x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയിൽ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി


Published: November 16, 2025 04:19 AM IST | Updated: November 16, 2025 04:19 AM IST

ആലുവ: മൂന്ന് ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം ആലുവ നഗരസഭയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ആകെയുള്ള 26 വാർഡുകളിൽ ഒന്നാമത്തെ വാർഡ് ഒഴികെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ സ്ഥിരം സമിതി അധ്യക്ഷർക്കും സീറ്റു ലഭിച്ചു. വാർഡ് 24 ൽ എൽഡിഎഫ് കൗൺസിലറായ പ്രതിപക്ഷ നേതാവ് ആണ് കോൺഗ്രസിന്‍റെ തുറുപ്പു ചീട്ട്. ചെയർമാൻ എം.ഓ. ജോൺ സഹോദരനേയും (വാർഡ് 7) ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ ഭാര്യയേയും (വാർഡ് 19) രംഗത്ത് ഇറക്കിയിട്ടുണ്ട്.

സ്ഥാനാർഥികളും വാർഡും- ടിമ്മി ഷമ്മി (2), അജാസ് മരയ്ക്കാർ (3) , ടി.ആർ. സുമ (4 ) , ജെറോം മൈക്കിൾ (5 ) , ലിസ ജോൺസൺ (6 ) , എം.ഒ. ജെറാൾഡ് (7 ) , ലത്തീഫ് പൂഴിത്തറ (8 ) , ഷീബ ജോസ് (9 ) , കെ. ജയകുമാർ (10 ) , ബിനു ബേബി (11 ) , ശോഭ ഓസ്വിൻ (12 ) , ലളിത ഗണേഷൻ (13 ) , ബിനു സുകു (14 ) , ജെയ്‌സൺ പീറ്റർ (15 ) , ആൻസി ജോയ് (16 ) ജോബി ജോർജ് (17 ) , സൈജി ജോളി (18 ) ,സാറാമ്മ സൈമൺ (19 ) , സാനിയ തോമസ് (20 ) , പി.പി. ജെയിംസ് (21 ) , എൻ.എസ്. ശ്രീജേഷ് (22 ) , ഫാസിൽ ഹുസൈൻ (23 ,ഗെയിൽസ് ദേവസി പയ്യപ്പിള്ളി (24 ) , ജോയി അബ്രോസ് (25 ) , പി.എ. മൂസക്കുട്ടി (26 ).

തൃപ്പൂണിത്തുറയിൽ യുഡിഎഫ് പട്ടിക വൈകുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലിലേയ്ക്കുള്ള എൻഡിഎയുടെയും എൽഡിഎഫിന്‍റെയും സ്ഥാനാർഥി പട്ടിക പകുതിയിലധികവും പുറത്തുവന്നിട്ടും, ഏറ്റവുമാദ്യം തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ യുഡിഎഫിന്‍റെ സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തിറങ്ങിയില്ല.

മുൻകാലങ്ങളെ അപേക്ഷിച്ച് കാര്യമായ ബഹളങ്ങളില്ലാതെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും പട്ടിക പുറത്ത് വരാത്തതാണ് പ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുന്നത്. അതേസമയം സ്ഥാനാർഥി പട്ടികയുടെ ലിസ്റ്റ് മുഴുവനാക്കി ഡിസിസിയുടെ അനുമതി കിട്ടാനുള്ളതുകൊണ്ടാണ് പട്ടിക വൈകുന്നതെന്നാണ് പറയപ്പെടുന്നത്. സ്ഥാനാർഥിത്വം ഉറപ്പായവർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്ററുകളിട്ട് ആശ്വാസം കൊള്ളുകയാണ്. എൽഡിഎഫ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ ഇനി പുറത്ത് വരാനുള്ളത് സിപിഐ സ്ഥാനാർഥികളുടെ പേരുകളാണ്.

53 വാർഡുകളിൽ 48 എണ്ണത്തിന്‍റെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സിപിഐയ്ക്ക് നൽകിയിട്ടുള്ള അഞ്ചു വാർഡുകളിലെ സ്ഥാനാർഥികളുടെ പേരാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. അനുവദിക്കപ്പെട്ട വാർഡുകളിൽ പറ്റിയ സ്ഥാനാർഥിയെ കിട്ടാതിരുന്നതാണ് പട്ടിക വൈകിപ്പിക്കുന്നതെന്നു പറയുന്നു.

Tags : Aluva Local News Ernakulam Nattuvishesham

Recent News

Up