പോത്തൻകോട് : വിനോദയാത്രയ്ക്കിടെ കാൽ വഴുതി കനാലിൽ വീണ് കാണാതായ അസി.പ്രഫസർ മരിച്ചു. ചെക്കാലമുക്ക് സാന്‍ ജോസ് കോട്ടേജ്, ജോസ് മാത്യുന്റെയും (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ, എജിഎസ് ഓഫീസ്), എലിസബത്ത് സിന്ധു ജോണിന്റെയും (റിട്ട. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിമണ്‍ & ചൈല്‍ഡ് ഡെവലപ്മെന്റ്, ഗവണ്മെന്റ് ഓഫ് കേരള) മകൻ സിറില്‍ ജോസ് നായ്യിച്ചേരില് (33) ആണ് മരിച്ചത്.
ഗുജറാത്ത് ധീരുഭായി അംബ്ബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആൻഡ് ടെക്നോളജിയിലെ ഇക്കോണമിക്സ് അസി. പ്രഫസറായിരുന്നു. ഗുജറാത്തിൽ നിന്നും ചൊവ്വാഴ്ച നാട്ടിലേയ്ക്ക് വരുന്നതിനിടെ കർണാടകയിലെ അംബി സന്ദർശിക്കാൻ ഇറങ്ങുകയും സിറിൽ ജോസ് താമസിച്ചിരുന്ന റിസോർട്ടിന്റെ പുറകുവശത്തെ കനാലിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി കനാലിലേയ്ക്ക് വീണ് കാണാതാകുകയായിരുന്നു. ബാഗും മൊബൈലും കനാലിന്റെ കരയി സഹോദരൻ : ഐവന്‍ ജോസ് നായ്യിച്ചേരില് മാനേജർ, എച്ച്ഡിഎഫ്സി ലിമിറ്റഡ്, തിരുവനന്തപുരം).
Tags : Assistant professor missing canal dies