പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വിജയം ഉറപ്പെന്ന് ആന്റോ ആന്റണി എംപി. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണസജ്ജമാണെന്നും എംപിയും ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലും പറഞ്ഞു.
യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായി കഴിഞ്ഞാൽ അന്തിമ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടും. ജയസാധ്യത മുൻനിർത്തിയാകും സ്ഥാനാർഥികളെ തീരുമാനിക്കുക.
ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്ന് ആന്റോ ആന്റണി പറഞ്ഞു. സ്വർണക്കൊള്ളയ്ക്കു നേതൃത്വം നൽകിയ പിണറായി സർക്കാരിനെതിരേയുള്ള ശക്തമായവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ സർക്കാരും ജില്ലാ ഭരണകൂടവും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്.
ജില്ലയിലൊട്ടാകെ വികസന പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണ്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതികൾ പലതും അവതാളത്തിലായിരിക്കുകയാണ്.
അബാൻ മേൽപാലം, കോഴഞ്ചേരി പാലം, ജനറൽ ആശുപത്രി തുടങ്ങിയവ ഇഴഞ്ഞുനീങ്ങുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
സിപിഐയിൽനിന്നും രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മയുമായി ചർച്ച നടത്തിയെന്നും കോൺഗ്രസിൽചേരുന്നത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, എൻ. ഷൈലാജ്, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്ത
Tags : Anto Antony UDF