കൊട്ടാരക്കര: മുൻ എംഎൽഎ അഡ്വ.പി. അയിഷ പോറ്റി കോൺഗ്രസ് കൂടാരത്തിൽ ചേക്കേറിയത് തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ ആണെന്ന് എൽഡിഎഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയശേഷം മൂന്നുതവണ തുടർച്ചയായി കൊട്ടാരക്കര എംഎൽഎ സ്ഥാനവും നേടിക്കൊടുത്തത് സിപിഎമ്മിന്റെയും എൽഡിഎഫി െന്റയും തീരുമാനപ്രകാരം ആയിരുന്നു.
അയിഷ പോറ്റിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും വളർത്തുകയും ചെയ്ത പാർട്ടിയോടും ജനങ്ങളോടും വഞ്ചനയാണ് കാട്ടിയത്.വിശദീകരണയോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.എസ്. ഇന്ദുശേഖരൻനായർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗം ജോർജ് മാത്യു, ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ, സിപിഐ മണ്ഡലം സെക്രട്ടറി എസ്. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam LDF