x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളായി


Published: December 9, 2025 07:58 AM IST | Updated: December 9, 2025 07:58 AM IST

സ്വന്തംലേഖകന്‍
കോഴിക്കോട്: 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാരാണ്ഉള്ളത്.പുരുഷന്‍മാര്‍ 12,66,375,സ്ത്രീകള്‍ 14,16,275,ട്രാന്‍സ്‌ജെന്‍ഡര്‍ 32.


11-ന് രാവിലെ ആറിന് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ ആറുമുതല്‍ മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. വോട്ടെണ്ണല്‍ 13-ന് രാവിലെ എട്ട് മുതല്‍ മുതല്‍ ആരംഭിക്കും. 3,097 ബൂത്തുകളാണ് ഉള്ളത്.കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലെ 1,343 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 1,83 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 2,73 വാര്‍ഡുകളിലേക്കും കോഴിക്കോട് കോര്‍പറേഷനിലെ 76 വാര്‍ഡുകളിലേക്കുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.731 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.സിറ്റി പരിധിയില്‍ - 117,റൂറല്‍ പരിധിയില്‍ - 614. 166 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഉണ്ടാകും.തെരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയില്‍ 2100 പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.


റൂറല്‍ പരിധിയില്‍ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആര്‍ആര്‍ആര്‍എഫും ഉള്‍പ്പെടെ 4,500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.


4,283 കണ്‍ട്രോള്‍ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതില്‍ 3,940 കണ്‍ട്രോള്‍ യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. പോളിംഗ് പാര്‍ട്ടികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, പോലീസ് എന്നിവര്‍ക്കായി ജില്ലയില്‍ 2000-ഓളം വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൃത്യമായ ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം പിഴ ഈടാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

തെരഞ്ഞെടുപ്പ് സുരക്ഷ ; നാദാപുരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി


നാദാപുരം : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി നാദാപുരത്ത് കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി.


കോയമ്പത്തൂർ ആർഎഎഫ് 105 ബറ്റാലിയൻ ഡപ്യൂട്ടി കമാന്‍ഡന്‍ഡ് എൻ.കെ. മിശ്ര , നാദാപുരം സബ് ഡിവിഷൻ ഡിവൈഎസ്പി എ. കുട്ടികൃഷ്ണൻ , ഇൻസ്പെക്ടർ ടി.എം. നിധിഷ് എന്നിവരുടെ നേതൃത്വത്തിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 150 പേർ അടങ്ങുന്ന സംഘമാണ് നാദാപുരത്ത് റൂട്ട് മാർച്ച് നടത്തിയത്. നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് കല്ലാച്ചിയിൽ സമാപിച്ചു. തെരഞ്ഞെടുപ്പിനും , വോട്ടെണ്ണൽ ദിനത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയിൽ വിന്യസിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സേനയെ വിന്യസിച്ചത്.

Tags : Elections

Recent News

Up