റാന്നി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. അടുത്ത സെപ്റ്റംബറോടെ കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
കിഫ്ബി മുഖേന 15.6 കോടി രൂപ ചെലവഴിച്ചാണ് പുതിയ മൂന്നു നില കെട്ടിടം നിര്‍മിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലത്തിന്റെ അപര്യാപ്തത നിര്‍മാണം അനിശ്ചിതമായി നീളാനിടയായി. ഇതിനുവേണ്ടി 56 സെന്റ് സ്ഥലമാണ് 3.73 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്ന് വിലയയ്ക്കു വാങ്ങിയത്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകിയതു നിര്‍മാണം വൈകാന്‍ ഇടയാക്കി. പൊതുമേഖല സ്ഥാപനമായ ഹെറ്റ്സിനാണ് നിര്മാണച്ചുമുതല.
17,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഓപ്പറേഷന് തിയേറ്റർ, ഫിസിയോതെറാപ്പി യൂണിറ്റ്, ദന്ത പരിശോധന യൂണിറ്റ്, പാലിയേറ്റീവ് കെയർ, രോഗികള്‍ക്കുള്ള കിടപ്പുമുറികള്‍, വാര്‍ഡുകൾ, ലാബ്സൗകര്യങ്ങള്‍, മരുന്ന് സൂക്ഷിക്കുവാന്‍ ഉള്ള സ്ഥലം, രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ എത്തുന്നവര്‍ക്ക് വിശ്രമസ്ഥലങ്ങൾ, ലിഫ്റ്റ് സംവിധാനം ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags : nattu vishesham Construction Ranni Taluk Hospital building