x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുരുത്തി-വാലടി-വീയപുരം റോഡ് നിര്‍മാണം : ഡിസംബർ‍ 12 വരെ രാവിലെ 10 മുതല്‍ മൂന്നു വരെ ഗതാഗത നിരോധനം


Published: November 19, 2025 07:18 AM IST | Updated: November 19, 2025 07:18 AM IST

ചങ്ങനാശേരി: തുരുത്തി-വാലടി-വീയപുരം റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ഇന്നു മുതല്‍ ഡിസംബര്‍ 12 വരെ രാവിലെ പത്തുമുതല്‍ മൂന്നുവരെ പൊതുമരാമത്തുവകുപ്പ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.


ചങ്ങനാശേരി ഭാഗത്തുനിന്നും കൃഷ്ണപുരം കാവാലത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളടക്കം വാഹനങ്ങള്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു മാര്‍ക്കറ്റ് റോഡുവഴി പറാലില്‍ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംഗ്ഷനില്‍നിന്നുള്ള വാഹനങ്ങള്‍ ഈര-നീലംപേരൂര്‍ റോഡുവഴി കുറിച്ചി ഔട്ട്‌പോസ്റ്റ് ജംഗ്ഷനില്‍ എത്തി കടന്നുപോകണമെന്നുമാണ് നിര്‍ദേശം.


തുരുത്തി-മുളയ്ക്കാംതുരുത്തി ഭാഗത്ത് നൂതന സാങ്കേതിക വിദ്യ
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ജിയോ സെല്ലില്‍ ഡബ്ല്യുഎംഎം മിക്‌സ് നിറയ്ക്കുന്ന സാങ്കേതിക നിര്‍മാണ ജോലികളാണ് പുരോഗമിക്കുന്നത്. ചങ്ങനാശേരി നിയോജകമണ്ഡലത്തിന്‍റെ പരിധിയിലുള്ള 2.70 കിലോമീറ്റര്‍ ദൂരമാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനുശേഷം ചെയ്യേണ്ട ബിഎം ടാറിംഗ് ജോലികള്‍ മഴമൂലം തടസപ്പെടുകയാണ്. ബിഎം ടാറിംഗിനുശേഷം ബിസി നിലവാരമുള്ള ടാറിംഗും നടക്കേണ്ടതുണ്ട്.


ഈ റോഡിന്‍റെ വിവിധ ഭാഗങ്ങളിലെ ഉയരവും താഴ്ചയും അടക്കം നൂനതകള്‍ പരിഹരിക്കുമെന്നും കെഎസ്ടിപി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബിഎം ആന്‍ഡ് ബിസി ടാറിംഗ് പൂര്‍ത്തിയാകുമ്പോള്‍ 45 മുതല്‍ അറുപതു സെന്‍റിമീറ്റര്‍ വരെ റോഡ് ഉയരും. എട്ടുമീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ചരമുതല്‍ ആറുവരെ മീറ്റര്‍ ടാറിംഗ് വീതി ലഭിക്കും.

 

മുളയ്ക്കാംതുരുത്തി-കിടങ്ങറ റോഡിന്‍റെ വശങ്ങളില്‍ തെങ്ങുംകുറ്റികള്‍ നാട്ടി ബലപ്പെടുത്തുന്നു


മുളയ്ക്കാംതുരുത്തി മുതല്‍ കിടങ്ങറ വരെയുള്ള റോഡിന്‍റെ വശങ്ങളില്‍ റോഡ് ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി തെങ്ങുംകുറ്റികള്‍ നാട്ടി ബലപ്പെടുത്തുന്ന ജോലികളും നടന്നുവരികയാണ്. മഴ ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍ ഒരു മാസത്തിനകം മുളയ്ക്കാംതുരുത്തി വരെയുള്ള റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തുരുത്തി, കൊച്ചീത്രക്കടവ്, തോട്ടുങ്കല്‍ ഭാഗങ്ങളില്‍ റോഡ് ഉയര്‍ന്നതുമൂലം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറുന്നതായി പരാതിയുണ്ട്.


വീയപുരത്ത് ആരംഭിച്ച് എടത്വായിലൂടെ എസി റോഡില്‍ മാമ്പുഴക്കരിയില്‍ പ്രവേശിച്ച് കിടങ്ങറയില്‍നിന്നു വാലടിയിലെത്തി മുളയ്ക്കാതുരുത്തി വഴി തുരുത്തി പുന്നമൂട് ജംഗ്ഷനിലെത്തുന്ന 21.457 കിലോമീറ്റര്‍ ദൂരം വരുന്ന ബ്രഹത്തായ റോഡ് പദ്ധതിയാണിത്. 108 കോടി രൂപ വിനിയോഗിച്ചാണ് ഈ റോഡ് നിര്‍മാണം.

Tags : local nattuvishesham Construction road

Recent News

Up