കോഴഞ്ചേരി: നാടിന്റെ വികസനത്തെ രാഷ്ട്രീയമായി കൂട്ടിക്കലര്‍ത്തരുത് എന്ന സന്ദേശവുമായി അമൃതധാര ഗോശാല ട്രസ്റ്റ് ചെയര്മാന് അജയകുമാര്‍ വല്ല്യൂഴത്തില്‍ ആരംഭിച്ച വികസന കോണ്‍ക്ലേവിന് തുടക്കമായി.
ആറന്മുള ഐക്കര ജംഗ്ഷനിലെ ബദാംമരത്തിന്റെ ചുവട്ടില്‍ പ്രത്യകമായി തയാറാക്കിയ ഇരിപ്പിടത്തിലായിരുന്നു കോണ്‍ക്ലേവ് ആരംഭിച്ചത്. സമൂഹത്തിലെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് കോണ്‍ക്ലേവ് സജീവമായി. രാവിലെ 10 ന് ആരംഭിച്ച കോണ്‍ക്ലേവ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.രാഷ്ട്രീയ മത അഭിപ്രായങ്ങള്‍ കോണ്‍ക്ലേവില്‍ അനുവദിച്ചിരുന്നില്ല. ഗൗരവപൂര്‍ണമായ ആവശ്യങ്ങളാണ് ഉയര്‍ന്നുവന്നത്.
ആറന്മുള ക്ഷേത്ര ടൗണ്‍ഷിപ്പു മുതല്‍ എയിംസ് വരെ ആറന്മുളയിലുണ്ടാകാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ആറന്മുള ഗ്രാമപഞ്ചായത്ത് മെംബര്‍ പ്രസാദ് വേരുങ്കൽ, മുന്‍ മെംബര്‍ എസ്.ആർ. ഉണ്ണികൃഷ്ണന്, ഭരത് രാജ്, കഥകളി കഥാകാരന് ഫാക്ട് മോഹൻ, ആറന്മുള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ വി.ജി. മോഹനന്, കിടങ്ങന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ഗിരീഷ് , വ്യാപാരിവ്യവസായി പ്രതിനിധി കെ. കെ. ജയിൻ, ആറന്മുള വികസന സമിതി അംഗമായ അശോകൻ, ആറന്മുള ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയന് നടമംഗലത്ത് തുടങ്ങിയവര്‍ നിരവധി ആവശ്യം ഉന്നയിക്കുകയും പ്രത്യേകം തയാറാക്കിയ പദ്ധതി രേഖ അജയകുമാര്‍ വല്ല്യൂഴത്തിന് കൈമാറുകയും ചെയ്തു.
വികസന കോണ്‍ക്ലേവില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പദ്ധതി രേഖയായി പുതിയ പഞ്ചായത്ത് സമിതിക്കും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നൽകും. ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ വികസന കോൺക്ലേവ് നടക്കും.
Tags : local nattuvishesham Conclave