x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറക്കുളം ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാകുന്നു


Published: November 3, 2025 11:13 PM IST | Updated: November 3, 2025 11:13 PM IST

അറക്കുളം ശുദ്ധജല വിതരണപദ്ധതിക്കായി നിർമിക്കുന്ന ശുദ്ധീകരണ പ്ലാന്‍റ്.

മൂലമറ്റം: അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. അറക്കുളം ഹൈ ലെവൽ, ലോ ലെവൽ സോണ്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയാണ് അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ഹൈ ലെവൽ സോണ്‍ പദ്ധതിക്കായി 13 ടാങ്കുകൾ, 58 കിലോമീറ്റർ വിതരണശൃംഖല എന്നിവയാണ് സജ്ജമാക്കുന്നത്.

ഹൈ ലെവൽ സോണ്‍ പദ്ധതിയിലൂടെ രണ്ടു പഞ്ചായത്തുകളിലുമായി 2223 ഗാർഹിക കുടിവെള്ള കണക്‌ഷനുകളാണ് ലഭ്യമാവുക. ഇതിൽ അറക്കുളത്ത് 1812 കണക്‌ഷനുകളും വെള്ളിയാമറ്റത്ത് 411 കണക്‌ഷനുകളും നൽകും. പദ്ധതിക്കായി 39.76 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ശുദ്ധീകരിച്ച ജലം കുളമാവിലെ ശുദ്ധീകരണശാലയ്ക്ക് സമീപം നിർമിക്കുന്ന ടാങ്കിൽ ശേഖരിച്ച് പോത്തുമറ്റം, നാടുകാണി വ്യൂ പോയിന്‍റ് എന്നിവിടങ്ങളിൽ നിർമിക്കുന്ന ടാങ്കുകളിലേക്കും നിലവിലുള്ള നവോദയ ടാങ്കിലേക്കും എത്തിക്കും.

ആകെ 13 ടാങ്കുകളിൽനിന്നായി 58.5 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കുന്ന വിതരണശൃംഖലയിലൂടെ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിദിനം 30 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള കുളമാവിൽ സ്ഥാപിക്കുന്ന ശുദ്ധീകരണശാലയുടെ നിർമാണം 69 ശതമാനം പൂർത്തിയായി. ഇടുക്കി റിസർവോയറിന്‍റെ ഭാഗമായ കുളമാവ് തടാകമാണ് പദ്ധതിയുടെ ജലസ്രോതസ്. ഇവിടെ ആറു മീറ്റർ വ്യാസമുള്ള കിണർ നിർമാണം 75 ശതമാനം പൂർത്തിയായി.

കോഴിപ്പള്ളി (രണ്ട് ജലസംഭരണികൾ), തുന്പിച്ചി, വഴിക്കിണർ, തടിയനാൽ, കരിപ്പലങ്ങാട്, ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപം, പോത്തുമറ്റം, നാടുകാണി വ്യൂ പോയിന്‍റ് എന്നിവിടങ്ങളിലെ ടാങ്ക് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 8987.5 മീറ്റർ ദൂരത്തിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ച് അറക്കുളത്ത് 90 കണക്‌ഷനുകളും വെള്ളിയാമറ്റത്ത് 316 കണക്‌ഷനുകളും ഉൾപ്പെടെ 406 കണക്‌ഷനുകൾ ഇതിനകം നൽകിക്കഴിഞ്ഞു.

ലെവൽ സോണ്‍ പദ്ധതി പ്രകാരം 3050 വീടുകളിലാണ് കണക്‌ഷൻ നൽകുന്നത്. അറക്കുളം പഞ്ചായത്തിലെ 3050 വീടുകളിൽ കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കുന്നതിനായി 54.55 കോടി ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. തൊടുപുഴയാറിലെ കാഞ്ഞാർ പ്രദശമാണ് പദ്ധതിയുടെ ജലസ്രോതസ്.

പദ്ധതിക്കായി ആറു മീറ്റർ വ്യാസമുള്ള കിണർ പന്ത്രണ്ടാം മൈലിനു സമീപം നിർമാണം പൂർത്തിയാക്കി. 35 ലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാല പന്ത്രണ്ടാം മൈലിലാണ് നിർമിക്കുന്നത്. ശുദ്ധീകരിച്ച ജലം എട്ട് ടാങ്കുകളിലേക്ക് എത്തിച്ച് 73060 മീറ്റർ ദൂരത്തിലുള്ള വിതരണശൃംഖലയിലൂടെ 3050 ഗാർഹിക കുടിവെള്ള കണക്‌ഷനുകൾ നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 17692.3 മീറ്റർ നീളത്തിൽ പൈപ്‌ലൈ‌‌‌‌‌‌ൻ സ്ഥാപിച്ച് 377 കണക്‌ഷനുകൾ നൽകി.

Tags : water distribution nattuvisesham local news

Recent News

Up