സ്വന്തം ലേഖകൻ
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ റോഡുകളിലും കവലകളിലും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സജീവമായി. കഴിഞ്ഞ തവണത്തെ കോവിഡ് ഭീതി യിൽ മാറി നിന്ന അനൗണ്‍സ്മെന്റുകൾ അടുത്ത ദിവസം തന്നെ നഗര ഗ്രാമ വീഥികളെ മാറ്റൊലി കൊള്ളിക്കും.
വാട്സാപ്പ്, ഫേസ്ബുക്ക് അടയ്ക്കമുള്ള സോഷ്യൽ മിഡിയകളിൽ ഇതിനകം തന്നെ ചിഹ്നങ്ങളോ ടുകൂടിയ സ്ഥാനാർഥികളുടെ വർണ ചിത്രങ്ങളുമായി അനൗൺസ്മെന്റ് വാഹനങ്ങൾ ഗ്രാമ -നഗര വ്യത്യാസമില്ലാതെ മീഡിയകളിൽ സജീവമാണ്. വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ടു കാണാനാണ് ഇപ്പോൾ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സമയം കണ്ടെത്തുന്നത്.
ഇന്നലെ അവധി ദിനമായതിനാൽ സ്ഥാനാർഥിയടക്കമുള്ള സംഘം തങ്ങളുടെ മുന്നണിയുടെ നിലപാടും നയങ്ങളുമായി വീടുകളിൽ എത്തി. വോട്ടര്‍മാരില്‍ പലരും വീട്ടിലുണ്ടാകുന്ന അവധി ദിവസങ്ങളിൽ കൂടുതലായി വീടുകളിൽ എത്തി വോട്ട് ചോദിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണി നേതൃത്വം.
പരസ്യ പ്രചാരണത്തെക്കാൾ വീടു കൾ കയറി വോട്ടുകൾ ഉറപ്പിക്കുന്നതിലാണ് നേതാക്കളും പ്രവർത്തകരും ഇപ്പോൾ സജീവമായിരി ക്കുന്നത്. സ്ഥാനാർഥികളുമായാണ് ഭൂരിഭാഗവും വീടുകളിലെത്തുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുയോഗങ്ങളും സജീവമാണ്.
ഹരിത തെരഞ്ഞെടുപ്പാണ് ഭരണകൂടം പ്രഖ്യാപിച്ചതെങ്കിലും ഫ്ളക്സ് ബോര്ഡുകളോടുള്ള സ്ഥാനാ ര്‍ഥികളുടെ ആഭിമുഖ്യത്തിന് വലിയ കുറവു വന്നിട്ടില്ല. എങ്കിലും ഫ്ളക്സ് ഒഴിവാക്കിയുള്ള പ്രചാരണ പരിപാടികൾക്കാണ് ഊന്നൽ.
അപരിചിത മുഖങ്ങളായ തങ്ങള്‍ വോട്ടര്‍മാരുടെ ഇടയിലേക്ക് പോകു മ്പോള്‍ പ്രചാരണ ബോര്‍ഡുകളിലെ ചിത്രങ്ങള്‍ വലിയ ഗുണം ചെയ്യുന്നുവെന്നാണ് സ്ഥാനാര്‍ഥി കളുടെ വാദം.
പത്രിക സമർപ്പണം പൂർത്തിയാവുകയും പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനി ക്കുകയും ചെയ്യുന്നതോടെ രാത്രിയോടെ സംസ്ഥാനത്തെ സ്ഥാനാർഥികളുടെ യഥാർഥ ചിത്രം വ്യക്തമാകും. വിമത ശല്യം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് തലവേദനയാണ്. പലരേയും പിന്തിരിപ്പിക്കാനുള്ള ശ്രമം നേതൃതലത്തിൽ സജീവമാണ്.