ചേര്‍ത്തല നഗരസഭയില്‍ അതിദരിദ്രര്‍ക്കുളള ഭക്ഷ്യകൂപ്പണിൽ തിരിമറി നടത്തിയതിനെതിരേ ഡിവൈഎഫ്ഐ ഗുണഭോക്താവിനു ഭക്ഷ്യക്കിറ്റെത്തിച്ചു നടത്തിയ പ്രതീകാത്മക സ
ചേര്‍ത്തല: അതിദരിദ്രര്‍ക്കുളള ഭക്ഷ്യകൂപ്പണില് തിരിമറി നടത്തിയതായി ചേര്‍ത്തല നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ ഉയര്‍ന്ന പരാതി നഗരസഭാ അധികൃതര്‍ ചേര്‍ത്തല പോലീസിനു കൈമാറി.നഗരസഭാ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ പരാതി നല്കിയ ഗണഭോക്താവിനുള്പ്പെടെ രണ്ടു പേരുടെ ഭക്ഷ്യകൂപ്പണില് തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗുണഭോക്താവിന്റെ പരാതി നഗരസഭയുടെ റിപ്പോര്‍ട്ടു സഹിതം ചേര്‍ത്തല പോലീസിനു കൈമാറുകയായിരുന്നു.
നഗരസഭ 25-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.എം. സാജുവിനെതിരേയാണ് ആരോപണമുയര്‍ന്നത്. അതിദരിദ്ര പട്ടികയിലുള്ളവര്‍ക്ക് എല്ലാ മാസവും 500 രൂപയുടെ ഭക്ഷ്യകൂപ്പണാണ് നല്‍കുന്നത്. കൂപ്പണ്‍ ഉപയോഗിച്ച് സിവില്‍ സപ്ലൈസ് ഡിപ്പോയില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം. അവശരായതിനാല്‍ ഭൂരിഭാഗം ഗണഭോക്താക്കള്ക്കും കൗണ്‍സിലര്‍മാര്‍ വഴിയാണ് കൂപ്പണ്‍ എത്തിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് കൂപ്പണോ ഭക്ഷ്യകിറ്റോ ലഭിക്കാത്തതാണ് പരാതിക്കിടയാക്കിയത്.
2024 ഡിസംബര്‍ മുതലുള്ള കൂപ്പണാണ് കിട്ടാതെവന്നത്. പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ മാസത്തെ ഭക്ഷ്യകൂപ്പണ്‍ പരാതി നല്കിയ ഗുണഭോക്താവ് നഗരസഭയിലെത്തി കൈപ്പറ്റിയിരുന്നു.
കൗണ്‍സിലറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി. അതിദരിദ്രരുടെ ആനുകൂല്യവും കൈയിട്ടുവാരിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ നടപടി ആവശ്യപെട്ട് ഡിവൈഎഫ്ഐ പ്രതീകാത്മക സമരം നടത്തി. ഗുണഭോക്തവിനു വീട്ടില്‍ ഭക്ഷ്യകിറ്റെത്തിച്ചായിരുന്നു സമരം. കരുവാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു, മേഖലാ സെക്രട്ടറി എ.ആര്. അരുണ്‍കുമാര്‍, മേഖല പ്രസിഡന്റ് അക്ഷയ് തിലക്, വിമല്‍കുമാര്‍, ബര്ണാബോസ്, കെ.രാജനന് എന്നിവര്‍ നേതൃത്വം നല്കി.
Tags : extremely poor natuvisesham local news