കൊല്ലം: അഷ്ടമുടി കായൽ മലിനീകരണവും കൈയേറ്റവും ഫലപ്രദമായി തടയാൻ വിവിധ സർക്കാർ വകുപ്പുകളും എൻജിഒകളും അടക്കം 30 അംഗ അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം എന്നു ഹൈക്കോടതി ഉത്തരവായി. അല്ലാത്ത പക്ഷം പരിസ്ഥിതി സെക്രട്ടറി സീറാം സാംബശിവ റാവു നേരിട്ടു കോടതിയിൽ ഹാജരാകണം.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതി വിധി പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചെന്നും വിധി പഠിക്കുകയാണെന്നും വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതു തികഞ്ഞ കോടതിയലക്ഷ്യമാണെന്നും ശക്തമായ നടപടികൾക്ക് ഉദ്യോഗസ്ഥർ വിധേയമാകുമെന്നും കോടതി പറഞ്ഞു. സർക്കാരിനു ബാധകമായ കോടതി വിധി നടപ്പാക്കുന്നതിനു കമ്മിറ്റി രൂപീകരിച്ചു പഠിക്കുകയാണ് എന്ന വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു.
രണ്ടുമാസത്തിനകം അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കണമെന്ന 2025 ജൂലൈ 29ലെ കേരള ഹൈക്കോടതി വിധി സർക്കാർ നാലുമാസമായിട്ടും നടപ്പാക്കിയില്ല എന്നതാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് എത്തിച്ചത്. ഹർജികക്ഷിയായ അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിൽ അഡ്വ. എ.അജ്മൽ കരുനാഗപ്പള്ളി ഹർജികക്ഷിക്കുവേണ്ടി കോടതിയിൽ ഹാജരായി. കേസ് ഇന്നു വീണ്ടും പരിഗണിക്കു
Tags : nattu vishesham High Court orders