ആറന്മുള: മാതൃ-ശിശു ആരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക ചുവടുവയ്പായി ആറന്മുള കിൻഡർ വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിന്റെ യൂണിറ്റായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ആശുപത്രി പ്രവർത്തിക്കുന്നത്. തുല്യത, സാമൂഹിക പ്രതിബദ്ധത, മികച്ച ചികിത്സാ നിലവാരം എന്നിവയിൽ അധിഷ്ഠിതമായ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സംരംഭം. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള സ്ത്രീകൾക്ക് സൗജന്യ രോഗനിർണയം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ, തുടർപരിചരണം എന്നിവ ലഭ്യമാക്കുന്നതിനായി വകയിരുത്തിയ മാ ജീവന എന്ന സിഎസ്ആർ പദ്ധതിക്കും തുടക്കം കുറിച്ചു.
പദ്ധതിയുടെ ഔദ്യോഗിക കൈമാറ്റം കിൻഡർ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാർ, സെന്റ് തോമസ് ആശുപത്രി ഡയറക്ടർമാരായ ഡോ. എ. ചെറിയാൻ, ഡോ. രാജമ്മ ചെറിയാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ആറന്മുള പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ പദ്ധതി ഏറ്റുവാങ്ങി.