിനു ഭീഷണിയാണെന്നും ഇതിനെതിരേ കർശനമായ പോരാട്ടം തുടരുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. കഴിഞ്ഞ വർഷം പഹൽഗാമിലും ഡൽഹിയിലുമുണ്ടായ ഭീകരാക്രമണങ്ങളെ ചർച്ചയിൽ അപലപിച്ചു.

ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനും തീരുമാനമായി.

സാമ്പത്തിക ബന്ധം

ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരം അന്പതു ബില്യൺ ഡോളർ കവിഞ്ഞ് റെക്കോർഡ് നിലയിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടായിരത്തിലധികം ജർമൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, യുക്രയ്ൻ യുദ്ധം, ഗാസയിലെ സാഹചര്യം എന്നിവയും നേതാക്കൾ ചർച്ച ചെയ്തതിൽ ഉൾപ്പെടുന്നു.

ചാൻസലർ പദവിയിലെത്തിയ ശേഷം മെർസ് നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിത്. ഒരു വലിയ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

International

ഇന്ത്യക്കാര്‍ക്ക് ഇനി ട്രാന്‍സിറ്റ് വീസ ആവശ്യമില്ലെന്ന് ജര്‍മനി

അഹമ്മദാബാദ്: ഇനി മുതൽ, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മനിയിലെ പ്രധാന വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫുര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ തുടങ്ങിയവ വഴി മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ പ്രത്യേക എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വീസ (ഷെന്‍ഗന്‍ ടൈപ്പ് എ) ആവശ്യമില്ല.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സിന്‍റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം. ജര്‍മനി വഴി വിമാനം മാറി മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നവര്‍ക്കാണ് ഇനി മുതല്‍ ട്രാന്‍സിറ്റ് വീസ ആവശ്യമില്ലാത്തത്. 

മുന്‍പ് ഇതിന് പ്രത്യേക വീസ വേണമായിരുന്നു. അതുകൊണ്ട് ഫ്രാങ്ക്ഫുര്‍ട്ട്, മ്യൂണിക് പോലുള്ള എയര്‍പോര്‍ട്ടുകളില്‍ ലേയാവര്‍ ചെയ്ത് യുഎസ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചിലവിലും സഞ്ചരിക്കാം. ഇത് ഇന്ത്യ-ജര്‍മനി ബന്ധത്തിന്‍റെ ഭാഗമായി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, വ്യാപാരം, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (ഹെല്‍ത്ത്കെയര്‍ മേഖലയിൽ) എന്നീ മേലകളിലെ ബന്ധം ശക്തിപ്പെടുത്തും.

NRI

ജർമനിയിൽ തീപിടിത്തം; രക്ഷനേടാന്‍ കെട്ടിടത്തില്‍ നിന്നും ചാടിയ ഇന്ത്യൻ വിദ്യാർഥി മരിച്ചു

ബെർലിൻ: ജർമനിയിൽ തീപിടിത്തത്തിൽനിന്നു രക്ഷനേടാന്‍ കെട്ടിടത്തില്‍ നിന്നും ചാടിയ തെലുങ്കാന സ്വദേശി മരിച്ചു. ഹൃത്വിക് റെഡ്ഢി (25) ആണു മരിച്ചത്.

ഡിസംബർ 30നായിരുന്നു അപകടം. ആളിപ്പടരുന്ന തീയില്‍ നിന്നും രക്ഷനേടാനായി കെട്ടിടത്തില്‍ നിന്നും എടുത്തു ചാടിയ ഹൃത്വികിന് വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൻഗാവ് ജില്ലക്കാരനായ ഹൃത്വിക് എംഎസ് പഠനത്തിനായി 2023ലാണു ജർമനിയിലെത്തിയത്. ജനുവരി 12നു നാട്ടിലെത്താനിരുന്നതാണ്.

National

ജർമനിയിൽ തീപിടിത്തം; ഇന്ത്യൻ വിദ്യാർഥി മരിച്ചു

ഹൈദരാബാദ്: ജർമനിയിൽ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാൻ അപ്പാർട്ട്മെന്‍റിൽനിന്നു ചാടിയ തെലുങ്കാനക്കാരൻ മരിച്ചു. ഹൃത്വിക് റെഡ്ഢി (25) ആണു മരിച്ചത്.

ഡിസംബർ 30നായിരുന്നു അപകടം. ജൻഗാവ് ജില്ലക്കാരനായ ഹൃത്വിക് എംഎസ് പഠനത്തിനായി 2023ലാണു ജർമനിയിലെത്തിയത്. ജനുവരി 12നു നാട്ടിലെത്താനിരുന്നതാണ്.

NRI

നോര്‍ക്ക സിഇഒയ്ക്കും ഡയറക്‌ടര്‍ക്കും ജര്‍മനിയില്‍ സ്വീകരണം നല്‍കി

കൊളോണ്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റഫാലിയ സംസ്ഥാനത്തിലെ കൊളോണില്‍ ലോക കേരള സഭാംഗങ്ങള്‍ സംഘടിപ്പിച്ച യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ഡയറക്ടര്‍(ലോക കേരള സഭ സെക്രട്ടേറിയറ്റ്) ആസിഫ് കെ. യൂസഫ്, ഐഎഎസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

ഡിസംബര്‍ 19ന് കൊളോണ്‍ - റോസ്രാത്തിലെ സെന്‍റ് നിക്കോളാസ് ഇടവക പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐഎഎസ് എന്നിവരെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍, ലോക കേരള സഭാംഗം ജോളി എം. പടയാട്ടില്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി ഔപചാരികമായി സ്വീകരിച്ചു.

ലോക കേരള സഭാ അംഗമായ പോള്‍ ഗോപുരത്തിങ്കലിന്‍റെ സഹോദരി റാണി അരീക്കലിന്‍റെ (സ്വിറ്റ്സര്‍ലണ്ട്) നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച് സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ വിശിഷ്‌ട‌ാതിഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു. വിവിധ മലയാളി സംഘടനകളില്‍ നിന്നും ബിസിനസ് സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍, തോമസ് അറമ്പന്‍കുടി, അച്ചാമ്മ അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേരിക്കുട്ടി മേടയില്‍, ചിനു പടയാട്ടില്‍വേള്‍ഡ് മലയാളി കൗണ്‍സില്‍), സണ്ണി വേലൂക്കാരന്‍, എല്‍സി വേലൂക്കാരന്‍(ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), പോള്‍ ചിറയത്ത്, ജോര്‍ജ് അട്ടിപ്പേറ്റി, ജോണ്‍ മാത്യു, ജെന്‍സ് കുമ്പിളുവേലില്‍ (കേരള സമാജം കൊളോണ്‍), രമണി മാത്യു, ശ്യാം (സംസ്ക്കാര ജര്‍മനി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പങ്കെടുത്തവരുടെ സ്വയം പരിചയപ്പെടുത്തലുകള്‍ക്ക് ശേഷം, നോര്‍ക്ക റൂട്ട്സിന്‍റെ സംരംഭങ്ങളെയും സേവനങ്ങളെയും നോര്‍ക്ക കെയര്‍, കാരുണ്യം, സാന്ത്വനം, എന്നിവയെക്കുറിച്ചുള്ള അവലോകനം അജിത് കൊളശേരി അവതരിപ്പിച്ചു.

 

NRI

ജർമനിയിൽ ബാങ്ക് കൊള്ള; നഷ്‌ടമായത് 30 മില്യൺ യൂറോ

ബെർലിൻ: കഴിഞ്ഞ ദിവസം ജർമനിയിലെ ഗെൽസൺകിർഷനിൽ നടന്ന ബാങ്ക് കൊള്ളയിൽ നഷ്ടമായത് 30 മില്യൺ യൂറോയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ബാങ്കിന്‍റെ സേഫിൽ സൂക്ഷിച്ചിരുന്ന 95 ശതമാനം സാധനങ്ങളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയതായി ബാങ്ക് അധികൃതരും പറഞ്ഞു. ബാങ്കിന്‍റെ നിലവറയിൽ ദ്വാരമുണ്ടാക്കിയാണ് മോഷണം നടത്തിയത്.

ഗെൽസൺകിർഷനിൽ 3,200 സ്പാർക്കാസ് സേഫ് ഡെപ്പോസിറ്റ് ബോക്സുകളിൽ നിന്നാണ് ഇത്രയും വലിയ മോഷണം നടന്നത്. ജർമനിയിലെ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഏകദേശം 3,200 സേഫ് ഡെപ്പോസിറ്റ് ബോക്സുകളിൽ 95 ശതമാനത്തിലധികവും കൊള്ളയടിക്കപ്പെട്ടു. ഇത് 2,500ൽ അധികം ഉപഭോക്താക്കളെ ബാധിച്ചു. തിങ്കളാഴ്ച രാവിലെ ഫയർ അലാറം വഴിയാണ് മോഷണം കണ്ടെത്തിയത്.

ചൊവ്വാഴ്ച രോഷാകുലരായ ഉപഭോക്താക്കൾ തടിച്ചുകൂടി ബാങ്കിന്‍റെ മുന്നിൽ പ്രതിഷേധിക്കുകയും ആക്രോശിക്കുകയും ചെയ്തു. സുരക്ഷ ലംഘിച്ച് ആൾക്കൂട്ടം അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

ഉപഭോക്താക്കൾക്കായി സ്പാർക്കാസ് ഓൺലൈൻ പോർട്ടലിലേക്ക് റഫർ ചെയ്യുകയും ഹോട്ട്‌ലെെൻ സജീവമാക്കുമെന്ന് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ പാർക്കിംഗ് ഗാരേജിൽ നിന്ന് മുഖംമൂടി ധരിച്ച ആളുകളുമായി ഒരു കറുത്ത ഓഡി ആർഎസ്6 പുറപ്പെടുന്നതും സുരക്ഷാ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

NRI

തണുത്തുറഞ്ഞ് ജർമനി; മഞ്ഞിലും ഐസിലും തെന്നി നൂറുകണക്കിന് അപകടങ്ങൾ

ബെര്‍ലിന്‍: ജര്‍മനിയിൽ മഞ്ഞിലും ഐസിലും വഴുതി വീണു അപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ, മഞ്ഞുമൂടിയ അവസ്ഥ കാരണം നിരവധി അപകടങ്ങള്‍ സംഭവിച്ചു. പ്രത്യേകിച്ച് രാജ്യത്തിന്‍റെ വടക്കും കിഴക്കും. ഏറ്റവും മഞ്ഞുമൂടിയ പ്രദേശങ്ങളെക്കുറിച്ചും ഇതിനകം ഗുരുതരമായ അപകടങ്ങള്‍ എല്ലായിടത്തും ഉണ്ടായി.

തണുത്തുറഞ്ഞ പ്രദേശങ്ങളില്‍, വടക്കന്‍, കിഴക്കന്‍ ജര്‍മനിയില്‍ ചാറ്റല്‍മഴയും മൂടല്‍മഞ്ഞും കറുത്ത ഐസിന്‍റെ അപകടസാധ്യത സൃഷ്ടിച്ചു. ഇതിന്‍റെ ഫലമായി അതിരാവിലെ തന്നെ നിരവധി അപകടങ്ങള്‍ ഉണ്ടായതില്‍, 13 പേര്‍ക്ക് പരിക്കേറ്റു.

ഔട്ടോബാന്‍(മോട്ടോര്‍വേ) എ1ല്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് എ1 മോട്ടോര്‍വേയില്‍ മഞ്ഞുമൂടിയ അവസ്ഥ മൂലമുണ്ടായ ഗുരുതരമായ അപകടം സംഭവിച്ചത്.

ഇതില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ആല്‍ഹോണര്‍ ഡ്രീക്കിനും വൈല്‍ഡെഷൗസെന്‍ - വെസ്റ്റ് ഇന്‍റര്‍ചേഞ്ചുകള്‍ക്കും (ലോവര്‍ സാക്സണി) ഇടയിലാണ് അപകടമുണ്ടായത്, അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

സംഭവസ്ഥലത്തെ സ്ഥിതി വളരെ ദുഷ്കരമായിരുന്നതായി പോലീസും സ്ഥിരീകരിച്ചു. കനത്ത മൂടല്‍മഞ്ഞും കൂടുതലായി മഞ്ഞുമൂടിയ റോഡുകളും അടിയന്തര പ്രതികരണ സേനാംഗങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി തടസപ്പെടുത്തി.

റോഡിന്‍റെ ഉപരിതലം ഐസ് ഷീറ്റായി മാറിയതിനാല്‍, അഗ്നിശമന സേനാംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ചെറിയ ചുവടുകള്‍ വച്ചു മാത്രമേ ജാഗ്രതയോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.

ജാഗ്രത കറുത്ത ഐസ്

ശനിയാഴ്ച രാവിലെ, പല പ്രദേശങ്ങളിലും മഞ്ഞുമൂടിയ അവസ്ഥ ഡ്രെെവര്‍മാരെയും കാല്‍നടയാത്രക്കാരെയും ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നു. ബ്രാന്‍ഡന്‍ബുര്‍ഗില്‍ മാത്രമായി കറുത്ത ഐസ് കാരണം 120 അപകടങ്ങള്‍ ഉണ്ടായി.

പ്രാഥമിക പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ബ്രാന്‍ഡന്‍ബുര്‍ഗില്‍ ഏകദേശം 120 വാഹനാപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 19 പേര്‍ക്ക് പരിക്കേറ്റു. മിക്കവാറും എല്ലാ കേസുകളിലും പെട്ടെന്ന് മഞ്ഞുമൂടിയ റോഡ് ഉപരിതലത്തില്‍ അമിത വേഗതയില്‍ വാഹനമോടിച്ചതാണ് കാരണം.

ശനിയാഴ്ച രാവിലെ മുതല്‍ പോട്സ്ഡാമില്‍ ഒരു ബസും ഓടിയില്ല. കാലാവസ്ഥ കാരണം, പോട്സ്ഡാമിലെ നഗര പ്രദേശത്തെ ബസ് സര്‍വീസ് നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്നതായി പോട്സ്ഡാം പൊതുഗതാഗത കമ്പനി പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ, ഒരു കാര്‍ എല്‍ 90ല്‍ (പോട്സ്ഡാം-മിറ്റല്‍മാര്‍ക്ക്) നിന്ന് തെന്നിമാറി റോഡരികിലെ കുഴിയില്‍ വീണു. ഡ്രെെവര്‍ക്ക് നിസാര പരിക്കുകള്‍ സംഭവിച്ചു. ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

ഒറാനിയന്‍ബര്‍ഗില്‍ കറുത്ത ഐസ് മൂലം വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യുവതി ഓടിച്ചിരുന്ന കാര്‍ കറുത്ത ഐസില്‍ തന്‍റെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വരുന്ന ഒരു വാഹനവുമായി നേര്‍ക്കുനേര്‍ ഇടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

റാംഗ്സ്ഡോർഫിന് (ബ്രാന്‍ഡന്‍ബര്‍ഗ്) സമീപം എ10ല്‍ രാത്രിയില്‍ ഒരു ട്രക്കിനും അപകടം സംഭവിച്ചു. മഞ്ഞുമൂടിയ അവസ്ഥ കാരണം ട്രക്ക് റോഡില്‍ നിന്ന് തെന്നിമാറി, ഗാര്‍ഡ് റെയിലില്‍ ഇടിച്ചു, തിരിഞ്ഞു, തുടര്‍ന്ന് വീണ്ടും ഗാര്‍ഡ് റെയിലില്‍ ഇടിച്ചാണ് നിന്നത്.

ഭക്ഷണ സാമഗ്രികള്‍ നിറച്ച ട്രെയിലറിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല, പക്ഷേ ട്രാക്ടര്‍ യൂണിറ്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യവശാല്‍, ഡ്രെെവര്‍ക്ക് പരിക്കില്ല. പതിനായിരക്കണക്കിന് യൂറോയുടെ നാശനഷ്ടമാണ് ഉണ്ടായത്.

ബ്രാന്‍ഡന്‍ബുര്‍ഗിന് (ബീലിറ്റ്സ്) സമീപമുള്ള ബി 246ല്‍, രാത്രിയില്‍ കറുത്ത ഐസില്‍ ഒരു വനിതാ ഡ്രെെവര്‍ക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു, വലതുവശത്തേക്ക് റോഡില്‍ നിന്ന് തെന്നിമാറി, പലതവണ മറിയുകയായിരുന്നു.

തുടര്‍ന്ന് കാര്‍ ഒരു കുഴിയില്‍ തലകീഴായി കിടന്നു. ആദ്യം എത്തിയവര്‍ സ്ത്രീയെ മോചിപ്പിച്ചു. അവര്‍ക്ക് വൈദ്യചികിത്സ നല്‍കി, സംഭവസ്ഥലത്ത് തന്നെ വിട്ടയച്ചു.

ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടമുണ്ടായി. കറുത്ത മഞ്ഞില്‍ തകര്‍ന്ന കാറില്‍ നിന്ന് അമ്മ തന്നെയും കുഞ്ഞിനെയും രക്ഷിച്ചു.

ലാസ്ട്രപ്പ് - ഹെമ്മല്‍റ്റെന് (ലോവര്‍ സാക്സണി) സമീപമുള്ള ഫെഡറല്‍ ഹൈവേ 68ല്‍ രാവിലെ അപകടത്തില്‍ 22 വയസുള്ള ഒരു ഡ്രെെവര്‍ തന്‍റെ കാറില്‍ ഇടതുവശത്തുള്ള വളവില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം റോഡില്‍ നിന്ന് വലതുവശത്തേക്ക് വഴുക്കലുള്ള പ്രതലത്തില്‍ തെന്നിമാറി, മറിഞ്ഞ്, ഒരു മരത്തില്‍ തലകീഴായി ഇരുന്നു.

അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടിയും കാറിലുണ്ടായിരുന്നു. ഗുരുതരമായ അപകടമുണ്ടായിട്ടും യുവതിക്ക് തന്നെയും കുഞ്ഞിനെയും വാഹനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇരുവര്‍ക്കും പരിക്കേറ്റു, ഒരു പാരാമെഡിക്കിന്‍റെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഹെസെ സംസ്ഥാനത്തിലെ അപകടത്തില്‍ 73 വയസുള്ള ഒരാള്‍ മരിച്ചു.ഹെസ്സെയില്‍, രണ്ട് കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ 73 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഹെസ്സിഷ് ലിഷ്നൗവിന് സമീപം, 57 വയസുള്ള ഒരു സ്ത്രീക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു, മഞ്ഞുമൂടിയ അവസ്ഥ കാരണം. അവര്‍ എതിരെ വരുന്ന ഗതാഗതത്തിലേക്ക് വഴിമാറി, എതിരെ വരുന്ന ഒരു വാഹനത്തില്‍ ഇടിച്ചു.

വടക്കന്‍ മേഖലയില്‍ ഡസന്‍ കണക്കിന് മഞ്ഞുമൂടിയ അപകടങ്ങള്‍

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഹാംബുര്‍ഗിലെ അഗ്നിശമന സേന മഞ്ഞുമൂടിയ റോഡുകള്‍ മൂലമുണ്ടായ നിരവധി അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ 6.30 നും രാവിലെ ആറിനും ഇടയില്‍ 87 കോള്‍ - ഔട്ടുകള്‍ ഉണ്ടായി.

ഇവ പ്രധാനമായും കാര്‍ അപകടങ്ങളായിരുന്നു. പലപ്പോഴും വഴുക്കലുള്ള നടപ്പാതകളില്‍ ആളുകള്‍ വഴുതി വീഴുകയും ചെയ്തു. വര്‍ധിച്ചുവരുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന അധിക ആംബുലന്‍സുകള്‍ വിന്യസിച്ചു.

മെക്ളെന്‍ബര്‍ഗ് - വെസ്റ്റേണ്‍ പൊമെറേനിയയുടെ കിഴക്കന്‍ പകുതിയില്‍, മഞ്ഞുമൂടിയ റോഡുകള്‍ കാരണം രാത്രിയില്‍ ഒരു ഡസനിലധികം അപകടങ്ങള്‍ സംഭവിച്ചു. ന്യൂബ്രാന്‍ഡന്‍ബര്‍ഗിലെ പോലീസ് ആസ്ഥാനത്ത് പുലര്‍ച്ചെയോടെ 15 കോള്‍ഔട്ടുകള്‍ രേഖപ്പെടുത്തി. രണ്ട് കേസുകളില്‍ ഡ്രെെവര്‍മാര്‍ക്ക് നിസാര പരിക്കേറ്റു.

ബര്‍ലിന്‍ നഗരത്തിലെ വഴുക്കലുള്ള നടപ്പാതയില്‍ വീഴാതിരിക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് പരസ്പരം പിന്തുണയ്ക്കേണ്ടി വന്നു. പുറത്ത് പോകുന്നതിനെതിരെ ബര്‍ലിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ബെര്‍ലിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെഴ പ്രഖ്യാപിച്ചു. നിലവില്‍ നഗരത്തിലുടനീളം മഞ്ഞുമൂടിയ അവസ്ഥയാണ്. അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ശനിയാഴ്ച രാവിലെ അപകടങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി അടിയന്തര സേവനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍, ആകെ 565 വാഹനാപകടങ്ങള്‍ അടിയന്തര നിയന്ത്രണ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപകടങ്ങളില്‍ ഇരുപത് പേര്‍ക്ക് പരിക്കേറ്റു, അതില്‍ ഒരാളുടെ നിലഗുരുതരമാണ്. താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ ദിവസം ഇതേ കാലയളവില്‍ 152 അപകടങ്ങള്‍ മാത്രമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ദിനങ്ങളാണ് കടന്നുപോയത്. 2025ലെ കാലാവസ്ഥാ വര്‍ഷം റിക്കാര്‍ഡ് താഴ്ന്ന നിലയിലാണ് അവസാനിക്കുന്നത്.

ഡിസംബര്‍ 24~26 തീയതികളിലെ മൂന്ന് ക്രിസ്മസ് ദിനങ്ങള്‍ 2010ന് ശേഷമുള്ള ജര്‍മ്മനിയിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരുന്നു.

ഡിസംബര്‍ 26ന് രാത്രി -12.1 ഡിഗ്രി സെല്‍ഷ്യസില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതായി ജര്‍മ്മന്‍ കാലാവസ്ഥാ സേവനം പറഞ്ഞു.

NRI

ജര്‍മനിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

ബെര്‍ലിന്‍: ഹെസെൻ സംസ്ഥാനത്തെ ഗീസെൻ നഗരത്തിൽ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റി മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം.

അമിതവേഗതയിലെത്തിയ ഔഡി കാർ ട്രാഫിക് സിഗ്നലിൽ രണ്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ആളുകൾ കാത്തുനിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഗീസെനിൽ താമസിക്കുന്ന 32 വയസുകാരനായ അസർബൈജാനി പൗരനാണ് കാർ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നലിൽ കാറുകളെ ഇടിച്ച ശേഷം ഇയാൾ വാഹനം നിർത്താതെ നടപ്പാതയിലൂടെ ഓടിച്ചുപോയി. ഇതിനിടെ രണ്ട് കാൽനടയാത്രക്കാരെ കൂടി ഇടിച്ചുതെറിപ്പിച്ചു.

ഒടുവിൽ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ 64 വയസുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ 29 വയസുള്ള ഒരു യുവാവ് തടഞ്ഞുവയ്ക്കുകയും തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ അപ്പാർട്മെന്‍റിൽ പോലീസ് പരിശോധന നടത്തി.

അവിടെ നിന്നും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

NRI

ജര്‍മനിയില്‍ ഇത്തവണ ‍"വൈറ്റ് ക്രിസ്മസിന്' സാധ്യതയെന്ന് പ്രവചനം

ബെർലിൻ: ജർമനിയിൽ ഇത്തവണ ക്രിസ്മസിന് മഞ്ഞു പെയ്യുമെന്ന് പ്രവചനവുമായി കാലാവസ്ഥാ വിദഗ്ധർ. അതായത്, വൈറ്റ് ക്രിസ്മസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജർമനിയിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും പെട്ടെന്ന് മഞ്ഞുവീഴ്ച ശക്തമാകുമെന്നും താപനില കുറയുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

യൂറോപ്യൻ കാലാവസ്ഥാ മാതൃക താഴ്ന്ന ഉയരങ്ങളിൽ പോലും മഞ്ഞു പെയ്യാൻ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. ക്രിസ്മസ് രാവിൽ മഞ്ഞുവീഴ്ചയിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മഞ്ഞുപുതച്ച ഫിർ മരങ്ങളുടെയും വെളുത്ത ക്രിസ്മസിന്‍റെയും സാധ്യതയാണ് പറയുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസിനാണ് സാധ്യത കൂടുതൽ.

പൂജ്യം ഡിഗ്രി പ്രവചനം ശരിയാണെങ്കിൽ, 2010ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ആയിരിക്കും ഇത്. തുരിംഗിയയിലും സാക്സോണിയിലും ക്രിസ്മസിന് വെളുത്ത പൊടിപടലമുണ്ടാകാൻ സാധ്യതയുണ്ട്. ക്രിസ്മസിന് ശേഷം കഠിനമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഡിസംബർ 27ന് രാത്രി ജർമനിയിൽ തണുത്ത കാലാവസ്ഥ പ്രവചിക്കപ്പെടുന്നു. ബെർലിനിൽ മൈനസ് 10 ഡിഗ്രി സെൽഷ്യസും ഡ്രെസ്ഡനിൽ മൈനസ് 13 ഡിഗ്രിയും ന്യൂറംബർഗിൽ മൈനസ് 12 ഡിഗ്രിയും കൊളോണിൽ മൈനസ് ഒമ്പത് ഡിഗ്രിയും ഉണ്ടാകുമെന്നാണ് പ്രവചനം.

NRI

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ വഴി ജര്‍മനിയിലെത്തിയത് 1000 നഴ്സുമാര്‍; ആഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി ഇതുവരെ 1000 നഴ്സുമാര്‍ ജര്‍മനിയിലെത്തിയതിന്‍റെ ആഘോഷം സംഘടിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സി എന്ന നിലയില്‍ സുരക്ഷിതവും സുതാര്യവും ചൂഷണരഹിതവുമായ വിദേശ റിക്രൂട്ട്മെന്‍റുകള്‍ എന്ന നോര്‍ക്ക റൂട്ട്സിന്‍റെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഈ മികച്ച നേട്ടം കൈവരിക്കാനായതെന്നും ആഘോഷചടങ്ങുകളില്‍ പങ്കെടുത്ത് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നഴ്സിംഗ് ഇതര മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിച്ച ഇലക്ട്രീഷ്യന്‍മാരുടെ നിയമനവും (ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതി) വലിയ വിജയമായി.

ജര്‍മനിയലെ ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, എൻജിനിയറിംഗ് മേഖലകളിലേക്ക് കൂടി ട്രിപ്പിള്‍ വിന്‍ മാതൃകയിലുളള റിക്രൂട്ട്മെന്‍റ് വിപുലീകരികരണം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

NRI

അക്ഷരകളരി ഹാംബുര്‍ഗ് പ്രവര്‍ത്തനം ആരംഭിച്ചു‌

ഹാംബുര്‍ഗ്: ജര്‍മനിയിലെ ഹാംബുര്‍ഗ് നഗരത്തില്‍ മലയാളം ഭാഷയും സംസ്കാരവും പുതുതലമുറയ്ക്ക് കൈമാറുന്നതിനായി ഈ വര്‍ഷം പുതിയ മലയാളം അധ്യാപന ക്ലാസ് ആരംഭിച്ചു.

"അക്ഷരകളരി ഹാംബുര്‍ഗ്' എന്ന പേരില്‍ ആരംഭിച്ച ഈ പഠനകേന്ദ്രം കേരള സമാജം ഹാംബുര്‍ഗും കേരള സര്‍ക്കാരിന്‍റെ മലയാളം മിഷനും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

ഹാംബുര്‍ഗിലെ ഹാര്‍ബുര്‍ഗ് പ്രദേശത്താണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി ക്രമീകരിച്ച ക്ലാസുകളില്‍ മലയാളം മിഷന്‍ അംഗീകരിച്ച പാഠ്യപദ്ധതി പ്രകാരമാണ് പഠനം നടത്തുന്നത്. ക്ലാസുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.

ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം കേരള സമാജം ഹാംബുര്‍ഗ് പ്രസിഡന്‍റ് എം.എസ്. ശ്രീജിത് നിര്‍വഹിച്ചു. വിദേശത്തുള്ള മലയാളി സമൂഹത്തിന് ഭാഷയോടുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ അധ്യാപകരെയും സംഘാടക സമിതി അംഗങ്ങളെയും പരിചയപ്പെടുത്തി. അക്ഷരകളരി ഹാംബുര്‍ഗ് മലയാളം അധ്യാപകരായി സ്വപ്ന രവീന്ദ്രനാഥ്, സൗമ്യ പദ്മാക്ഷന്‍, ജിജിമോള്‍ ജോര്‍ജ്, റിയ ജോസ്, ഡോ. മരിയ ജോര്‍ജ്, അപര്‍ണ നായര്‍, അശ്വതി സാരംഗ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ചടങ്ങ് കേരള സമാജം ഹാംബുര്‍ഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും പിന്തുണയും കൊണ്ട് ശ്രദ്ധേയമായി. കൂടാതെ, കുട്ടികളുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഈ സംരംഭത്തിന് വലിയ പിന്തുണയും ഊര്‍ജ്ജവും നല്‍കി.

ഹാംബുര്‍ഗിലെ മലയാളി സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണയാണ് അക്ഷരകളരി ഹാംബര്‍ഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ലാസുകളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

Business

കേരള സ്റ്റാർട്ടപ്പ് മിഷൻ ജർമനിയുമായി കൈകോർക്കുന്നു

തിരുവനന്തപുരം: ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) ജർമനിയിലെ ബാഡൻവുട്ടംബർഗിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025ൽ ധാരണാപത്രം ഒപ്പിട്ടു.

’ദ് കേരള ഫ്യൂച്ചർ ഫോറം’ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വച്ചാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും ജർമനിയിലെ കാൾസ്രൂഹ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും കരാർ ഒപ്പിട്ടത്.

ജർമനിയിലെ അഞ്ചു പ്രമുഖ സർവകലാശാലകൾ ചേർന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി. ഒരു ബില്യണ്‍ യൂറോയ്ക്കു മുകളിൽ മൂല്യമുള്ള വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടും ഇവർക്കുണ്ട്. ഈ സഹകരണത്തിലൂടെ ജർമനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാർട്ടപ്പുകൾ ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിവിധ പിന്തുണകൾ ഈ സഹകരണത്തിലൂടെ ലഭ്യമാകും.

സർക്കാരിന്‍റെയും കേരളത്തിലെയും ജർമനിയിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും.

കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രധാന സവിശേഷത. ഇത് കേരളത്തിന്‍റെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

International

സൈബർ ആക്രമണം നടത്തി, തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം; റഷ്യയ്ക്കെതിരേ ആരോപണവുമായി ജർമനി

ബർലിൻ: റഷ്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി ജർമനി രംഗത്ത്. തങ്ങളുടെ എയർട്രാഫിക് കൺട്രോളിനുനേരെ സൈബർ ആക്രമണം നടത്തിയെന്നും തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്നുമാണ് ആരോപണം. വിഷയത്തിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു.

2024 ഓഗസ്റ്റിൽ ജർമൻ എയർ ട്രാഫിക് കൺട്രോളിനുനേരേയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ റഷ്യൻ മിലിട്ടറി ഇന്‍റലിജൻസാണെന്നാണ് ജർമൻ വിദേശകാര്യ വക്താവ് ആരോപിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തു നടന്ന ഫെഡറൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനും റഷ്യ ശ്രമിച്ചെന്നും ജർമൻ വിദേശകാര്യ വ‌ക്താവ് ചൂണ്ടിക്കാട്ടി.

2022ൽ യുക്രെയ്നുനേരേ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനു പിന്നാലെ വിവിധ യൂറോപ്യൻ രാജ്യങ്ങൾക്കുനേരേ റഷ്യ സൈബർ ആക്രമണം നടത്തുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടെയാണ് ജർമനിയുടെ ഇപ്പോഴത്തെ ആരോപണം.

പ്രകോപനം തുടർന്നാൽ യൂറോപ്യൻ പങ്കാളികളുടെ സഹകരണത്തോടെ ശക്തമായ മറുപടി നൽകുമെന്നും ജർമൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

അതേസമയം, ജർമനിയുടെ ആരോപണത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ റഷ്യ ഇടപെടുന്നുവെന്ന് കഴിഞ്ഞ വർഷം യുകെയും റുമേനിയയും ആരോപിച്ചിരുന്നു.

NRI

ജര്‍മനിയിലെ മിനിമം വേതന വര്‍ധനവ് തൊഴില്‍ നഷ്‌ടത്തിന് കാരണമാവും

ബെര്‍ലിന്‍: പ്രതിസന്ധിയിലായ ജര്‍മനി എന്ന സമ്പദ്‌വ്യവസ്ഥയില്‍ നിന്നുള്ള കൂടുതല്‍ മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിന് മിനിമം വേതന വര്‍ധനവിന് മറുപടിയായി നേരിട്ട് ബാധിച്ച അഞ്ച് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടു.

പ്രത്യേകിച്ചും സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തില്‍, ജര്‍മനിയുടെ ഏറ്റവും പുതിയ ബിസിനസ് കാലാവസ്ഥാ സര്‍വേയില്‍ 21.7 ശതമാനം പേര്‍ ശരിവയ്ക്കുകയാണ്. എന്നിരുന്നാലും മിനിമം വേതന വര്‍ധനവ് നേരിട്ട് ബാധിക്കുന്നത് 37 ശതമാനം പേരെ മാത്രമാണ്.

അവയില്‍, പല കമ്പനികളും നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് വില ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മിനിമം വേതനം തുടക്കത്തില്‍ മണിക്കൂറിന് 1.08 യൂറോ മുതല്‍ 13.90 വരെ വര്‍ധിക്കും. ഈ വര്‍ധന ഭാവിയില്‍ ദോഷകരമായി ബാധിക്കുക മാത്രമല്ല കമ്പനികള്‍ ജോലിക്ക് ആളെ എടുക്കാത്ത അവസ്ഥയിലേയ്ക്കും തള്ളിനീക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.

വര്‍ഷാരംഭത്തില്‍ വരാനിരിക്കുന്ന മിനിമം വേതന വര്‍ധനവ് "ഇത് ബാധിച്ച കമ്പനികളുടെ തൊഴില്‍ ചെലവുകളില്‍ ഗണ്യമായ വര്‍ധനവിനെ പ്രതിനിധീകരിക്കുന്നതായി ഇഫോ ഗവേഷകനും പറയുന്നു. സാമ്പത്തിക ദുര്‍ബലതയുടെ നിലവിലെ കാലഘട്ടത്തില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് പ്രത്യേകിച്ച് ദോഷകരമാണെന്ന് കമ്പനികളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്.

2022ലെ അവസാനത്തെ പ്രധാന മിനിമം വേതന വര്‍ധനവിന് ശേഷമുള്ളതിനേക്കാള്‍ വളരെ രൂക്ഷമായ പ്രതികരണമാണ് കമ്പനികളുടെത് എന്നത് ശ്രദ്ധേയമാണ്. അന്ന്, അത് 1.55 യൂറോ വര്‍ധിച്ച് 12 യൂറോയായി. ഇതും പലപ്പോഴും തൊഴില്‍ വെട്ടിക്കുറവുകളും നിക്ഷേപം കുറയ്ക്കലും ഉണ്ടാക്കി.

2022 ലെ വര്‍ധനവിന് മുമ്പ്, ബാധിച്ച കമ്പനികളില്‍ 10.6 ശതമാനം മാത്രമേ തൊഴില്‍ വെട്ടിക്കുറവ് ആസൂത്രണം ചെയ്തിരുന്നുള്ളൂ. നിക്ഷേപങ്ങളില്‍ നിലവില്‍ 27.7 ശതമാനം കുറവ് ആസൂത്രണം ചെയ്തിട്ടുണ്ട്, അന്ന് 15 ശതമാനം മാത്രമായിരുന്നു ഇത്.

സാധ്യതയുള്ള വില വര്‍ധനവിനെക്കുറിച്ച്, ഇത്തവണ പ്രതികരണങ്ങള്‍ കുറവാണ്. നിലവില്‍, 49.7 ശതമാനം പേര്‍ അവ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു. മുമ്പ് 54.8 ശതമാനമായിരുന്നു ഇത്.

പ്രഖ്യാപിച്ച പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, ബാധിച്ച പല കമ്പനികളും നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കുന്നു. ജര്‍മനിയിലെ 51 ശതമാനം ബിസിനസുകളും ലാഭക്ഷമതയില്‍ ഇടിവ് പ്രതീക്ഷിക്കുന്നവയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളെയും ബാധിക്കും.

കമ്പനികളെ നേരിട്ട് പരിഗണിക്കുന്നു ഭാവിയിലെ മിനിമം വേതനമായ 13.90യൂറോയില്‍ താഴെ മണിക്കൂര്‍ വേതനമുള്ള ജീവനക്കാരെ നിലവില്‍ നിയമിച്ചാല്‍ ഇത് ബാധിക്കപ്പെടും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ (77 ശതമാനം), റീട്ടെയില്‍ മേഖലയില്‍ (71 ശതമാനം), ടെക്സ്റ്റെല്‍, ഭക്ഷ്യ വ്യവസായങ്ങളില്‍ (യഥാക്രമം 62, 59 ശതമാനം) ഇത് പ്രത്യേകിച്ചും സാധാരണമാണ്.

പല മേഖലകളിലും ഈ കണക്ക് 40 ശതമാനത്തില്‍ താഴെയാണ്, മെക്കാനിക്കല്‍ എൻജിനിയറിംഗിലും നിര്‍മാണത്തിലും ഇത് 20 ശതമാനത്തില്‍ താഴെയാണ്. എന്നിരുന്നാലും, മിനിമം വേതന വര്‍ധനവ് ബാധിക്കുന്ന തൊഴില്‍ ബന്ധങ്ങളുടെ അനുപാതം കുറവാണ് ബാധിച്ച കമ്പനികളിലെ ജോലികളുടെ 15.5 ശതമാനവും എല്ലാ കമ്പനികളിലുമായി 5.8 ശതമാനവും മാത്രം.

ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന അനുപാതം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലാണ് (23.9 ശതമാനം).

NRI

ഡോര്‍ട്ട്മുണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ഉയർന്നു

ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ വ്യവസായ നഗരമായ ഡോര്‍ട്ട്മുണ്ടില്‍ സ്ഥാപിച്ചു. 45 മീറ്റര്‍ ഉയരവും 40 ടണ്‍ ഭാരവുമുള്ള ക്രിസ്മസ് ട്രീയുടെ ഭംഗി ആസ്വദിക്കാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഡോര്‍ട്ട്മുണ്ടിലെ ഹന്‍സാപ്ലാറ്റ്സില്‍ ഒരുക്കിയ ക്രിസ്മസ് മാര്‍ക്കറ്റില്‍ ദിവസേന എത്തുന്നത്.

ക്രിസ്മസ് മാര്‍ക്കറ്റ് തുറന്നതിന് തൊട്ടുപിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയില്‍ ലൈറ്റുകള്‍ തെളിയിച്ച് അതിമനോഹരമായി മരം അലങ്കരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയത്. 1,38,000 എല്‍ഇഡി ലൈറ്റുകള്‍ ഡോര്‍ട്ട്മുണ്ട് ക്രിസ്മസ് ട്രീയെ പ്രകാശിപ്പിക്കുന്നു.

45 മീറ്റര്‍ ഉയരമുള്ള ഘടനയില്‍ 1,200 വ്യക്തിഗത നോര്‍വേ സ്പ്രൂസുകള്‍ അടങ്ങിയിരിക്കുന്നു. ആകെ ഭാരം ഏകദേശം 40 ടണ്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം നാല് ആഴ്ച എടുത്തു. നാല് മീറ്റര്‍ ഉയരമുള്ള ഏറ്റവും മുകളിലുള്ള മാലാഖ, വീടുകളിലെ സാധാരണ ക്രിസ്മസ് മരങ്ങളേക്കാളും ഉയരമുള്ളതാണ്.

കഴിഞ്ഞ വര്‍ഷത്തെ വിമര്‍ശനങ്ങളെത്തുടര്‍ന്ന്, ചില മാറ്റങ്ങള്‍ ഇത്തവണ ഉണ്ടായി. മരത്തിന്‍റെ ചുവട്ടില്‍ വലിയ ചുവന്ന മെഴുകുതിരികള്‍ ചേര്‍ത്തിട്ടുണ്ട്, ചലിക്കുന്ന ചിറകുകളുള്ള ഒരു മാലാഖയെ പുനഃസ്ഥാപിച്ചു.

Sports

ഫിഫ ലോകകപ്പ് 2026; ഗ്രൂപ്പ്ഘട്ട മത്സരക്രമമായി

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.

‌ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.

ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ഗ്രൂപ്പ് ജെയിലാണുള്ളത്.

ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂപ്പ് എ

മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.

ഗ്രൂപ്പ് ബി

കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.

ഗ്രൂപ്പ് സി

ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.

ഗ്രൂപ്പ് ഡി

അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.

ഗ്രൂപ്പ് ഇ

ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.

ഗ്രൂപ്പ് എഫ്

നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.

ഗ്രൂപ്പ് ജി

ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.

ഗ്രൂപ്പ് എച്ച്

സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.

ഗ്രൂപ്പ് ഐ

ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.

ഗ്രൂപ്പ് ജെ

അർജന്‍റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.

ഗ്രൂപ്പ് കെ

പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.

ഗ്രൂപ്പ് എൽ

ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.

International

ജർമനിയിൽ വോളന്‍ററി സൈനികസേവനം വരുന്നു

ബെർലിൻ: വോളന്‍ററി സൈനിക സേവനത്തിനുള്ള ബിൽ ജർമൻ പാർലമെന്‍റ് പാസാക്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണു നടപടി.

സൈന്യത്തിൽ ചേരാൻ താത്പര്യമുണ്ടോ എന്നാരായുന്ന ചോദ്യാവലി ജർമനിയിലെ 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കും നല്കും. പുരുഷന്മാർ ഈ ഫോം നിർബന്ധമായും പൂരിപ്പിച്ചു നല്കണം. സ്ത്രീകളുടെ കാര്യത്തിൽ നിർബന്ധമില്ല. വരുന്ന ജനുവരിയിൽ പദ്ധതി ആരംഭിക്കാനാണു നീക്കം. ആറു മാസത്തെ സൈനികസേവനമായിരിക്കും ഇവർക്കു ലഭിക്കുക.

നേരത്തേ ഫ്രാൻസിലും സമാന നടപടി ഉണ്ടായിരുന്നു. 18-19 വയസ് പൂർത്തിയായവർക്ക് പത്തു മാസത്തെ വോളന്‍ററി സൈനികസേവനമാണ് ഫ്രാൻസ് ഉദ്ദേശിക്കുന്നത്.

International

ഫ്രാൻസിലും ജർമനിയിലും ക്രിസ്മസ് ചന്തയിൽ അക്രമം

പാരീസ്: ഫ്രാൻസിലെ ആമിയെൻസ് പട്ടണത്തിൽ 30 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്മസ് ചന്തയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട്ടിലെ തിരുരൂപങ്ങൾ തകർത്തുകൊണ്ട് അക്രമികളുടെ വിളയാട്ടം. പുൽക്കൂട്ടിന്‍റെ മുന്പിൽ സ്ഥാപിച്ചിരുന്ന ചില്ലുജാലകം തകർത്താണ് അക്രമി അകത്ത് കയറിയത്.

ഉണ്ണീശോയുടെ പ്രതിമയ്ക്കാണു കൂടുതൽ കേടുപാടുകൾ പറ്റിയത്. 30 വർഷമായി ആദ്യമായാണ് ഈ പുൽക്കൂട് ആക്രമിക്കപ്പെടുന്നതെന്ന് ല് പരീസിയൻ ദിനപത്രം റിപ്പോർട്ടുചെയ്തു.

നവീകരിച്ചതിനുശേഷം പുൽക്കൂട് പുനഃസ്ഥാപിക്കുമെന്ന് ആമിയെൻസ് നഗരസഭാധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

തെക്കൻ ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ ഷോൺദോർഫ് ഗ്രാമത്തിലെ ക്രിസ്മസ് ചന്തയിലെ കച്ചവടസ്ഥാപനങ്ങൾ തീവച്ചുനശിപ്പിക്കാൻ ശ്രമം. ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ഒരു സ്ത്രീയാണ് തീവയ്ക്കുന്നത് കണ്ടത്. ചന്തയിലെ 14 കടകളിൽ എട്ടെണ്ണത്തിലും തീവച്ചിരുന്നു.

സ്ത്രീയുടെ ദൃഷ്ടിയിൽപ്പെട്ട അക്രമി ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ സ്ത്രീ ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും അവർ കടകളിലേക്കു വ്യാപിച്ച തീ അണയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താമെന്നു പോലീസ് കരുതുന്നു.

NRI

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കത്തിയാക്രമണം

ബെര്‍ലിന്‍: ജര്‍മനിയിലെ തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ 29 വയസുള്ള മൊറോക്കോകാരന്‍റെ കത്തിയാക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷണല്‍ തിയറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കിലാണ് ആക്രമണം നടന്നത്.

തുടര്‍ന്ന് പോലീസിനെയും പ്രതി ഭീഷണപ്പെടുത്തി. ഒടുവില്‍ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുരുമുളക് സ്പ്രേ ഉപയോഗിച്ചതില്‍ പ്രതിക്കും മറ്റ് മൂന്ന് പേര്‍ക്കും നിസാര പരിക്കേറ്റു. സംഭവത്തിന്‍റെ സാക്ഷികള്‍ തങ്ങളുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ഥിച്ചു.

NRI

മലയാളി വിദ്യാർഥി ആഹനില്‍ ജീവനൊടുക്കിയ നിലയില്‍

ആഹന്‍: ജര്‍മനിയിലെ ആഹനിൽ പത്തനംതിട്ട കൊടുമണ്‍ സ്വദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥി ഡെനിന്‍ സജിയാണ് (26) മരിച്ചത്.

ആഹന്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രമന്ത്രാലയം, ബെര്‍ലിന്‍ ഇന്ത്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോർക്ക എന്നിവിടങ്ങളില്‍ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്.

തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ഏകോപിപ്പിച്ചുവരികയാണ്.

NRI

ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കാരള്‍ സന്ധ്യ 30ന്

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ക്രിസ്തീയ സഭകളുടെ (സീറോമലബാര്‍ സഭ, സീറോമലങ്കര സഭ, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ്മാ സഭ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എക്യുമെനിക്കല്‍ കാരൾ സന്ധ്യ ഈ മാസം 30ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് പ്രിയൂംഗസ്ഹൈമിലെ സെന്‍റ് ക്രിസ്റ്റോഫോറസ് പള്ളിയില്‍ (An den Drei Steinen 42C, 60435 Frankfurt am Main) നടക്കും.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പൊലീത്ത, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ഭൂപേന്ദ്രസിംഗ് നിഖുര്‍പ, ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ കത്തോലിക്കാ പള്ളികളുടെ ചുമതല വഹിക്കുന്ന മിഷയേല്‍ തൂര്‍ണ്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഇന്ത്യയില്‍ നിന്നുള്ള സഭകളുടെ കൂട്ടായ്മയില്‍ സീറോമലങ്കര സഭയുടെ കോര്‍ഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് ചീഫ് കോഓര്‍ഡിനേറ്ററും മറ്റു സഭാ വികാരിമാര്‍ പ്രതിനിധികളായി അംഗങ്ങളായിട്ടുള്ള കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

കാരൾ സന്ധ്യയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് തോമസ് +49 17680383083, ഫാ. ജോബി കുന്നത്ത് +49 15735461964, ഫാ. രോഹിത് സ്കറിയ ജോര്‍ജി +49 17661997521, ഫാ. എല്‍ജോ അവറാച്ചന്‍ +49 15510632709, ഫാ. തോമസ് ജോസഫ് + 49 15161662778.

NRI

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13ന്

ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13ന് വെെകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബാവു ടിറ്റുസ് ഫോറത്തില്‍ വൈിവിധ്യമാര്‍ന്ന കലാപരിപാടികളോടുകൂടി അരങ്ങേറും.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന നൃത്തങ്ങള്‍, കരോള്‍ ഗാനങ്ങള്‍ എന്നിവയ്ക്കുശേഷം സംഗീതത്തിനൊപ്പം ചുവടുവയ്ക്കാന്‍ ഡിജെയും ഒപ്പം നിരവധി സമ്മാനങ്ങളോടുകൂടി തംമ്പോല സംഘടിപ്പിയ്ക്കുന്നുണ്ട്.

കുട്ടികളെ ആകര്‍ഷിക്കാന്‍ സാന്താക്ലോസും എത്തും. ആഘോഷങ്ങള്‍ക്ക് കേരള രുചി പകരാന്‍ മിതമായ നിരക്കില്‍ ഫുഡ് സ്റ്റാളും ക്രമീകരിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് മൂലം നിയന്ത്രിക്കും. ടിക്കറ്റ് ലഭിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാന്‍ സമാജം അഭ്യര്‍ഥിച്ചു. https://doo.net/event/189647/order

പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനുവേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിച്ചു.

പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിപിന്‍ പോള്‍ (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേല്‍ (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

International

ഹമാസ് യൂറോപ്പിലാകമാനം ശൃംഖല വർധിപ്പിക്കുന്നു; മുന്നറിയിപ്പുമായി മൊസാദ്

ലണ്ടൻ: ഹമാസിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്പിലാകമാനം ഹമാസ് തങ്ങളുടെ ശൃംഖല വർധിപ്പിക്കുന്നതായും രഹസ്യ സെല്ലുകളായി പ്രവർത്തിക്കുന്നുവെന്നും മൊസാദ് വ്യക്തമാക്കി.

യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും സാധിച്ചതായി മൊസാദ് അറിയിച്ചു. ഇസ്രയേൽ-ജൂത സമൂഹത്തെ ലക്ഷ്യമാക്കിയ പദ്ധതികൾ തകർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സഹായിച്ചതായും പ്രസ്താവനയിലൂടെ മൊസാദ് പറയുന്നു.

ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം ഗൂഢാലോചനകളെ തകർക്കാൻ സഹായിച്ചു. ഓസ്ട്രിയയുടെ ഡിഎസ്എൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉൾപ്പെട്ട ആയുധശേഖരം കണ്ടെത്തിയിരുന്നതായും മൊസാദ് അറിയിച്ചു.

സംഭവത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് മൊസാദ് സ്ഥിരീകരിച്ചു. ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ് നയീം.

ജർമ്മനിയും ഓസ്ട്രിയയും ഹമാസിനെതിരായ നിലപാട് സ്വീകരിക്കുന്നതിനെ പ്രശംസിച്ച മൊസാദ് ഖത്തറിലെ ഹമാസ് പ്രവർത്തനങ്ങളെ വിമർശിച്ചു. സെപ്റ്റംബറിൽ ഖത്തറിൽ മുഹമ്മദ് നയിമും പിതാവും തമ്മിൽ കൂടിക്കാഴ്ച നടന്നതായും മൊസാദ് കൂട്ടിച്ചേർത്തു.

 

NRI

ഡിജിറ്റല്‍ രാജ്യമാവാന്‍ ജര്‍മനി; 11 ബില്യണ്‍ യൂറോ മുടക്കി പുതിയ ഡാറ്റാ സെന്‍റര്‍ നിര്‍മിക്കുന്നു

ബെർലിൻ: യൂറോപ്പിന്‍റെ "ഡിജിറ്റൽ പരമാധികാര രാജ്യമായി' മാറാനുള്ള ലക്ഷ്യത്തോടെ ജർമനി 11 ബില്യൺ യൂറോ മൂല്യമുള്ള പുതിയ ഡാറ്റാ സെന്‍റർ നിർമിക്കുന്നതിന് തറക്കല്ലിട്ടു. കിഴക്കൻ ജർമനിയിലെ ലുബെനൗവിൽ, ഡിസ്‌കൗണ്ട് റീട്ടെയിലർമാരായ ലിഡലിന്‍റെയും കൗഫ്ലാൻഡിന്‍റെയും ഉടമകളായ ഷ്വാർസ് ഡിജിറ്റ്സ് ഗ്രൂപ്പിനു വേണ്ടിയാണ് ഈ മെഗാ ഡാറ്റാ സെന്‍റർ ഉയരുന്നത്.

ഡിജിറ്റലൈസേഷൻ, സ്റ്റേറ്റ് മോഡേണൈസേഷൻ വകുപ്പുകളുടെ മന്ത്രി കാർസ്റ്റൺ വൈൽഡ്ബെർഗർ, ഷ്വാർസ് ഡിജിറ്റ്സിന്‍റെ സഹ സിഇഒമാരായ ക്രിസ്ത്യൻ മുള്ളർ, റോൾഫ് ഷുമാൻ, ബ്രാൻഡൻബെർഗ് സ്റ്റേറ്റ് ഇക്കണോമി മന്ത്രി ഡാനിയേൽ കെല്ലർ എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്.

ബർലിനിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലുബെനൗ പട്ടണത്തിലെ ഈ കേന്ദ്രം, അമേരിക്കയുമായും ചൈനയുമായും മത്സരിക്കാൻ കഴിയുന്ന ഒരു യൂറോപ്യൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയ്ക്ക് തുടക്കമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ജർമനിയുടെ ഡിജിറ്റൽ പരമാധികാരത്തിന്‍റെ നട്ടെല്ലായി ഈ പ്രദേശം മാറുമെന്ന് ചടങ്ങിൽ സംസാരിച്ച ഡിജിറ്റലൈസേഷൻ മന്ത്രി കാർസ്റ്റൺ വൈൽഡർഗർ അഭിപ്രായപ്പെട്ടു. നാല് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഡാറ്റാ സെന്‍ററിൽ ആറ് മൊഡ്യൂളുകൾ ഉണ്ടാകും.

2027 അവസാനത്തോടെ മൂന്ന് ഡാറ്റാ സെന്‍ററുകൾ പ്രവർത്തനക്ഷമമാകുമെന്നാണ് കണക്കുകൂട്ടൽ. ഈ കേന്ദ്രത്തിന് 100,000 പ്രധാന കംപ്യൂട്ടർ പ്രോസസറുകളെ വരെ ഉൾക്കൊള്ളാൻ സാധിക്കും. പുതിയ ഡാറ്റാ സെന്റർ പ്രത്യക്ഷമായും പരോക്ഷമായും പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിലൂടെ, യുഎസിലെ നിയന്ത്രണങ്ങൾ കുറഞ്ഞ പരിരക്ഷകൾ നൽകുന്ന ഡാറ്റാ സെന്‍ററുകളിൽ സൂക്ഷിക്കാതെ തന്നെ, കമ്പനികൾക്ക് അവരുടെ സ്വന്തം ഡാറ്റയും യൂറോപ്യൻ ഉപഭോക്താക്കളുടെ ഡാറ്റയും ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും.

മൈക്രോചിപ്പ് നിർമാണം, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ യൂറോപ്പ് എഐ മത്സരത്തിൽ പിന്നിലായ സാഹചര്യത്തിൽ, ഡിജിറ്റൽ നയത്തിന്‍റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ജർമനിയുടെ ശ്രമമാണിത്.

NRI

കൊളോണിൽ സീറോമലബാർ സമൂഹത്തിന്‍റെ വാർഷിക സാംസ്കാരിക മേള ശ്രദ്ധേയമായി

കൊളോണ്‍: ജർമനിയിലെ കൊളോണിലെ സീറോമലബാർ സമൂഹത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷിക സാംസ്കാരിക മേള "തകധിമി 2025' കൊളോണിൽ അരങ്ങേറി. ഫ്രീഡ്രിഷ് ജിംനാസിയം സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് കുട്ടികളുടെ ക്വയർ ആലപിച്ച പ്രാർഥനാ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കൺവീനർ ആന്‍റണി സക്കറിയ സ്വാഗതം ആശംസിച്ചു.

തുടർന്ന് കമ്യൂണിറ്റി ചാപ്ലിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, കൊളോൺ അതിരൂപതയിലെ ഇന്‍റർനാഷനൽ കാത്തലിക് പാസ്റ്ററൽ കെയറിന്‍റെ ഉപദേഷ്ടാവ് ഇംഗ്ബെർട്ട് മ്യുഹെ, കോഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ ആന്‍റണി സക്കറിയ, ഹാനോ തോമസ് മൂർ, സാബു ചിറ്റിലപ്പിള്ളി, സൗമ്യ ജോസി, ഷീബ കല്ലറയ്ക്കൽ, ബൈജു പോൾ, ജോസ് പുതുശേരി, അൻസ പോൾ, ഷിന്‍റോ രാജൻ, ആദിൻ ജോസഫ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

 

Sports

2026 ഫിഫ ലോകകപ്പിന് ; ജര്‍മനി, നെതര്‍ലന്‍ഡ്‌സ്

ലൈപ്‌സിഗ്/ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിന്‍റെ യൂറോപ്യന്‍ യോഗ്യത കടന്ന് ജര്‍മനിയും നെതര്‍ലന്‍ഡ്‌സും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന്‍റെ അവസാന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ജര്‍മനി 6-0ന് സ്ലോവാക്യയെ കീഴടക്കി.

ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യതയ്ക്കു ഭീഷണി നേരിട്ട അവസ്ഥയിലാണ് ജര്‍മനി ഇറങ്ങിയത്. ലെറോയ് സനയുടെ (36, 41) ഇരട്ട ഗോളാണ് ജര്‍മനിക്ക് സ്വന്തം കാണികളുടെ മുന്നില്‍ അനായാസ ജയമൊരുക്കിയത്. നിക്ക് വോള്‍ട്ടമേഡ് (18), സെര്‍ജ് ഗ്നാബ്രി (29), റിഡില്‍ ബാക്കു (67), അസാന്‍ ഔഡ്രാഗോ (79) എന്നിവരും ജര്‍മനിക്കായി ലക്ഷ്യംകണ്ടു.

ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ ലിത്വാനിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കു കീഴടക്കിയാണ് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തിജ്ജാനി റെയ്ന്‍ഡേഴ്‌സ് (16), കോഡ് ഗാക്‌പോ (58), പെന്‍സാവി സൈമണ്‍സ് (60), ഡോണിയല്‍ മലെന്‍ (62) എന്നിവരായിരുന്നു ഓറഞ്ചീസിന്‍റെ ഗോള്‍ നേട്ടക്കാര്‍.

21-ാം തവണ ജര്‍മനി

ഫിഫ ലോകകപ്പില്‍ ജര്‍മനി യോഗ്യത നേടുന്നത് 21-ാം തവണയാണ്. 1930, 1950 എഡിഷനുകളില്‍ മാത്രമാണ് നാലു തവണ ചാമ്പ്യന്മാരായ ജര്‍മനി ലോകകപ്പ് കളിക്കാത്തത്. നെതര്‍ലന്‍ഡ്‌സ് 12-ാം തവണയാണ് ലോകകപ്പിനെത്തുക.

യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകളും ഇതിനോടകം 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.

NRI

ജര്‍മനിയിലെ നഴ്സിംഗ് മേഖല പ്രതിസന്ധിയിൽ; ആശങ്ക

ബെര്‍ലിന്‍: ജര്‍മനിയിലെ നഴ്സിംഗ് മേഖല പ്രതിസന്ധിയിലെന്ന് പഠനസർവേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും രാജ്യത്തെ പരിചരണ സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ജനസംഖ്യാപരമായ മാറ്റത്തെ ഈ സംവിധാനത്തിന് നേരിടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

പരിചരണം നല്‍കുന്നവര്‍ക്ക് അതു നല്‍കുന്നതിന് വളരെ കുറച്ച് സമയമേ ഉള്ളൂ എന്ന് സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് അമിത ജോലിഭാരം ഉണ്ടെന്ന് ഏതാണ്ട് അത്രയും തന്നെ പേരും വിശ്വസിക്കുന്നു.

പരിചരണ ചെലവ് ചുരുക്കല്‍ പദ്ധതികളില്‍ കെയര്‍ ലെവല്‍ വൺ നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് പണമില്ലാതായി. ജര്‍മനിയിലെ നഴ്സിംഗ് ഹോമുകള്‍ മോശം അവസ്ഥയിലാണ്.

പെന്‍ഷനുകള്‍ തികയാതെ വരുന്നു

ആവശ്യമെങ്കില്‍ പ്രഫഷണല്‍ പരിചരണത്തിനായി പണം നല്‍കാന്‍ വാര്‍ധക്യത്തില്‍ സാമ്പത്തികമായി സുരക്ഷിതരായിരിക്കുമെന്ന് അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ എന്ന അവസ്ഥയാവുന്നു.

ഹോം കെയറിലെ പ്രശ്നങ്ങള്‍ കൂടിവരികയാണ്. ഒന്നാമത് സാമ്പത്തിക പ്രശ്നം, രണ്ടാമത് ജോലിക്കാരുടെ കുറവും ഭാഷാ തടസവും, അതിനാല്‍ പല ജര്‍മന്‍കാരും വീട്ടില്‍ പരിചരണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.

ജര്‍മനിയില്‍ പതിനായിരക്കണക്കിന് പരിചാരകരുടെ കുറവുണ്ട്. 2035 ആകുമ്പോഴേക്കും പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം ഏകദേശം ആറ് ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, ആരോഗ്യ മേഖലയിലെ വിദഗ്ധർ വലിയ തോതിലുള്ള പരിചരണ ക്ഷാമം ആസന്നമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടുതല്‍ ഔട്ട്പേഷ്യന്‍റ്, ഇന്‍പേഷ്യന്‍റ് പരിചരണ സേവനങ്ങള്‍ സൃഷ്ടിക്കുന്നതിന് നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ജീവനക്കാരുടെയും ഫണ്ടിംഗിന്‍റെയും ആസൂത്രണത്തിന്‍റെയും അഭാവമുണ്ട്.

അതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി പരിചരണകര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്നും ഉദ്യോഗസ്ഥ തടസങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ വിദേശത്തുനിന്നും ജോലി തേടിയെത്തുന്ന നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് മതിയായ ജര്‍മന്‍ ഭാഷാപരിജ്ഞാനം ഇല്ലാത്തതും പ്രതിസന്ധിയാണ്.

NRI

ജർമൻ കെമിക്കൽ മേഖല പ്രതിസന്ധിയിൽ

ബെര്‍ലിന്‍: ജർമനിയുടെ പൊതു സാമ്പത്തിക ആരോഗ്യത്തിന്‍റെ സുപ്രധാന ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന കെമിക്കൽ മേഖല നിലവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടന അറിയിച്ചു.

ബിഎഎസ്എഫ്, ബേയർ തുടങ്ങിയ പ്രമുഖ ജർമൻ കമ്പനികള്‍ ഉൾപ്പെടുന്ന ഈ മേഖല "എല്ലാ മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്' എന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കെമിക്കൽ പ്ലാന്‍റുകളുടെ ശേഷിയുടെ 70 ശതമാനം മാത്രമാണ് ഉപയോഗത്തിലുള്ളത്.

കെമിക്കൽ ഉത്പാദനം 1995-ൽ കണ്ട നിലവാരത്തിലേക്ക് കുറഞ്ഞുവരികയാണ്. യുഎസിലേക്കുള്ള വിൽപ്പന ഈ പാദത്തിലെ വിൽപന ഏകദേശം 20 ശതമാനം കുറഞ്ഞു. ഏഷ്യയിലേക്കുള്ള വിൽപനയിൽ ഏകദേശം 12 ശതമാനം കുറവുണ്ടായി.

എന്നാൽ, കെമിക്കൽ മേഖലയെ അപേക്ഷിച്ച് ഫാർമസ്യൂട്ടിക്കൽ (ഔഷധ) മേഖല താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. ഉത്പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ ഉയർന്നിട്ടുണ്ട്. എങ്കിലും, അമേരിക്കയുടെ പ്രവചനാതീതമായ താരിഫ് നയങ്ങൾ കാരണം ഈ മേഖലയിലും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയാൻ കാരണമായിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് മാസത്തിൽ അധികാരമേറ്റ ചാൻസലർ ഫ്രീഡ്രിഷ് മേർസിന്‍റെ കീഴിലുള്ള സഖ്യ സര്‍ക്കാര്‍, ഇതുവരെ "വ്യവസായത്തിൽ ശുഭാപ്തിവിശ്വാസം സൃഷ്ടിക്കുന്നതിൽ' പരാജയപ്പെട്ടുവെന്ന് വിമർശനം ഉയരുന്നുണ്ട്

Sports

ലോകകപ്പ് യോഗ്യതാ മത്സരം: ജർമനിക്ക് തകർപ്പൻ ജയം

ബെർ‌ലിൻ: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

നിക്ക് വോൾട്ട്മെയ്ഡ് ആണ് ജർമനിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 49-ാം മിനിറ്റിലും 69-ാം മിനിറ്റിലും ആണ് താരം ഗോളുകൾ നേടിയത്.

ലോകകപ്പിനുള്ള യൂറോപ്യൻ ടീമുകളുടെ യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ജർമനി. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റാണ് ജർമനിക്കുള്ളത്.

 

NRI

നമ്മുടെ ലോകം സാഹിത്യ മാസിക ബുക്ക് റീഡിംഗ്

കൊളോണ്‍: കൊളോണില്‍ നിന്നും കഴിഞ്ഞ 52 വര്‍ഷമായി മുടങ്ങാതെ ത്രൈമാസത്തില്‍ പ്രസിദ്ധീകരിക്കുന്ന നമ്മുടെ ലോകം സാഹിത്യ മാസികയുടെ ബുക്ക് റീഡഗിംഗ് പരമ്പര സംഘടിപ്പിച്ചു.

ജര്‍മനിയിലെ ബ്യ്രൂളില്‍ താമസിക്കുന്ന ചിത്രകാരന്‍ ജസ്റ്റിന്‍ പനയ്ക്കല്‍ കാക്കനാടിന്‍റെ പ്രശസ്ത നോവല്‍ അടിയറവ് വായനയിലൂടെ അവതരിപ്പിച്ചു. നമ്മുടെ ലോകം എഡിറ്റര്‍ പ്രസന്ന പിള്ള സ്വാഗതം ആശംസിച്ചു.

നമ്മുടെ ലോകം എംഡി ജോസ് പുതുശേരി അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. എല്‍സി വടക്കുംചേരി മോഡറേറ്ററായി. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഡോ.മേരിമ്മ നന്ദി അറിയിച്ചു.

മൂന്നു മാസത്തിൽ ഒരിക്കൽ ആദ്യത്തെ തിങ്കളാഴ്ചയാണ് ബുക്ക് റീഡിംഗിന്‍റെ തുടര്‍ച്ചയുണ്ടാവുക. മലയാളം, ജര്‍മന്‍, ഇംഗ്ലിഷ്, ഇതര ഭാഷകളിലുള്ള പുസ്തകങ്ങള്‍ പ്രായഭേദമെന്യേ ആര്‍ക്കും അവതരിപ്പിക്കാന്‍ അവസരമുണ്ട്.

നമ്മുടെ ലോകം മാസികയുടെ ഓഫീസില്‍ (Alte Wipperfuerther str.53, 51065 Koeln) നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജോസ് പുതുശേരിയുടെ പക്കല്‍ (017656434579) പേര് രജിസ്റ്റര്‍ ചെയ്യണം.

നമ്മുടെ ലോകം മാസികയുടെ ചീഫ് എഡിറ്റര്‍ ജെയിംസ് കടപ്പള്ളിയും കേരളത്തിലെ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ ഡോ.ജോര്‍ജ് ഓണക്കൂറുമാണ്.

NRI

ജർമനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ മലയാളി സംഗീത പ്രതിഭകൾക്ക് ക്ഷണം

തിരുവനന്തപുരം: മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ "ദി പ്ലേഫോർഡ്സ്' മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം.

കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് ഈ മാസം ഏഴു മുതൽ ഒന്പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. സ്വാതി തിരുനാൾ ഗവണ്‍മെന്‍റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്.

ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്.

ജർമൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാംഗ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള ബാൻഡായ "ദി പ്ലേഫോർഡ്സി' നൊപ്പമാണ് സഹോദരിമാർ സംഗീതപരിപാടി അവതരിപ്പിക്കുക. "അപ്പോണ്‍ എ ഗ്രൗണ്ട് ’ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി.

17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ജർമൻ ഗാനങ്ങളുടെയും നൃത്തത്തിന്‍റെയും അവതരണത്തിൽ പേരുകേട്ട നിരവധി അന്താരാഷ്ട്ര സംഗീതജ്ഞർ "ദി പ്ലേഫോർഡ്സ്’ ബാൻഡിനൊപ്പം പ്രവർത്തിച്ചിരുന്നു.

ഫെബ്രുവരി 27ന് കൊച്ചിയിൽ നടന്ന ദി പ്ലേഫോർഡ്സിന്‍റെ സംഗീത പരിപാടിയിലെ ഇന്തോ ജർമൻ ഫ്യൂഷൻ അവതരണത്തിന് പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനായത് ശ്രദ്ധേയം.

കലാകാരികളുടെ യാത്രാച്ചെലവ്, താമസം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ദി പ്ലേഫോർഡ്സും പ്ലേഗ്രൗണ്ടും വഹിക്കും.

NRI

ജർമനിയിൽ മിനിമം വേതനം വർധിപ്പിച്ചു

ബെർലിൻ: ജർമനിയിലെ തൊഴിലാളികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രെഡറിക് മെർസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ. രാജ്യത്തെ മിനിമം വേതനം നിലവിലെ തുകയിൽ നിന്ന് ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

മിനിമം വേതനം മണിക്കൂറിന് 14.60 യൂറോയായി ഉയർത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർധനവ് രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.

2026 ജനുവരി ഒന്ന് മുതൽ നിലവിലുള്ള 12.82 യൂറോയിൽ നിന്ന് 13.90 ആയും 2027 ജനുവരി ഒന്ന് മുതൽ മണിക്കൂറിന് 14.60 യൂറോയായും വർധിപ്പിക്കും.

ഒരു ദശാബ്ദം മുമ്പ് രാജ്യം മിനിമം വേതനം അംഗീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ വർധനവാണിതെന്ന് തൊഴിൽമന്ത്രി ബേർബെൽ ബാസ് അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

വർധനവിലൂടെ 2026 മുതൽ പ്രതിമാസം 190 യൂറോയുടെ വർധന പ്രതിമാസം ലഭിക്കുമെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനികൾക്ക് വർധിച്ചുവരുന്ന ചെലവുകൾ ഉത്തരവാദിത്തത്തോടെ വിതരണം ചെയ്യാൻ സാധിക്കുമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.

ജർമനിയിലെ ഏകദേശം 6.6 ദശലക്ഷം തൊഴിലാളികൾക്ക് ഈ വർധനവിന്‍റെ പ്രയോജനം ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. ജർമനിയുടെ മിനിമം വേതനത്തിന് മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര കമ്മീഷൻ ജൂണിൽ രണ്ട് ഘട്ടങ്ങളായുള്ള ഈ വർധനവ് ശുപാർശ ചെയ്തിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിന്‍റെ പ്രകടനപത്രികയിൽ ഭരണകക്ഷിയിലെ പാർട്ടികൾ മിനിമം വേതനം 15 യൂറോയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രഖ്യാപിച്ച തുകയിൽ നിന്ന് കക്ഷികൾ ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ്.

ചാൻസലർ മെർസിന്‍റെ സിഡിയു - സിഎസ്‌‌‌യു ബ്ലോക്കിന്‍റെ ജൂണിയർ സഖ്യ പങ്കാളിയായ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളുടെ മുന്നണി സർക്കാരാണ് നിലവിൽ ഭരണം നടത്തുന്നത്.

NRI

ജര്‍മനിയില്‍ പക്ഷിപ്പനി: 5,000 വാത്തകളെ കൊന്നൊടുക്കി

ബര്‍ലിന്‍: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്ത് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രോഗം വ്യാപിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് വളർത്തു പക്ഷികളെ കൊന്നൊടുക്കുകയും വന്യജീവികൾ കൂട്ടത്തോടെ ചാവുകയും ചെയ്തു.

ജര്‍മനിയിലെ ബ്രാൻഡൻബുർഗിലെ ക്രെമ്മൻ പ്രദേശത്ത് പക്ഷിപ്പനി ബാധിച്ച ഏകദേശം 5,000 വാത്തകളെ അധികൃതർ കൊന്നൊടുക്കി. ക്രെമ്മൻ ശതാവരി ഫാമിലെ ഓപ്പറേഷൻസ് മാനേജർ മാൾട്ടെ വോയിറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചു.

തലസ്ഥാനമായ ബർലിന്‍റെ വടക്കുപടിഞ്ഞാറുള്ള ലിനൂമർ ടീഷെ തടാകങ്ങൾ പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തകർ ദിവസേന നൂറുകണക്കിന് ചത്ത ക്രെയിനുകളെ കണ്ടെത്തുന്നു.

ലിനൂമർ കുളം പ്രദേശത്ത് മാത്രം ഇതിനകം 1,000-ത്തിലധികം ക്രെയിനുകൾ ചത്തതായാണ് കണക്ക്. ടീഷെ തടാകങ്ങളിലെ പതിനായിരക്കണക്കിന് പക്ഷികളുടെ ഫാമുകളിൽ മാരകമായ രോഗം ബാധിച്ചു.

സംരക്ഷണ സ്യൂട്ടുകളും മാസ്കുകളും ധരിച്ചാണ് തൊഴിലാളികൾ ചത്ത പക്ഷികളെ അവയുടെ കൂടുകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഈ നഷ്ടം 350,000 യൂറോയായി കണക്കാക്കുന്നു.

രോഗം മറ്റ് സംസ്ഥാനങ്ങളായ സാക്സണി-അൻഹാൾട്ട്, ലോവർ സാക്സണി വഴി സാർലാൻഡ്, റൈൻലാൻഡ്-പാലറ്റിനേറ്റ് വരെ വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്.

ക്രെയിനുകളുടെ ദേശാടന പാതകളിലെ കോഴി ഫാമുകളെല്ലാം വലിയ ഭീഷണിയിലാണ്. ബ്രാൻഡൻബുർഗിലും മെക്ലെൻബുർഗ്-വെസ്റ്റേൺ പൊമെറാനിയയിലും സമീപ ദിവസങ്ങളിൽ 1,60,000-ത്തിലധികം മൃഗങ്ങളെ കൊന്നൊടുക്കേണ്ടി വന്നു.

NRI

ചിപ്പ് പ്രതിസന്ധി രൂക്ഷം: ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റിൽ ഉത്പാദനം നിർത്തിവയ്ക്കുന്നു

ബെര്‍ലിന്‍: ആഗോളതലത്തിലെ ചിപ്പ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ ഉത്പാദനം നിർത്തിവയ്ക്കാനും ഹ്രസ്വകാല ജോലി അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.

യുഎസും ചൈനയും തമ്മിലുള്ള സെമികണ്ടക്‌ടർ തർക്കമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ജര്‍മനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ ഓട്ടോമോട്ടീവ് മേഖലയ്ക്ക് കടുത്ത ഭീഷണിയാകുകയാണ്.

ഫോക്സ്‌വാഗൺ ഗ്രൂപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാന്‍റുകളിലൊന്നായ വോള്‍ഫ്സ്ബുര്‍ഗിലെ ഉത്പാദന ലൈനാണ് ആദ്യം നിർത്തലാക്കുക. ഗോൾഫ്, ടിഗ്വാൻ, ടൂറാൻ, ടെയ്റോൺ തുടങ്ങിയ മോഡലുകൾ നിർമിക്കുന്ന ഈ പ്ലാന്‍റിൽ അടുത്ത ബുധനാഴ്ച മുതൽ ഉത്പാദനം കൂടുതൽ സമയത്തേക്ക് നിർത്തിവയ്ക്കും.

ചിപ്പ് സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി സാധാരണയായി നടത്തുന്ന ഇൻവെന്‍ററി മുന്നോട്ട് കൊണ്ടുവന്നാണ് ഉത്പാദനം നിർത്തിവയ്ക്കുന്നതെന്ന് മാനേജ്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. സെമികണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ഒരു കാറിൽ ഡസൻ കണക്കിന് ആവശ്യമായ ഈ മിനിയേച്ചർ ഘടകങ്ങളുടെ ലഭ്യത കുറഞ്ഞതാണ് പ്രശ്നം ഗുരുതരമാക്കിയത്.

നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം നെക്സ്പീരിയ എന്ന ചിപ്പ് നിർമാതാവിനെ ചൊല്ലിയുള്ള തർക്കമാണ്. നെക്സ്പീരിയയുടെ ഭൂരിഭാഗം ചിപ്പുകളും ചൈനയിൽ നിന്നാണ് വരുന്നത്.

യുഎസ് സർക്കാരിന്‍റെ സമ്മർദത്തെത്തുടർന്ന് ഡച്ച് സർക്കാർ നെക്സ്പീരിയയുടെ നിയന്ത്രണം ഏറ്റെടുത്തതിന് മറുപടിയായി, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നുള്ള നെക്സ്പീരിയ ചിപ്പുകളുടെ കയറ്റുമതി ബീജിംഗ് നിരോധിച്ചു.

ഇതോടെ നെക്സ്പീരിയയുടെ ചിപ്പ് ഉത്പാദനം ഭാഗികമായി നിലച്ചു. വാഹന നിർമാതാക്കൾക്ക് ഈ "ചിക്കൻ ഫീഡ്' ചിപ്പുകളുടെ വിതരണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ജർമൻ ഓട്ടോ വ്യവസായത്തിന്റെ മുഴുവൻ വിതരണ ശൃംഖലയെയും 10 മുതൽ 20 ദിവസത്തിനുള്ളിൽ ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങാൻ മാസങ്ങൾ എടുത്തേക്കാം. ഓട്ടോമോട്ടീവ് അസോസിയേഷന്‍റെ മുന്നറിയിപ്പ് അനുസരിച്ച്, ഇത് യൂറോപ്പ് വ്യാപകമായ പ്രതിസന്ധിക്ക് വഴിതെളിക്കുകയും യുഎസിനെ പോലും ബാധിക്കുകയും ചെയ്തേക്കാം.

വോൾഫ്സ്ബുർഗിന് പിന്നാലെ എംഡൻ, ഹാനോവർ, സ്വിക്കാവു തുടങ്ങിയ മറ്റ് പ്ലാന്‍റുകളിലെ ഉത്പാദനവും താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്.

കോർ വിഡബ്ല്യു ബ്രാൻഡിന് പുറമെ, സഹോദര സ്ഥാപനങ്ങളായ ഔഡി, സീറ്റ്/കുപ്ര തുടങ്ങിയ ബ്രാൻഡുകളുടെ വാഹന ഉത്പാദനത്തെയും പ്രതിസന്ധി ബാധിക്കും. ഔഡിയും ചില മോഡലുകളുടെ ഉൽപാദനം നിർത്തലാക്കാൻ തയാറെടുക്കുകയാണ്.

NRI

കൊളോണില്‍ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച

കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോമലബാര്‍ റീത്ത് കൂട്ടായ്മയില്‍ പത്തു ദിവസത്തെ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച നടക്കും.

വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും.

കൊളോണ്‍ മ്യൂള്‍ഹൈമിലെ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പരിപാടികള്‍.

NRI

ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം

ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജർമൻ പോലീസിന് അധികാരം നല്കുന്നു. ജർമൻ മന്ത്രിസഭ ഇതിനുള്ള നിയമം അംഗീകരിച്ചു. ഇനി പാർലമെന്‍റിൽ പാസാകണം. യൂറോപ്യൻ രാജ്യങ്ങളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണു നീക്കം.

കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുകയും പതിനായിരം യാത്രക്കാർ കുടുങ്ങുകയുമുണ്ടായി.

ഡെന്മാർക്ക്, ബെൽജിയം രാജ്യങ്ങളിലും അജ്ഞാതഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ റഷ്യ ആണെന്നു സംശയിക്കുന്നതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അഭിപ്രായപ്പെട്ടിരുന്നു.

ഭീഷണി മറികടക്കാനായി ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന സെൻസറുകളും സംവിധാനങ്ങളും ഉപയോഗിച്ച് പ്രത്യേക മതിൽ സ്ഥാപിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടിരുന്നു.

NRI

ജര്‍മനിയില്‍ യൂറോപ്പ മല്ലൂസിന്‍റെ ഓണാഘോഷം ഗംഭീരമായി

ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ ലോറാ നഗരത്തിലെ നവ മലയാളി കൂട്ടായ്മയായ യൂറോപ്പ മല്ലൂസിന്‍റെ ആഭിമുഖ്യത്തില്‍ തിരുവോണാഘോഷം "ആരവം 2025' സംഘടിപ്പിച്ചു.

ഷോപ്ഫെയിം ഇവൻജലിക്കല്‍ ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. നാട്ടില്‍ നിന്നും മക്കളെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കളായ ജെയിംസ് തോമസ് - സോഫി ജെയിംസ്, മരിയ ജോര്‍ജ് കുളങ്ങര, ഉഷാദേവി, ബേബി ചെറിയാന്‍ കോലാട്ടുകുടി, ഷീല ബേബി എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

 

NRI

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് രൂപീകരിച്ചു

ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് ആസ്ഥാനമാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) പ്രൊവിന്‍സ് രൂപീകരിച്ചു. ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലൊന്നായ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ പുരാതനവും പ്രശസ്തവുമായ ട്യൂബിംഗന്‍ നഗരത്തിലെ ഷ്ലാട്ടര്‍ഹൗസില്‍ കൂടിയ യോഗത്തില്‍ ഔദ്യോഗികമായി പ്രൊവിന്‍സ് രൂപീകരിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രൊവിന്‍സ് സംഘടനാപരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയര്‍മാന്‍ ജോളി തടത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ജോസ് കുമ്പിളുവേലില്‍, ജര്‍മന്‍ പ്രൊവിന്‍സ് സെക്രട്ടറി ചിനു പടയാട്ടില്‍, ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് ചെയര്‍മാന്‍ രാജേഷ് പിള്ള, പ്രസിഡന്‍റ് ധനേഷ് കൃഷ്ണ, ഫാ. ടിജോ പറത്താനത്ത്, ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജെന്‍സ് കുമ്പിളുവേലില്‍ (കൊളോണ്‍) ചടങ്ങില്‍ പങ്കെടുത്തു. ട്യൂബിംഗന്‍ മല്ലൂസിന്‍റെ ഓണാഘോഷവേളയിലാണ് ഉദ്ഘാടനം നടത്തിയത്. മുഖ്യാതിഥികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, മേഴ്സി തടത്തില്‍, ജോസ് കുമ്പിളുവേലില്‍, ചിനു പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡബ്ല്യുഎംസിയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രവും, റീജി‌യൺ, പ്രൊവിന്‍സ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതുവരെയുള്ള സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നേതാക്കള്‍ ഹ്രസ്വമായി പ്രസംഗിച്ചു.

 

NRI

ഔഗ്സ്ബുർഗ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം വർണാഭമായി

ഓഗ്സ്ബുര്‍ഗ്: ഔഗ്സ്ബുർഗിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം "ഓണപ്പൂരം 2025' വർണാഭമായി. ഓണത്തിന്‍റെ തനിമ തെല്ലും ചോരാതെ എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു വേദിയായി ആഘോഷം മാറി.

ഫ്രീഡൻ ഫ്യൂർ ഫ്രവൻ വെൽഫെയർ സൊസൈറ്റി പ്രതിനിധി അലക്സാന്ദ്ര മഹൽഹാസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ദേശി ഡിലൈറ്റിന്‍റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആഘോഷത്തിന് കളിപ്പാട്ടങ്ങളുമായി മാവേലി എത്തിയത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്നു. ഓണം സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആഘോഷമായിരിക്കണമെന്ന് മാവേലി സന്ദേശം നൽകി.

 

NRI

ജർമനിയിലെ ഔഗ്സ്ബുര്‍ഗിൽ ഓണാഘോഷം ശനി‌യാഴ്ച

ഔഗ്സ്ബുര്‍ഗ്: ജർമനിയിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ ഔഗ്സ്ബുര്‍ഗിലെ മലയാളി സമൂഹം ഈ വർഷത്തെ ഓണാഘോഷം "ഓണപ്പൂരം' എന്ന പേരിൽ സംഘടിപ്പിക്കുന്നു.

ശനി‌യാഴ്ച ഗ്യോഗിംഗൻ റോൺകാലി ഹൗസിലാണ്(ക്ലൗസൺബർഗ്7) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ അരങ്ങേറുന്നത്.

രാവിലെ 10ന് രജിസ്‌ട്രേഷനോടെ ചടങ്ങുകൾക്ക് തുടക്കമാകും. കേരളത്തിന്‍റെ തനത് സംസ്കാരത്തെ ജർമൻ മണ്ണിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

നാടൻ കലാരൂപങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, പൂക്കളം ഒരുക്കൽ, കൂടാതെ വടംവലി പോലുള്ള പരമ്പരാഗത മത്സരങ്ങൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.

അതോടൊപ്പം കുട്ടികൾക്കായുള്ള പ്രത്യേക മത്സരങ്ങളും കരോക്കെ ഗാനമേളയും ഓണപ്പൂരത്തിന് കൊഴുപ്പേകും. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ അവസാനിക്കുക.

NRI

നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സി ഡെഫയുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രഫഷണലുകളെ ജര്‍മനിയിലെയും ജര്‍മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ പ്രഫഷണല്‍സും തമ്മിലാണ് ധാരണാപത്രം.

നോര്‍ക്ക റൂട്ട്‌സിനു വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ഡെഫയ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആന്യ എലിസബത്ത് വീസനുമാണ് ധാരണാപത്രം കൈമാറിയത്.

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആന്യ എലിസബത്ത് വീസണ്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 250 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയായ ബിടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും.

ഇതോടൊപ്പം നഴ്‌സിംഗ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനവും നല്‍കും. ഇത് ജര്‍മനിയിലെത്തിയ ശേഷമുള്ള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും.

NRI

നൂറിന്‍റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ

ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.

അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.

ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്‍റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.

ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.

ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്‌ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്‌ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്‌യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.

ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ‌ ഉറ്റുനോക്കുന്നത്.

NRI

ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി; മൂന്നുപേര്‍ മരിച്ചു

ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്.

വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ അതിന് മുകളില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയിച്ചെ ബാന്‍ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി.

നൂറോളം യാത്രക്കാരുള്ളതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

NRI

ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച

ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന്‍ ജിന്‍സണിന്‍റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്ക കത്തീഡ്രലില്‍ നടക്കും.

ആഷിന്‍റെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാത്രി 9.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹിവഴി വെള്ളിയാഴ്ച രാത്രി 7.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.

തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടുതലയിലെ വീട്ടിലെത്തിക്കും. അങ്കമാലി മഞ്ഞപ്ര കണ്ടമംഗലത്താന്‍ കെ.ടി. ജിന്‍സണിന്‍റെയും ക്രമീന ബ്രിജിത്തിന്‍റെയും മകനാണ് 21 വയസുകാരനായ ആഷിന്‍.

മാര്‍ച്ചിലാണ് ആഷിന്‍ പഠന വീസയില്‍ ജര്‍മനിയില്‍ എത്തിയത്. കഴിഞ്ഞമാസം 23ന് വൈകുന്നേരം മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബര്‍ലിനിലെ വൈസന്‍സീയില്‍ നീന്തലിനിടെ കുഴഞ്ഞുപോയ ആഷിന്‍ അപകടത്തിപ്പെടുകയായിരുന്നു.

ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചേര്‍ന്ന് ജീവനോടെ കരയിലെത്തിച്ച് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 24ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമാണ് ആഷിന്‍റെ മൃതദേഹം വിട്ടുനല്‍കിയത്.

NRI

ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമംജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം

മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്‌ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്‌ടി ചുരുട്ടി ഇടിക്കുകയായിരുന്നു. 

തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.


ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്-പാർട്ടെൻകീർഹെനിലെ സെന്‍റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.

 
പാഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.


1730ൽ പണിതീർത്ത സെന്‍റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്. 


ബാഡൻ-വ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. 


സെന്‍റ് മാർട്ടിൻ പ്രൊട്ടസ്റ്റന്‍റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്‌ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം. 


പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു. 


ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.

NRI

ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച

ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയേല്‍ അമല്‍ റോയിയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍ നടക്കും.

മൃതദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബുധനാഴ്ച രാത്രി 9.15ന്‍റെ എയര്‍ ഇന്ത്യ വിമാനത്തിൽ ന്യൂഡല്‍ഹി വഴി വ്യാഴാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.

മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച രാവിലെ ഒന്പതിന് സ്വഭവനത്തില്‍ കൊണ്ടുവന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കും.

ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു 22 വയസുകാരനായ അമല്‍ റോയി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് ജര്‍മന്‍ പോലീസ് നല്‍കിയ വിവരം.

കോട്ടയം കാണക്കാരി റോയി ജോസഫിന്‍റെയും ബിന്ദു റോയിയുടെയും മകനാണ്. ഒരു സഹോദരിയുണ്ട്.

Latest News

Up