പയ്യന്നൂർ: കേന്ദ്രീകൃത ഘര ദ്രവ മാലിന്യ സംസ്കരണ സംവിധാനം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കമെന്ന് കേരള ഹോട്ടൽ റസ്റ്റോറന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സാധനങ്ങളുടെ വിലവർധനയും ഉദ്യോഗസ്ഥന്മാരുടെ അനാവശ്യ ഇടപെടലും ഹോട്ടൽ റസ്റ്റോറന്റ് മേഖലയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. കെട്ടിട വാടക, വൈദ്യുതി ചാർജ്, വിവിധ നികുതികൾ, ലൈസൻസ് തുടങ്ങിയവ ഹോട്ടൽ വ്യവസായത്തെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. കോമ്പസിഷൻ രീതിയിൽ നടക്കുന്ന റസ്റ്റോറന്റുകളിൽ പരിശോധന നടത്തി മുൻകാല പ്രാബല്യത്തോടെ പെനാൽറ്റി ഈടാക്കുന്ന സമ്പ്രദായം നിർത്തലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മൂന്നു ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഹോട്ടൽ ജുജു ഇന്റർനാഷണലിൽ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. അച്യുതൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എൻ. ഭൂപേഷ്, സംസ്ഥാന പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ, ജി. സുഗുണൻ, ഷിനാജ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എൻ. ഭൂപേഷ്-പ്രസിഡന്റ്, നാസർ മഡോൾ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Tags : KHRA nattuvisesham local news