അഞ്ചൽ : പൊതുവഴിയില്‍ ഉപേക്ഷിച്ച നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭ വത്തിൽ അന്വേഷണം ഊർജി തമാക്കി പോലീസ്. ഏരൂർ മണലിൽ അണ്ടത്തൂർ ക്ഷേത്രം റോഡിൽ ഏദ് ഭവൻ സാമുവിന്റെ വീടിനു സമീപം ഉള്ള നടവഴിയിലാണ് കഴിഞ്ഞ ചൊവ്വാ ഴ്ച വൈകുന്നേരം ആറിന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഗോളാകൃതിയിൽ സ്ഫോടകവസ്തു കാണപ്പെട്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്നു ഏരൂർ പോലീസ് ബുധ നാഴ്ച സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇവ കസ്റ്റഡിയിലെടുത്തു.
പിന്നീട് കൊല്ലത്തുനിന്നും എത്തിയ ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു നിര്‍വീര്യമാക്കി. വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ ഏതുതരം സ്ഫോടക വസ്തു ആണെന്ന് കണ്ടെത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് മാസം 11ന് ഇവിടെ പന്നിപ്പടക്കം കടിച്ചു സ്ഫോടനമുണ്ടായി വളർത്തുനായയുടെ തല ചിതറി പോവുകയും സ്ഫോടനത്തിൽ വീടിനു തകരാർ സംഭവിക്കുകയുമുണ്ടായിരുന്നു.
തുടർന്ന് നടന്ന തെരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തുകയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അന്ന് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാനമായാണ് കഴിഞ്ഞ ദിവസം വീടിനു സമീപം ഉള്ള നടവഴിയിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തുന്നത്.
തന്റെ പുരയിടത്തിൽ കൃഷി ഇല്ലെന്നും പന്നികൾ കടന്നുപോകുന്ന വഴി അല്ലെന്നും മനഃപൂർവം തന്നെയും കുടുംബത്തെയും കൊല്ലാൻ വേണ്ടി ചെയ്തതാണെന്നുമാണ് സാമു ആരോപിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ടു പരിസരവാസിയായ ഒരാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു.