പെരുവെമ്പ്: കല്ലഞ്ചിറ റോഡ് നവീകരണത്തിനു വേണ്ടി ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ട റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് പെരുവെമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോഗത്തിൽ മുന്നറിയിപ്പ്. കല്ലഞ്ചിറ മുതൽ പെരുവെമ്പ് വരെ മൂന്ന് കിലോമീറ്റർ റോഡ് തകർന്ന് വാഹന അപകടങ്ങൾ പലതവണ നടന്നിരുന്നു.
ഇതിനുശേഷമാണ് കോൺഗ്രസ് പ്രവർത്തകർ റോഡ് നവീകരണത്തിനായി റോഡുപരോധ സമരം നടത്തി പ്രതിഷേധിച്ചിരുന്നു.എന്നാൽ രണ്ട് ജെസിബി ഉപയോഗിച്ച് പൂർണമായും നിരപ്പാക്കി നവീകരണം തുടക്കം മാസങ്ങൾ മുന്പ് നടത്തിയിരുന്നു. ഇതിനുശേഷം ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുടർനടപടികൾ നടത്തതിനാൽ റോഡിൽ കാൽ നടയാത്ര പോലും അപകടഭീഷണിയിലാണ്.ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിഞ്ഞ് നിരവധി അപകടങ്ങൾ നിത്യസംഭവമായിട്ടുണ്ട്.
വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പൊടിപടലം സമീപവീടുകളിലും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ദുരിതപൂർണമാണ്.
തത്തമംഗലം, മേട്ടുപ്പാളയം, വണ്ടിത്താവളം, പട്ടഞ്ചേരി ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നുമുള്ള വാഹനയാത്രക്കാർ പെരുവെമ്പ്, പാലക്കാട് ഭാഗത്തേക്ക് കല്ലഞ്ചിറ റോഡിലാണ് പതിവായി എത്തുന്നത്.ഇരുചക്ര വാഹനങ്ങളിൽ വിദ്യാർഥികളെ ഇതുവഴി സ്കൂളിൽ എത്തിക്കാനും കഴിയാത്ത വിധം മെറ്റൽ പരന്നു കിടപ്പാണ്. പെരുവെമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Congress threatens