x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍


Published: December 11, 2025 01:25 AM IST | Updated: December 11, 2025 01:25 AM IST

തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ബൂത്തുകളിലേക്കു പോകുന്ന ഉദ്യോഗസ്ഥർ.

ഇരിങ്ങാലക്കുട: വോട്ടിംഗിനായി പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമായി, ജനവിധിക്കായി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തില്‍. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് തങ്ങളുടെ പെട്ടിയിലേക്കു വീഴിക്കാനുള്ള സ്ഥാനാര്‍ഥികളുടെ നിശബ്ദശ്രമങ്ങളായിരുന്നു ഇന്നലെ.

തെരഞ്ഞെടുപ്പിനായുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം നടന്നു. ഇരിങ്ങാലക്കുട നഗരസഭയിലെ 43 വാര്‍ഡുകളിലായി 49 ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ സെന്‍റ് ജോസഫ്‌സ് കോളജില്‍ നടന്നു.

ഇരിങ്ങാലക്കുട ബ്ലോക്കിനു കീഴിലുള്ള കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം കരുവന്നൂര്‍ സെന്‍റ് ജോസഫ്‌സ് സ്‌കൂളിലും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പടിയൂര്‍, വെള്ളാങ്കല്ലൂര്‍, വേളൂക്കര, പൂമംഗലം, പുത്തന്‍ചിറ തുടങ്ങിയ അഞ്ചു പഞ്ചായത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ നടവരമ്പ് സ്‌കൂളിലുമാണു വിതരണംചെയ്തത്. പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ പോളിംഗ് ഓഫീസര്‍മാര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി.

കയ്പമംഗലം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കയ്പമംഗലം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മതിലകം സെന്‍റ് ജോസഫ്സ് സ്കൂളിൽ നടന്നു. മണ്ഡലത്തിലെ എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിലെ 234 ബൂത്തുകളിലേക്കാണ് പോളിംഗ് സാമഗ്രികൾ വിതരണംചെയ്തത്.
വൈകീട്ടോടെ വോട്ടെടുപ്പിനുള്ള ബൂത്തുകൾ സജ്ജമായിരുന്നു.

Tags : Leaders with chests nattuvisesham local newes

Recent News

Up