x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളക്കെട്ടിലമർന്ന് പി.പി. ജോസ് റോഡ്


Published: October 28, 2025 06:35 AM IST | Updated: October 28, 2025 06:35 AM IST


ചങ്ങനാശേരി: ചങ്ങനാശേരി നഗരമധ്യത്തിലെ കാവാലം ബസാര്‍ ജംഗ്ഷനില്‍നിന്നും അസംപ്ഷന്‍ കോളജിലേക്കുള്ള പി.പി. ജോസ് റോഡ് വെള്ളക്കെട്ടില്‍ മുങ്ങുന്നു. കാല്‍നടക്കാരും ചെറുവാഹനങ്ങളും വെള്ളക്കെട്ടില്‍ അകപ്പെടുന്നു. ഇന്നലെ രാവിലെയുണ്ടായ കനത്ത മഴയില്‍ ഈ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെള്ളത്തിലായി.


30 വര്‍ഷം മുമ്പ് ചതുപ്പ് പ്രദേശം ഉയര്‍ത്തി നിര്‍മിച്ച ഈ റോഡിന്‍റെ ഇരുവശങ്ങളും വെള്ളക്കെട്ടു നിറഞ്ഞ നിലയിലാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ രണ്ടു തവണയായി ഈ റോഡില്‍ ടൈല്‍ പാകിയിരുന്നു. എന്നാല്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇതുമൂലമാണ് മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മൂടുന്നത്.


നഗരത്തില്‍നിന്ന് എസ്ബി, അസംപ്ഷന്‍ കോളജുകളിലേക്കും വിവിധ ഹോസ്റ്റലുകള്‍, കോണ്‍വെന്‍റുകള്‍, ചാസ്, മോര്‍ക്കുളങ്ങര എകെഎം സ്‌കൂള്‍, ചങ്ങനാശേരി ബൈപാസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്.


ഈ റോഡില്‍ ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന വിധത്തില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും സാധാരണമാണ്. ഈ റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളും വ്യാപാരികളും ആവശ്യപ്പെട്ടു.

 

Tags : road nattuvishesham local news

Recent News

Up