x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ല ആലപ്പുഴ


Published: February 9, 2026 11:22 PM IST | Updated: February 9, 2026 11:23 PM IST

ആലപ്പുഴ: എസ്‌ഐആർ സംബന്ധിച്ച എല്ലാ നടപടികളും വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന നേട്ടം സ്വന്തമാക്കി ആലപ്പുഴ.

എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002 ലെ എസ്‌ഐആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്തുവാൻ കഴിഞ്ഞു.

2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്ന 1,45,411 വോട്ടർമാരുടെയും, വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 1,10,683 വോട്ടർമാരുടേയും ഹിയറിംഗ് നടത്തി രേഖകൾ പരിശോധിച്ച് അപ് ലോഡ് ചെയ്താണ് ജില്ലയിൽ എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് 16,12,110 പേർ യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം 4438 വോട്ടർമാർ അയോഗ്യരാക്കപ്പെട്ടു. നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ ബിഎൽഒമാർ, ബിഎൽഒ സൂപ്പർവൈസർമാരായ വില്ലേജ് ഓഫീസർമാർ, അഡീ. എഇആർഒമാരായ ഡെപ്യൂട്ടി തഹസിൽദാർമാർ, എഇആർഒമാരായ തഹസിൽദാർമാർ, ഇആർഒമാരായ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയും ദിവസേന പുരോഗതി വിലയിരുത്തിയും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുമായി എല്ലാ ആഴ്ചയും ജില്ലാ തലത്തിലും നിയോജക മണ്ഡല തലത്തിലും യോഗങ്ങൾ സംഘടിപ്പിച്ചുമാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.

എസ്‌ഐആർ നടപടികൾക്കായി കൂടുതൽ പ്രയത്‌നിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അഭിനന്ദിച്ചു.

Tags : SIR nattuvishesham local news

Recent News

Up