x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയ്ക്കും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


Published: December 25, 2025 02:44 AM IST | Updated: December 25, 2025 02:44 AM IST

വാഹനാപകടത്തിൽ മരിച്ച നിവേദ രഘുനാഥ്, മക്കളായ സാത്വിക്, ഋഗ്വേദ് രഘുനാഥ് എന്നിവരുടെ മൃതദേഹങ്ങൾ നെല്ലൂന്നിയിൽ പൊതുദർശത്തിന് വച്ചപ്പോൾ വിങ്ങിപ്പൊട്ടുന്നവ

മട്ടന്നൂർ: എടയന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അമ്മയ്ക്കും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡിൽ ലോട്ടസ് ഗാർഡനിൽ നിവേദ രഘുനാഥ് (44), മകൻ സാത്വിക് (ഒന്പത്), ഋഗ്വേദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് നാട്ടിലെത്തിച്ച മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മട്ടന്നൂർ -കണ്ണൂർ റോഡിൽ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലുണ്ടായ അപകടത്തിലാണ് അമ്മയും രണ്ടു മക്കളും മരിച്ചത്. ബുധനാഴ്ച രാവിലെ മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടിലെത്തിച്ചു.

തുടർന്നു നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്ത് പൊതുദർശനത്തിന് വച്ചു. പിന്നീട് നിവേദയുടെ സഹോദരി ഗിരിജയുടെ വീട്ടിലും തുടർന്നു സ്വന്തം വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം തില്ലങ്കേരി ശാന്തിതീരത്ത് സംസ്‌കരിച്ചു. അമ്മയെയും മക്കളെയും അവസാനമായി ഒരു നോക്ക് കാണാൻ നാടിന്‍റെ നാനാഭാഗങ്ങളിൽനിന്നായി നൂറു കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.

സാത്വിക്, ഋഗ്വേദ് എന്നിവർ പഠിക്കുന്ന മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ അധ്യാപകർ അടക്കമുള്ളവർ വിങ്ങിപ്പൊട്ടി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, കെ.കെ. ശൈലജ എംഎൽഎ, മുൻ മന്ത്രി ഇ.പി. ജയരാജൻ, നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് തുടങ്ങിയവർ അന്ത്യോപചാരമർ പ്പിക്കാനെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടിയിൽ കൊട്ടിയൂരിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായി രുന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിപ്പോയ സാത്വികിനെ വാഹനം മറിച്ചിട്ടാണ് പുറത്തെടുത്തത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അമ്മയുടെയും മക്കളുടെയും ജീവൻ രക്ഷിക്കാനായില്ല.

കുറ്റിയാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. അമ്മയുടെയും മക്കളുടെയും മരണം നെല്ലൂന്നി ഗ്രാമത്തെ ദുഃഖത്തി ലാഴ്ത്തിയിരുന്നു. മട്ടന്നൂരിൽനിന്ന് അധികം ദൂരമില്ലാത്ത നെല്ലൂന്നിയിൽ ആറുവർഷത്തോളമേ ആയിട്ടുള്ളു കുടുംബം പുതിയ വീട് വച്ച് താമസം തുടങ്ങിയിട്ട്. നിവേദയുടെ അച്ഛൻ കവിണിശേരി കുഞ്ഞമ്പു നായർ നൽകിയ സ്ഥലത്താണ് പുതിയ വീട് വച്ചത്.

പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടച്ചതോടെ എവിടെങ്കിലും പോകണമെന്ന് കുട്ടികൾ നിർബന്ധം പിടിച്ചതോടെയാണ് കുറ്റ്യാട്ടൂരിൽ തെയ്യം കാണാൻ പോയത്. ചൊവ്വാഴ്ച രാവിലെ പോയി ഉച്ചയ്ക്ക് അവിടെനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അമ്മയും മക്കളും നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് തിരിച്ചുവരികയാണെന്നും ചാലോട് എത്തിയെന്നും നെല്ലൂന്നിയിലെ വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു.
ചാലോട് നിന്ന് അധികം വൈകാതെ എടയന്നൂരിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തെയ്യം കണ്ടുള്ള മടക്കം മൂവരുടേയും അവസാന യാത്രയായി. മരിച്ച നിവേദയുടെ ഭർത്താവ് രഘുനാഥ് വിദേശത്തായിരുന്നു. ഭാര്യയുടെയും മക്കളുടെയും മരണവിവരം അറിഞ്ഞതോടെ കുവൈറ്റിലുള്ള രഘുനാഥ് ഇന്നലെ പുലർച്ചെ നാട്ടിലെത്തിയിരുന്നു.

Tags : A tearful journey nattuvisesham local news

Recent News

Up