പൂവാർ : കാഞ്ഞിരംകുളം ചാവടിക്ക് സമീപം വൻമോഷണം. 54 പവൻ സ്വർണാഭരണവും 28,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാർ നടത്തിയ തെരച്ചലിൽ സമീപത്തെ താമസമില്ലാത്ത വീടിന്റെ പുറകുവശത്തെ ഷെഡിൽനിന്നും 23 പവൻ സ്വർ ണം കണ്ടെടുത്തു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. കാഞ്ഞിരംകുളം ചാവടി കുഴിഞ്ഞവിള ജെ.എസ്. ഭവനിൽ സുജിത്തിന്റെ വീട്ടിലാണു മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് അപഹരിച്ചത്. സുജിത്തിന്റെ ഭാര്യ ലിൻസി 10.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. തുടർന്ന് കാഞ്ഞിരംകുളം പോലീസിൽ വിവരം അറിയി ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുറത്തു നിന്നുള്ള മോഷ്ടാക്കൾ അല്ല മോഷണത്തിനു പിന്നിലെന്നു മനസിലാക്കി.
തുടർന്നു പോലീസിന്റെ നിർദേശപ്രകാരം പരിസരം പ്രദേശങ്ങൾ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ സുജിത്തിന്റെ അമ്മയും ഭാര്യ ലിൻസിയും ചേർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തെ പുര യിടത്തിലെ ഷെഡിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ സ്വർണം കണ്ടെത്തിയത്. ചാക്കിട്ട് മൂടിയ നിലയിലായിരുന്നു.വീട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പോലീസും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 23 പവന്റെ ആഭരണം കണ്ടെടുത്തു.
Tags : nattu vishesham 54 Pawan jewellery stolen