x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോത്സവം 


Published: November 26, 2025 11:15 PM IST | Updated: November 26, 2025 11:15 PM IST

എച്ച്എസ് വിഭാഗം മലയപ്പുലയാട്ടം ഒന്നാം സ്ഥാനം എന്‍എസ്എസ് എച്ച്എസ്എസ് പാണാവള്ളി.

തുറവൂർ ഉപജില്ല
മുന്നേറ്റം തുടരുന്നു

ആലപ്പുഴ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 520 പോയിന്‍റോടെ തുറവൂർ ഉപജില്ല മുന്നേറ്റം തുടരുന്നു. 504 പോയിന്‍റ് നേടിയ ചേർത്തല ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 499 പോയിന്‍റോടെ മാവേലിക്കര ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്.

എച്ച്എസ്എസ് വിഭാഗത്തിൽ 181 പോയിന്‍റ് നേടിയ മാന്നാർ എൻഎസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. 137 പോയിന്‍റോടെ തുറവൂർ ടിഡിഎച്ച്എസ്എസും 122 പോയിന്‍റോടെ മാവേലിക്കര നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സംഘനൃത്തത്തിൽ ചേർത്തല
ഗവ. ഗേൾസ് സ്കൂളിന് വെന്നിക്കൊടി

ആലപ്പുഴ: കലയുടെ മാസ്മരഭാവങ്ങൾ വാരിവിതറിയ സംഘനൃത്തമത്സരം കാണികളുടെ മനംകവർന്നു. പുരാണകഥകളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ സംഘനൃത്തമാണ് കൂടുതൽ ടീമുകളും അവതരിപ്പിച്ചത്. പകിട്ടേറിയ വേഷവിധാനങ്ങളും ചടുലമായ ചലനങ്ങളുമെല്ലം കാണികളെ പിടിച്ചിരുത്തി.

ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് ഹൈസ്കൂൾ ഒന്നാമതെത്തി. കണ്ണൂർ സനൽ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ആറുമാസം നീണ്ട പരിശീലനത്തിനൊടുവിലാണ് സ്കൂൾ വെന്നിക്കൊടി നാട്ടിയത്. കഴിഞ്ഞ വർഷവും ഈ സ്കൂളിനു തന്നെയായിരുന്നു സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം.

12 ടീമുകളാണ് വേദിയിൽ മാറ്റുരച്ചത്. 10 മിനിറ്റായിരിന്നു അവതരണ സമയം. ചിട്ടയായ പരിശീലനത്തേടെ എത്തിയ ടീമുകൾ ആവേശം വിതറുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രുക്മിണി സ്വയംവരം, പഴശിരാജ തുടങ്ങിയ കഥകളാണ് മറ്റ് ടീമുകൾ അവതരിപ്പിച്ചത്.

കലോത്സവ വേദിയിൽ
സ്വർണാഭരണം കളഞ്ഞുകിട്ടി

ആലപ്പുഴ: കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്‍റെ ഉടമസ്ഥനെ തേടുന്നു. കലോത്സവവേദിയിൽ ചെവ്വാഴ്ച രാത്രിയാണ് ആഭരണം കളഞ്ഞുകിട്ടിയത്. മാന്നാർ കുട്ടംപേരൂർ എസ്കെ വി ഹൈസ്കൂളിലെ അലീനാ സൂസൻ എബിക്കാണ് സ്വർണം കിട്ടിയത്. സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിലെ സ്റ്റെപ്പിനു സമീപം ഇരിക്കുമ്പോഴാണ് ആഭരണം അലീനയുടെ ശ്രദ്ധയിൽപ്പെട്ടത്.

916 എന്ന് രേഖപ്പെടുത്തിയിരുന്നതിനാൽ സ്വർണമാണെന്ന് ഉറപ്പായി. സ്റ്റുഡന്‍റ് പോലീസ് അംഗം കൂടിയായ അലീന ഉടനെ സ്കൂളിലെ അധ്യാപകനെ വിവരം അറിയിച്ചു. തുടർന്ന് ആഭരണം സ്കൂൾ ഹെഡ്മിസ്ട്രസിനെ ഏൽപ്പിച്ചു. ആഭരണം കളഞ്ഞുകിട്ടിയ വിവരം അറിയിപ്പായി നൽകിയെങ്കിലും ഇന്നലെ വൈകിയും ഉടമ അന്വേഷിച്ച് എത്തിയില്ല. വരും ദിവസങ്ങളിൽ ആഭരണം തേടി ഉടമ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

തുടർച്ചയായി നാലാം വർഷവും
അനന്യ പി. അനിൽ

ആലപ്പുഴ: സംസ്കൃതം പദ്യം ചൊല്ലൽ മത്സരത്തിൽ തുടർച്ചയായി നാലാം വർഷവും വിജയക്കൊടി പാറിച്ച് അനന്യ പി. അനിൽ. മുഹമ്മ ആര്യക്കര ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് അനന്യ. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററായ കായിപ്പുറം കൊച്ചുവെളിയിൽ അനിൽകുമാറിന്‍റെയും കായിപ്പുറം ആസാദ് ഗവ. എൽപി സ്കൂൾ അധ്യാപിക പ്രീതമോളുടെയും മകളാണ്.

വരധിന്‍റെ വിജയത്തിന്
ഇരട്ടിമധുരം

ആലപ്പുഴ: വരധ് ശ്രീപാർഥസാരഥിയുടെ വിജയത്തിന് സംസാരത്തിലെ പരിമിതി തടസമായില്ല. ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തിയാണ് വരധ് കാണികളുടെ ശ്രദ്ധ കവർന്നത്. കഴിഞ്ഞവർഷം സംസ്ഥാന തലത്തിലും വരധ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ആലപ്പുഴ എസ്ഡിവി ബോയ്സ് ഹൈസ്കൂൾ വിദ്യാർഥിയായ വരധ് മരുത്തോർവട്ടം ഉണ്ണികൃഷ്ണന്‍റെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. സംസാരത്തിൽ നേരിയ പരിമിതി ഉണ്ടെങ്കിലും സംഗീതത്തോടുള്ള പ്രണയം അതെല്ലാം മറികടക്കുന്നു. ആലപ്പുഴ കാപ്പിൽമുക്ക് ഭദ്രാലയത്തിൽ അനിൽ കുമാറിന്‍റെ യും ശ്രീലക്ഷ്മിയുടെയും മകനാണ്.

Tags : School Kalotsavam nattuvisesham local news

Recent News

Up