കണ്ണൂർ : പയ്യന്നൂർ കോയാത്തിമുക്ക് മുതൽ വെള്ളൂർ ആലിങ്കൽ വരെയുള്ള പ്രദേശത്ത് നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ മുൻഗണനാ ക്രമത്തിൽ പൂർത്തിയാക്കുമെന്ന് ദേശീയ പാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നേരത്തെ പണി മുൻഗണനാ ക്രമത്തിലല്ല നടത്തുന്നതെന്ന് കാണിച്ച് എം. സുരേശൻ കമ്മീഷന് നൽകിയ പരാതിയെ തുടർന്ന് ഇതു സംബന്ധിച്ച കമ്മീഷൻ ദേശീയപാത അഥോറിറ്റിയോടോ വിശദീകരണം തേടിയിരുന്നു.
നാലുകിലോമീറ്ററോളം ദൂരം ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ഒരാൾ പൊക്കത്തിൽ മണ്ണിട്ട് ഉയർത്തിയതു കാരണം ബസിൽ കയറാനോ ഇറങ്ങാനോ സൗകര്യമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. മൺകൂന കാരണം വാഹനാപകടങ്ങൾ പതിവാണെന്നും പരാതിക്കാരൻ അറിയിച്ചു.
റോഡിന്റെ വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്തതയായും തുടർച്ചയായ മഴയാണ് നിർമാണം വൈകിപ്പിക്കാൻ ഇടയാക്കിയതെന്നും ദേശീയപാത വിഭാഗം കമ്മീഷനെ അറിയിച്ചിരുന്നു. കൂടാതെ നിർമാണ പുരോഗതിയുടെ ചിത്രങ്ങളും അഥോറിറ്റി കമ്മീഷൻ മുന്പാകെ ഹാജാരാക്കിയാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
Tags : Payyannur natuvisesham local news