ബെർലിൻ: കഴിഞ്ഞ ദിവസം ജർമനിയിലെ ഗെൽസൺകിർഷനിൽ നടന്ന ബാങ്ക് കൊള്ളയിൽ നഷ്ടമായത് 30 മില്യൺ യൂറോയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബാങ്കിന്റെ സേഫിൽ സൂക്ഷിച്ചിരുന്ന 95 ശതമാനം സാധനങ്ങളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയതായി ബാങ്ക് അധികൃതരും പറഞ്ഞു. ബാങ്കിന്റെ നിലവറയിൽ ദ്വാരമുണ്ടാക്കിയാണ് മോഷണം നടത്തിയത്.
ഗെൽസൺകിർഷനിൽ 3,200 സ്പാർക്കാസ് സേഫ് ഡെപ്പോസിറ്റ് ബോക്സുകളിൽ നിന്നാണ് ഇത്രയും വലിയ മോഷണം നടന്നത്. ജർമനിയിലെ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഏകദേശം 3,200 സേഫ് ഡെപ്പോസിറ്റ് ബോക്സുകളിൽ 95 ശതമാനത്തിലധികവും കൊള്ളയടിക്കപ്പെട്ടു. ഇത് 2,500ൽ അധികം ഉപഭോക്താക്കളെ ബാധിച്ചു. തിങ്കളാഴ്ച രാവിലെ ഫയർ അലാറം വഴിയാണ് മോഷണം കണ്ടെത്തിയത്.
ചൊവ്വാഴ്ച രോഷാകുലരായ ഉപഭോക്താക്കൾ തടിച്ചുകൂടി ബാങ്കിന്റെ മുന്നിൽ പ്രതിഷേധിക്കുകയും ആക്രോശിക്കുകയും ചെയ്തു. സുരക്ഷ ലംഘിച്ച് ആൾക്കൂട്ടം അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
ഉപഭോക്താക്കൾക്കായി സ്പാർക്കാസ് ഓൺലൈൻ പോർട്ടലിലേക്ക് റഫർ ചെയ്യുകയും ഹോട്ട്ലെെൻ സജീവമാക്കുമെന്ന് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ പാർക്കിംഗ് ഗാരേജിൽ നിന്ന് മുഖംമൂടി ധരിച്ച ആളുകളുമായി ഒരു കറുത്ത ഓഡി ആർഎസ്6 പുറപ്പെടുന്നതും സുരക്ഷാ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Tags : bank heist germanY gelsenkirchen